രണ്ടാം ഡോസ് വാക്സിന് സ്വീകരിക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആവശ്യമില്ലെന്ന വാര്‍ത്ത പരന്നതോടെ ജില്ലയിലെമ്പാടും വാക്സിനേഷന് കേന്ദ്രത്തിലേക്ക് ജനങ്ങള്‍ കൂട്ടമായെത്തുകയായിരുന്നു.
തിരുവനന്തപുരം ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തിലെ വാകിസിന് വിതരണ കേന്ദ്രത്തില്‍ ഊഴം കാത്തിരിക്കുന്നവര്‍
തിരുവനന്തപുരം: വാക്സിന് എടുക്കാന്‍ ജിമ്മിജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ എത്തുന്നവര്‍ ഊണുപൊതിയും കരുതുക. തലസ്ഥാനത്തെ പ്രധാനവാക്സിന്‍ കേന്ദ്രമായ ജിമ്മിജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ വാക്സിന് കേന്ദ്രത്തില്‍ എത്തുന്നവരുടെ അവസ്ഥയാണിത്. തിരക്ക് നിയന്ത്രിക്കാനുള്ള സംവിധാനം കാര്യക്ഷമല്ലാത്തിനാല്‍ രാവിലെ എത്തുന്നവര്‍ക്ക് ഉച്ചകഴിഞ്ഞെ മടങ്ങാനാകു.
സമയക്രമം അനുസരിച്ചുതന്നെയാണ് ഇന്നലെയും ക്യൂ ചിട്ടപ്പെടുത്തിയത്. കൊവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് കേന്ദ്രത്തിലേക്ക് നേരിട്ടുകടക്കാം. വാക്സിന് സ്വീകരിക്കുന്നതിന് സമയക്രമം അനുസരിച്ചുള്ള ടോക്കണ്‍ വ്യവസ്ഥയിലാണ് അവസരം നല്‍കിയത്. എ, ബി, സി എന്നീ വിഭാഗങ്ങളായി തിരിച്ചാണ് രജിസ്ട്രേഷന് അനുവദിക്കുന്നതെങ്കിലും മണിക്കൂറുകളോളം കാത്തിരിക്കണം. ഓണ്‍ലൈന്‍ സംവിധാനത്തിലെ പാകപ്പിഴ പരിഹരിക്കുന്നതിന് ഒരുക്കിയ സംവിധാനം കാര്യക്ഷമായില്ല. ഓണ്‍ലൈനായുള്ള രജിസ്ട്രേഷനിലെ കാലതാമസവും മെസേജ് ലഭിക്കാത്തവര്‍ക്കുള്ള ഹെല്‍പ്പ് ഡെസ്ക്കും വാക്സിന് കേന്ദ്രത്തിലെത്തുന്നവരുടെ പ്രശ്ന പര്യാപ്തമല്ലായിരുന്നു. ഇന്നലെ ജിമ്മിജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ 500 പേര്‍ക്കാണ് സ്പോട്ട് രജിസ്ട്രേഷനിലൂടെ രണ്ടാം ഡോസ് വാക്സിന് നല്‍കിയത്. എന്നാല്‍ സ്പോട്ട് രജിസ്ട്രേഷന് മണിക്കൂറുകളോളം ഊഴം കാത്തുനിന്ന നൂറോളം പേര് നിരാശരായി മടങ്ങേണ്ടിവന്നു.
രണ്ടാം ഡോസ് വാക്സിന് സ്വീകരിക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആവശ്യമില്ലെന്ന വാര്‍ത്ത പരന്നതോടെ ജില്ലയിലെമ്പാടും വാക്സിനേഷന് കേന്ദ്രത്തിലേക്ക് ജനങ്ങള്‍ കൂട്ടമായെത്തുകയായിരുന്നു. ഇത്തരത്തിലുള്ള നിര്‍ദേശം ലഭിച്ചില്ലെന്ന് അധികൃതര്‍ ധരിപ്പിക്കാന്‍ ശ്രമിച്ചത് മിക്കയിടത്തും നേരിയ സംഘര്‍ഷമുണ്ടാക്കി. മുക്കോലയ്ക്കല്‍ ചെട്ടിവിളാകം പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ രാവിലെ സ്പോട്ട് രജിസ്ട്രേഷന് എത്തിയവരോട് അധികൃതര്‍ കൈമലര്‍ത്തിയതോടെ നേരിയ വാക്കേറ്റമുണ്ടായി. ഇതുസംബന്ധിച്ച് നിര്‍ദേശം ലഭിച്ചില്ലെന്ന വാദമാണ് അധികൃതര്‍ ഉയര്‍ത്തിയത്. പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. തുടര്‍ന്ന് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തതവര്‍ക്ക് വാക്സിന് വിതരണം തുടരുകയായിരുന്നു. മിക്ക വാക്സിന് വിതരണ കേന്ദ്രത്തിലും സമാനസംഭവമാണ് അരങ്ങേറിയത്. എന്നാല്‍ ചിലകേന്ദ്രങ്ങളില്‍ സ്പോട്ട് രജിസ്ട്രേഷന് ഉണ്ടായിരുന്നു. പുതിയ വാക്സിനേഷന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതോടെ വരും ദിവസങ്ങളില്‍ ആശയകുഴപ്പത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
ഒറ്റക്കളിയും തോല്‍ക്കാത്ത തൃശൂര്ക്കാരന് നിഹാല്‍ സരിനും ചെസ് ഒളിമ്പ്യാഡില്‍ ഒരു സ്വര്‍ണ്ണം...
