1995 ഫെബ്രുവരി 5ന് കാപ്പ് കുറിഞ്ഞിലിക്കാട്ട് ദേവീ ക്ഷേത്രത്തില്‍ വച്ചായിരുന്നു അനിലിന്റെയും രാജശ്രീയുടെയും വിവാഹം. കാപ്പിലെ തന്നെ കോല്ലക്കാട്ട് ശിവശങ്കരന് നായരുടെ 1990 മോഡല്‍ അംബാസിഡറിലായിരുന്നു അന്ന് ഇരുവരും വിവാഹ ശേഷം ആദ്യയാത്ര നടത്തിയത് കാല് നൂറ്റാണ്ടിനിപ്പുറം മകന്റെ വിവാഹം എത്തിയപ്പോള്‍ അച്ഛനായ അനില്‍ ആദ്യം അന്വേഷിച്ചത് ഈ വാഹനമായിരുന്നു.
അനില്‍കുമാര്‍ ഭാര്യ രാജശ്രീ, മകന് അര്ജുന്, ഭാര്യ ലക്ഷ്മി എന്നിവര്‍ അംബാസിഡര്‍ കാറിന് മുന്നില്‍
തൊടുപുഴ: 27 വര്‍ഷത്തിന് മുമ്പ് വിവാഹശേഷം സഞ്ചരിച്ച കാര്‍ തപ്പിയെടുത്ത് മകന്റെ വിവാഹയാത്രയ്ക്കും എത്തിച്ച് അനില്‍കുമാര്‍ മകന്റെ വിവാഹവും അവിസ്മരണീയമാക്കി. കാപ്പ് ഒലിയപുറത്ത് അനില്‍കുമാറിന്റെയും രാജശ്രീയുടെയും മകന് അര്‍ജുന്റെ വിവാഹത്തിനാണ് രണ്ടര പതിറ്റാണ്ട് മുമ്പ് ഉപയോഗിച്ച അംബാസിഡര്‍ കാര്‍ എത്തിച്ചത്. ആഡംബര വാഹനങ്ങളുടെ കാലത്ത് പഴയകാലത്തെ പ്രതാപം ഒട്ടുചോരാതെ തന്നെ അംബാസിഡര്‍ എത്തിയതോടെ ബന്ധുക്കള്‍ക്കും വിവാഹത്തിനെത്തിയവര്‍ക്കും അത് കൗതുക കാഴ്ചയായി മാറി.
1995 ഫെബ്രുവരി 5ന് കാപ്പ് കുറിഞ്ഞിലിക്കാട്ട് ദേവീ ക്ഷേത്രത്തില്‍ വച്ചായിരുന്നു അനിലിന്റെയും രാജശ്രീയുടെയും വിവാഹം. കാപ്പിലെ തന്നെ കോല്ലക്കാട്ട് ശിവശങ്കരന് നായരുടെ 1990 മോഡല്‍ അംബാസിഡറിലായിരുന്നു അന്ന് ഇരുവരും വിവാഹ ശേഷം ആദ്യയാത്ര നടത്തിയത് കാല് നൂറ്റാണ്ടിനിപ്പുറം മകന്റെ വിവാഹം എത്തിയപ്പോള്‍ അച്ഛനായ അനില്‍ ആദ്യം അന്വേഷിച്ചത് ഈ വാഹനമായിരുന്നു. മകന് അര്ജുന് തനിക്ക് ഈ വാഹനത്തില്‍ തന്നെ വീട്ടിലേക്ക് എത്തണമെന്ന ആഗ്രഹം അച്ഛനെ വിവാഹ നിശ്ചയ സമയത്ത് അറിയിച്ചിരുന്നു.
