പദ്ധതി നടപ്പിലാക്കിയാല്‍ പ്രതിവര്‍ഷം 20 കോടിയുടെ നഷ്ടമുണ്ടാമെന്ന വിലയിരുത്തലിലാണ് ശ്രീ ചിത്ര പദ്ധതിയില്‍ നിന്നും പിന്നോട്ട് പോയത്.
തിരുവനന്തപുരം : പ്രധാനമന്ത്രിയുടെ ആയുഷ്മാന്‍ ഭാരത് ഇന്‍ഷ്വറന്‍സ് ചികിത്സാ പദ്ധതി ശ്രീചിത്ര മെഡിക്കല്‍ സെന്ററില്‍ സാധ്യമാകുന്നു. ഇതു സംബന്ധിച്ച് ശ്രീ ചിത്ര മെഡിക്കല്‍ സയന്‍സിലെ ഡയറക്ടര്‍ ഡോക്ടര്‍ വി.കെ.അജിത്കുമാര്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.
പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതിയായ ആയുഷ്മാന്‍ ഭാരത് ശ്രീ ചിത്രയില്‍ വരുന്നതോടുകൂടി സാധാരണക്കാരായ രോഗികള്‍ക്ക് ഏറെ സഹായകമാകും. അഞ്ച് ലക്ഷം വരെയുള്ള ചികിത്സയാണ് ഒരു കുടുംബത്തിന് സൗജന്യമായി ലഭിക്കുക.
എന്നാല്‍ പദ്ധതി നടപ്പിലാക്കാന്‍ ആശുപത്രി എംപ്ലോയ് സംഘ് കേന്ദ്ര മന്ത്രിമാരായ വി.മുരളീധരന്‍, മണ്‍സൂക് മാണ്ഡവ്യ എന്നിവരെ കണ്ട് വിവരം അറിയിച്ചതോടെ നടപടി സ്വീകരിക്കുകയായിരുന്നു.
കേരളീയര്‍ക്ക് മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലെ ആയുഷ്മാന്‍ ഭാരത് ആരോഗ്യ ചികിത്സാ കാര്‍ഡ് ഉള്ളവര്‍ക്കും ചികിത്സാ ആനുകൂല്യം ലഭ്യമാകും
സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി എന്ന പേരിലാണ് ആയുഷ്മാന്‍ ഭാരത് പദ്ധതി ശ്രീ ചിത്രയില്‍ നടപ്പിലാക്കുന്നത്. ധാരണാപത്രം ശ്രീ ചിത്ര മെഡിക്കല്‍ സയന്‍സ് ഡയറക്ടര്‍ സംസ്ഥാന ഹെല്‍ത്ത് ഏജന്‍സി ജോയിന്റ് ഡയറക്ടര്‍ ഡോക്ടര്‍ ബിജോയ്ക്ക് കൈമാറി. ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് രൂപാ ശ്രീധര്‍, അസോസിയേറ്റ് സൂപ്രണ്ട് ഡോക്ടര്‍ കെ. കൃഷ്ണകുമാര്‍, അസാസിയേറ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ മഞ്ജു ആര്‍ നായര്‍, ഹെല്‍ത്ത് ഏജന്‍സി കണ്‍സള്‍ട്ടന്റ് ഡോക്ടര്‍ വിമല്‍ എന്നിവര്‍ സംബന്ധിച്ചു.
പ്രധാനമന്ത്രി ചികിത്സാ സഹായധനം , മുഖ്യമന്ത്രി ചികിത്സാ സഹായധനം , ആരോഗ്യ വകുപ്പിന് കീഴിലുള്ള ചികിത്സാ സഹായധനം എന്നിവയും ,സംസ്ഥാാന സര്‍ക്കാരിന് കീഴിലുള്ള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ , നോര്‍ക്ക എന്നിവിടങ്ങളില്‍ നിന്നും സഹായധനവും ലഭിച്ചു വരുന്നു.
വിവിധ സന്നദ്ധ സംഘടനകള്‍ , ശ്രീ ചിത്രയിലെ ജീവനക്കാര്‍ ഉള്‍പ്പടെയുള്ള സന്നദ്ധ പ്രവര്‍ത്തകര്‍, കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‌സിബിലിറ്റി പ്രകാരമുള്ള സ്ഥാപനങ്ങള്‍ എന്നിവരും ശ്രീ ചിത്രയിലെ പാവപെട്ട രോഗികളെ സഹായിച്ചു വരുന്നുണ്ട് . ഇന്‍കംടാക്‌സ് ഇളവ് ലഭിക്കുന്ന സംഭാവനകള്‍ വഴി സ്വരൂപിച്ച വെല്‍ഫെയര്‍ ഫണ്ടില്‍ നിന്നും ശ്രീ ചിത്രയില്‍ രജിസ്റ്റര്‍ ചെയ്ത പാവപെട്ട രോഗികള്‍ക്ക് മാസം തോറും സൗജന്യമായി മരുന്നുകളും നല്‍കി വരുന്നു .
രാജേഷ് ദേവ്
ഓച്ചിറ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ തീപിടിത്തം, ഫയലുകളും കമ്പ്യൂട്ടറും കത്തി നശിച്ചു; അപകടകാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് റിപ്പോര്‍ട്ട്
മുഖ്യമന്ത്രി പങ്കെടുക്കുന്ന ലോക കേരള സമ്മേളനത്തിന് ഭാരിച്ച ചെലവുണ്ട്; പരിപാടിക്ക് ശേഷം പണത്തിന്റെ വരവ് ചെലവുകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തും
നദികളിലെ ആഴംകൂട്ടല്‍ പദ്ധതി കടലാസില്‍ ഒതുങ്ങി
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പേവിഷ പ്രതിരോധ മരുന്നില്ല
മോദി ഭരണത്തിലെ സാമ്പത്തിക വിപ്ലവം
അധ്യയന കാലമെന്ന വസന്തകാലം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കേരളത്തിലെ ചികിത്സയില്‍ മകളുടെ കാഴ്ച തിരികെ കിട്ടി; ആയുര്‍വേദത്തെ ആഫ്രിക്കയിലേയ്ക്ക് എത്തിക്കാന്‍ മോദിയുടെ സഹായംതേടി കെനിയന്‍ മുന്‍ പ്രധാനമന്ത്രി
ഒൻപത് വയസ്സിനുള്ളിൽ ഏറ്റുവാങ്ങിയത് പന്ത്രണ്ട് ശസ്ത്രക്രിയകൾ. രോഹിത് കൃഷ്ണ ചികിത്സാ സഹായം തേടുന്നു.
അയവദാന ബോധവത്കരണവുമായി കിംസ്ഹെല്‍ത്ത്; വനിതാദിന ഷീറൈഡ് ഇരുചക്രവാഹന റാലിയും നടത്തി
ജാഗ്രത വേണം; എലിപ്പനി ബാധിതര്‍ വര്‍ദ്ധിക്കുന്നു, വെളളക്കെട്ടുകളില്‍ ഇറങ്ങുന്നവര്‍ക്ക് സാധ്യത കൂടുതൽ, ശാരീരിക അസ്വസ്തതകള്‍ അവഗണിക്കരുത്
കാസർകോട് ജില്ലയില്‍ സര്‍ക്കാര്‍ മേഖലയില്‍ ആദ്യ ആന്‍ജിയോപ്ലാസ്റ്റി; സുപ്രധാന ചുവടുവെപ്പുമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി
ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ ദൗത്യം: ആരോഗ്യമേഖലയിലെ ഇന്ത്യന്‍ സ്പര്‍ശം