ഖത്തറിലേക്കുള്ള റിക്രൂട്ട്‌മെന്റില്‍ നമ്മുടെ പെണ്‍കുട്ടികളെ ചതിയില്‍ പെടുത്താന്‍ ഇടയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയപ്പോളാണ് ജാസ്മിന്‍ ഷാ വീണ്ടും ചര്‍ച്ച ആയത്.
തിരുവനന്തപുരം: ഹിന്ദു മഹാസമ്മേളനത്തില്‍ പങ്കെടുത്തതിന് പ്രവാസി മലയാളിക്കെതിരെ നടപടി എടുപ്പിച്ചതിനു പിന്നില്‍ തട്ടിപ്പു കേസില്‍ പ്രതിയായ സംഘനാ നേതാവ്. നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യുഎന്‍എ) പ്രസിഡന്റ് ജാസ്മിന്‍ ഷാ ആണ് വ്യാജ പ്രചരണം നടത്തിയതെന്ന് ക്രൈസ്തവ സംഘടനകളുടെ സംയുക്തവേദിയായ കാസ ആരോപിച്ചു. നേഴ്‌സുമാരെ സമരത്തിനിറക്കി പെട്ടന്ന് ഉദിച്ചു വന്ന നേതാവാണ് ജാസ്മിന്‍ ഷാ. അമൃത പോലുള്ള തെരഞ്ഞെടുത്ത ചില ആശുപത്രികളെ തകര്‍ക്കുക എന്ന ലക്ഷ്യമായിരുന്നു സമരത്തിന് പിന്നിലെന്ന് തെളിയുകയും കോടിക്കണക്കിന് രൂപയുടെ പണമിടപാട് നടന്നതിന് കേസ് ഉണ്ടാകുകയും ചെയ്തതോടെ ജാസ്മിന്‍ ഷാ മുങ്ങി.
ക്ലബ് ഹൗസ് ചര്‍ച്ചയില്‍ ക്രിസ്ത്യന്‍ അപ്പോളജിസ്റ്റായ സെബാസ്റ്റ്യന്‍ പുന്നക്കല്‍ ഫിലിപ്പ്, ഖത്തറിലേക്കുള്ള റിക്രൂട്ട്‌മെന്റില്‍ നമ്മുടെ പെണ്‍കുട്ടികളെ ചതിയില്‍ പെടുത്താന്‍ ഇടയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയപ്പോളാണ് ജാസ്മിന്‍ ഷാ വീണ്ടും ചര്‍ച്ച ആയത്.
വിശ്വസനീയമായ ഇന്റലിജന്‍സ് കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ച ഒരു വിവരമാണ് എന്ന ആമുഖത്തോടെയാണ് സെബാസ്റ്റ്യന്‍ പുന്നയ്ക്കല്‍ പറഞ്ഞത് ..... ഖത്തറിലേക്ക് ഒരു നേഴ്‌സിംഗ് സംഘടന നേതാവിന്റെ നേതൃത്വത്തില്‍ നടക്കാന്‍ പോകുന്ന നേഴ്‌സിങ് റിക്രൂട്ട്‌മെന്റില്‍ ചതി നടക്കുവാന്‍ സാധ്യതയുണ്ട് , ഈ സ്ഥലത്തേക്ക് നേഴ്‌സിങ് ജോലികള്‍ക്കായി പോകാന്‍ ശ്രമിക്കുന്ന നേഴ്‌സുമാരും അവരുടെ മാതാപിതാക്കളും സൂക്ഷിക്കുക എന്നാണ് സെബാസ്റ്റ്യന്‍ പുന്നയ്ക്കല്‍ പറഞ്ഞത്.
അപ്പോള്‍ സ്പീക്കര്‍ പാനലില്‍ ഉണ്ടായിരുന്നു പലരും അത് യുഎന്‍എ എന്ന നേഴ്‌സിംഗ് സംഘടന നേതാവായ ജാസ്മിന്‍ ഷാ അല്ലെ ആ നേതാവ് എന്ന് ചോദിക്കുകയുണ്ടായി ... അതിന് മറുപടിയായി സെബാസ്റ്റ്യന്‍ പുന്നക്കല്‍ ചിരിക്കുകയാണ് ചെയ്തത്.
ക്ലബ് ഹൗസിലെ സ്ഥിരം സാന്നിധ്യമായ ദുര്‍ഗ ദാസ് ,ആ ചര്‍ച്ച കേള്‍ക്കുവാന്‍ ക്ലബ് ഹാസില്‍ ഉണ്ടായിരുന്നു.