കൊടകര സ്വദേശി ശബരി ഈ വാഹനം വാങ്ങി ഉപയോഗിച്ച് വരികയായിരുന്നു. ഇദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെട്ട് കാര്യം പറഞ്ഞതോടെ തൃശൂരില്‍ നിന്ന് വാഹനം ഉടമ ഓടിച്ചുകൊണ്ട് വന്ന് കൈമാറുകയായിരുന്നു. ഇന്നലെ തൊടുപുഴ കൃഷ്ണതീര്‍ത്ഥം കല്യാണ മണ്ഡപത്തില്‍ വച്ചായിരുന്നു അര്‍ജുന്റെ വിവാഹം. കാപ്പ് വള്ളവശ്ശേരിയില് വി.സി. രഘുനാഥിന്റെയും ഗീതയുടെയും മകളായ ലക്ഷ്മിയെ ആണ് അര്ജുന് വരണമാല്യം ചാര്‍ത്തിയത്. വിവാഹ ശേഷം കുടുംബത്തോടെ അംബാസിഡര്‍ കാറില്‍ വീട്ടിലേക്ക് യാത്ര തിരിക്കുകയായിരുന്നു. വീട്ടിലെത്തി വാഹനത്തിനൊപ്പം നിന്ന് നിരവധി ചിത്രങ്ങളുമെടുത്ത ശേഷമാണ് ഉടമയ്ക്ക് കാര്‍ തിരികെ കൈമാറിയത്. മൂവാറ്റുപുഴ ജോയിന്റ് ആര്‍ടിഒ ആണ് നിലവില്‍ അനില്‍ കുമാര്‍.
ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; കേരളത്തിലെ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കാലവര്‍ഷത്തില്‍ 33 ശതമാനം കുറവെന്ന് റിപ്പോര്‍ട്ട്
കേരളത്തിലെ റോഡില്‍ ഒരു വര്‍ഷം പൊലിഞ്ഞത് 3802 ജീവനുകള്‍; സ്വകാര്യ വാഹനങ്ങള്‍ ഉണ്ടാക്കിയത് 35,476 അപകടങ്ങള്‍
കുട്ടികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനും മിഷന് വാത്സല്യ; പദ്ധതിക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍
ചരിത്ര നേട്ടത്തിനരികെ ഭാരതം; 198.33 കോടി പിന്നിട്ടു കോവിഡ് പ്രതിരോധ കുത്തിവയ്പുകള്‍; ദേശീയ രോഗമുക്തി നിരക്ക് 98.52% ആയി
ശക്തമായ കാറ്റും മോശം കാലാവസ്ഥയും: കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം
ഗുരുവായൂര്‍ ദേവസ്വത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ഇലക്ട്രിക്കല്‍, ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ്, വാച്ച്മാന്: ഒഴിവുകള്‍ 22
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഇടുക്കി ജില്ലയില്‍ വന്യമൃഗവേട്ട വ്യാപകം വിവരങ്ങള്‍ മറച്ചുവയ്ക്കാനും നീക്കം
കേന്ദ്രസര്‍ക്കാരിന് നന്ദി; ദിവസങ്ങള്‍ നീണ്ട കഷ്ടതകള്‍ക്കൊടുവില്‍ നാടണഞ്ഞ് ലക്ഷ്മി
ജീവനക്കാരുടെ ശമ്പളം നിഷേധിക്കുന്നത് വര്‍ഗ്ഗ വഞ്ചന: കെഎസ്ടി എംപ്ലോയീസ് സംഘ്
ഇടുക്കി ജില്ലയില്‍ വെള്ളിയാഴ്ച ഇടത് മുന്നണി ഹര്‍ത്താല്‍; 16ന് യുഡിഎഫ് ഹര്‍ത്താല്‍
മൂന്നാറില്‍ നിന്ന് ഒരു ദിവസം ശേഖരിച്ചത് ഏഴ് ടണ്‍ മാലിന്യം
ട്രാന്‍സ്ഫോര്‍മറിന് മുകളിലേക്ക് ബൈക്ക് ഇടിച്ച് കയറി