ഷിന്‍ഡെ സര്‍ക്കാര്‍ ഇനി രണ്ടല്ല, 18 മന്ത്രിമാർ കൂടി എത്തി; വിമര്‍ശകരുടെ വായടഞ്ഞു;മന്ത്രിയാകാന്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലും
വൈദ്യുതി ബില്‍ വിപ്ലവകരം; നിരക്ക് കുറയും; കുത്തകകളാക്കി വച്ചിരിക്കുന്ന ഇടങ്ങളിലേക്ക് കൂടുതല്‍ കമ്പനികള്‍; നിയമത്തിന്റെ പ്രത്യേകതകള്‍ അറിയാം
'എല്ലാ സ്ഥാപനങ്ങളിലും താലൂക്ക് യൂണിയന് ഓഫീസുകളിലും ദേശീയപതാക ഉയര്‍ത്തണം'; കേന്ദ്രസര്‍ക്കാരിന്റെ ആഹ്വാനം ഏറ്റെടുത്ത് എന്‍എസ്എസ്
രണ്ട് സന്യാസിമാരെ അടിച്ചുകൊന്ന മഹാരാഷ്ട്രയിലെ പല്‍ഘാറില്‍ വനവാസിയെ മതപരിവര്‍ത്തനത്തിന് ശ്രമിച്ച നാല് മിഷണറിമാര്‍ അറസ്റ്റില്‍
വെങ്കലത്തിളക്കം: ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യന്‍ പുരുഷ, വനിതാ ടീമുകള്‍ക്ക് വെങ്കലം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കേരളത്തിലെ ചികിത്സയില്‍ മകളുടെ കാഴ്ച തിരികെ കിട്ടി; ആയുര്‍വേദത്തെ ആഫ്രിക്കയിലേയ്ക്ക് എത്തിക്കാന്‍ മോദിയുടെ സഹായംതേടി കെനിയന്‍ മുന്‍ പ്രധാനമന്ത്രി
ഒൻപത് വയസ്സിനുള്ളിൽ ഏറ്റുവാങ്ങിയത് പന്ത്രണ്ട് ശസ്ത്രക്രിയകൾ. രോഹിത് കൃഷ്ണ ചികിത്സാ സഹായം തേടുന്നു.
അയവദാന ബോധവത്കരണവുമായി കിംസ്ഹെല്‍ത്ത്; വനിതാദിന ഷീറൈഡ് ഇരുചക്രവാഹന റാലിയും നടത്തി
ഭക്ഷ്യസുരക്ഷയില്‍ തമിഴ്നാട് നമ്പര്‍ വണ്‍; കേരളം രണ്ടാം സ്ഥാനത്തുനിന്ന് ആറാം സ്ഥാനത്തേക്ക്; പട്ടിക പുറത്തിറക്കി ഫുഡ് സേഫ്റ്റി ഓഫ് ഇന്ത്യ
പാവപ്പെട്ടവര്‍ക്കുളള സൗജന്യ ചികിത്സ തുടരും; ശ്രീ ചിത്ര ആശുപത്രിയില്‍ ആയുഷ്മാന്‍ ഭാരത് പദ്ധതി പുനഃസ്ഥാപിക്കും
ജാഗ്രത വേണം; എലിപ്പനി ബാധിതര്‍ വര്‍ദ്ധിക്കുന്നു, വെളളക്കെട്ടുകളില്‍ ഇറങ്ങുന്നവര്‍ക്ക് സാധ്യത കൂടുതൽ, ശാരീരിക അസ്വസ്തതകള്‍ അവഗണിക്കരുത്