അതിന്‍ പ്രകാരമാണ് ഹിന്ദു മഹാ സമ്മേളനത്തിലെ ലൗ ജിഹാദ് വിഷയത്തില്‍, സെമിനാര്‍ നയിച്ച കെവിന്‍ പീറ്റര്‍നോട് ദുര്‍ഗാദാസ് ഇത്തരത്തില്‍ ഒരു ചോദ്യം ചോദിച്ചത്. ഈ കെവിന്‍ പീറ്റര്‍ തന്നെയായിരുന്നു . സെബാസ്റ്റ്യന്‍ പുന്നക്കല്‍ ഫിലിപ്പ് നടത്തിയ ക്ലബ്ബ് ചര്‍ച്ചയുടെ മോഡറ്റര്‍ , അതുകൊണ്ടാണ് അദ്ദേഹത്തോട് ദുര്‍ഗ്ഗാദാസ് ഈ ചോദ്യം ചോദിച്ചത് .
അല്ലാതെ ദുര്‍ഗ്ഗാദാസ് ഗള്‍ഫ് നാടുകളിലേക്ക് പോകുന്ന നേഴ്‌സുമാരെ എല്ലാം ലൈംഗിക അടിമകളായി പോവുകയാണെന്ന തരത്തിലുള്ള ഒരുവിധ പരാമര്‍ശങ്ങളും നടത്തിയിട്ടില്ല ,
എന്നാല്‍ ലോകത്ത് എവിടെയും പൊളിറ്റിക്കല്‍ ഇസ്ലാമിനെ വിമര്‍ശിക്കുമ്പോള്‍ , അവര്‍ അത് മൊത്തം മുസ്ലിം സമുദായത്തെയും വിമര്‍ശിക്കുന്നതാക്കി ചിത്രീകരിക്കും ..... അതുതന്നെയാണ് ജാസ്മിന്‍ഷായും ചെയ്തത്.
മുന്‍പ് പല ഗള്‍ഫ് രാജ്യങ്ങളിലും പല നേഴ്‌സുമാരും ഇത്തരത്തില്‍ പോയി കെണിയില്‍ വീണിട്ടുള്ളതു കൊണ്ട് ഇനി നടക്കാന്‍ പോകുന്ന എന്ന റിക്രൂട്ട്‌മെന്റ് ഒരു കെണി ആയാല്‍ എന്തു ചെയ്യാന്‍ കഴിയും എന്ന സംശയം ചോദിച്ചപ്പോള്‍ ആ പരാമര്‍ശത്തെ മുഴുവന്‍ നഴ്‌സുമാരെയും അവഹേളിക്കുന്നതാക്കി ജാസ്മിന്‍ഷായും മറ്റുള്ളവരും ചിത്രീകരിച്ചു .
അതോടുകൂടി ജിഹാദി മാധ്യമങ്ങളും സുടാപ്പികളും ഗള്‍ഫിലെ ഇസ്ലാമിസ്റ്റുകളും എല്ലാം രംഗത്തെത്തുകയും ദുര്‍ഗ്ഗാ ജോലി കളയിക്കുകയും ചെയ്തു.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കേരളത്തിലെ ചികിത്സയില്‍ മകളുടെ കാഴ്ച തിരികെ കിട്ടി; ആയുര്‍വേദത്തെ ആഫ്രിക്കയിലേയ്ക്ക് എത്തിക്കാന്‍ മോദിയുടെ സഹായംതേടി കെനിയന്‍ മുന്‍ പ്രധാനമന്ത്രി
കണ്ണൂര്‍ മെഡിക്കല്‍ കോളേജ്: 668 അധ്യാപക, നഴ്സിംഗ് വിഭാഗം ജീവനക്കാരെ സ്ഥിരപ്പെടുത്തി
കാരുണ്യ ഫാര്‍മസികളില്‍ മരുന്നുകള്‍ കാലി; പരിശോധന നടത്തി അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണമെന്ന നിര്‍ദേശവുമായി മന്ത്രി വീണാ ജോര്‍ജ്
ഉറക്കത്തിന്റെ നിലവാരമറിയാം; ആസ്റ്റര്‍ മെഡ്സിറ്റിയില്‍ മള്‍ട്ടി ഡിസിപ്ലിനറി സ്ലീപ്പ് ക്ലിനിക്കിന് തുടക്കമായി
ഇന്ത്യയിലെ ആദ്യത്തെ ഏജ് ഫ്രണ്ട്ലി ആശുപത്രി എന്ന നേട്ടം ആസ്റ്ററിന് സ്വന്തം; ആസ്റ്റര്‍ സീനിയേഴ്സ് വയോജനപരിപാലന പദ്ധതി ഫാസില്‍ ഉദ്ഘാടനം ചെയ്തു
പാവപ്പെട്ടവര്‍ക്കുളള സൗജന്യ ചികിത്സ തുടരും; ശ്രീ ചിത്ര ആശുപത്രിയില്‍ ആയുഷ്മാന്‍ ഭാരത് പദ്ധതി പുനഃസ്ഥാപിക്കും