ഇംഫാല്‍: ഇന്ത്യയിലെ ജനസംഖ്യയുടെ നൂറ് കോടി ആളുകള്‍ക്കും വൈകാതെ കൊവിഡ് വാക്സിന് കുത്തിവെപ്പ് പൂര്‍ത്തിയാക്കി റെക്കോര്‍ഡ് ഉണ്ടാക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ. അഭ്യന്തര ഉപഭോഗത്തിനായുള്ള കൊവിഡ് വാക്സിനുകള്‍ നിര്‍മ്മിക്കുക മാത്രമല്ല ഇന്ത്യ ചെയ്യുന്നത്. ലോക രാഷ്ട്രങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും ലക്ഷ്യമിട്ടാണ് ഇന്ത്യ ഇപ്പോള്‍ വാക്സിനുകള്‍ ഉണ്ടാക്കുന്നത്.
‘ഇന്ന് നമ്മള് വാക്സിനുകള്‍ നിര്‍മ്മിക്കുന്നത് നമ്മുടെ രാജ്യത്തിന് വേണ്ടി മാത്രമല്ല. അത് ലോകത്തിന് നല്‍കാനും തയ്യാറാണ്. വരുന്ന മൂന്ന്, നാല് ദിവസത്തിനുള്ളില്‍ ഇന്ത്യ നൂറ് കോടി ജനങ്ങള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പു നടത്തി റെക്കോര്‍ഡ് ഉണ്ടാക്കും’- നദ്ദ പറഞ്ഞു. വലിയ നേട്ടമാണ് വാക്സിന് കാര്യത്തില്‍ നമ്മള് ഉണ്ടാക്കിയെതെന്നും ഇതിനായി പ്രവര്‍ത്തിച്ചവരെ അഭിനന്ദിക്കുന്നതായും നദ്ദ പറഞ്ഞു. ‘ഇന്ത്യയില്‍ കൊവിഡ് വാക്സിന് അവശേഷിക്കുന്നില്ലെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണത്തെ ആദ്ദേഹം തള്ളി.
സുഭാഷ് ചന്ദ്രബോസിന്റെ ആസാദ് ഹിന്ദ് ഫൗജിന്റെ നേതൃത്വത്തിലുള്ള സ്വാതന്ത്ര്യസമരത്തില്‍ ഇംഫാലിന്റെ പ്രാധാന്യം പ്രകീര്‍ത്തിക്കപ്പെട്ടതാണ്. സ്വാതന്ത്ര്യത്തിന്റെ കവാടമായിരുന്നു അന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇംഫാല്‍ ഇപ്പോള്‍ വികസനത്തിന്റെ കവാടമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂര്‍ ബിജെപിയുടെ പുതിയ സംസ്ഥാന പാര്‍ട്ടി ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു നദ്ദ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: