തൊടുപുഴ: തെരുവ് നായയോട് കണ്ണില്ലാത്ത ക്രൂരതകാട്ടി അജ്ഞാതന്‍. പുതിയ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് സ്ഥിരമായി കാണുന്ന തെരുവുനായയെ ആണ് അജ്ഞാതന്‍ മൂര്‍ച്ചയുള്ള ആയുധം കൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ചത്. നായയുടെ കണ്ണിന് മുകളിലാണ് ആഴത്തിലുള്ള വെട്ടുകൊണ്ടത്.
തിങ്കളാഴ്ച രാവിലെ നായ്ക്കള്‍ക്ക് ആഹാരം നല്‍കാനെത്തിയ തൊടുപുഴ സ്വദേശിയായ എസ്. ദീപുവാണ് പരിക്കേറ്റതായി കണ്ടത്. ആഴത്തിലുള്ള വെട്ടായതിനാല് കണ്ണ് പുറത്തേക്ക് തള്ളിയ നിലയില്‍ ചോരയൊലിപ്പിച്ച് നില്‍ക്കുകയായിരുന്നു നായ. ഉടന്‍ സുഹൃത്തുക്കളെയും കുട്ടി മണക്കാടുള്ള വെറ്റിറനറി സര്‍ജന്റെ അടുത്തെത്തിച്ചു.
നായയുടെ തലയില്‍ മൂന്ന് തുന്നലുണ്ട്. നിരീക്ഷണത്തിനായി ഇവിടെ തന്നെ പാര്‍പ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ മൃഗസ്നേഹികള്‍ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: