തൊടുപുഴ: ജില്ലയില്‍ മഴ കനത്ത സാഹചര്യത്തില്‍ മുന്‍കരുതലെന്ന നിലയില്‍ മലയോര മേഖലകളിലുള്ള രാത്രികാല യാത്ര നിരോധിച്ചു. എട്ട് മുതല്‍ രാവിലെ ആറ് വരെയാണ് നിരോധനം. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യം, പോലീസ്, റവന്യൂ, സിവില്‍ ദുരന്ത നിവാരണം, തദ്ദേശ സ്വയംഭരണം, ഫയര്‍ ആന്‍ഡ് റസ്ക്യൂ എന്നിവ ഉള്‍പ്പെടെയുള്ള അവശ്യ സര്‍വീസുകളിലെ ജീവനക്കാര്‍ക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മാത്രം ഈ സമയത്ത് യാത്ര ചെയ്യാം. ജില്ലയിലെ ഓഫ് റോഡ് ട്രക്കിങ്, ഖനന പ്രവര്‍ത്തനങ്ങള്‍, മത്സ്യബന്ധനം, എല്ലാവിധ ബോട്ടിങ് എന്നിവയും താല്‍ക്കാലികമായി നിരോധിച്ചു.
ഇന്ന് പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും, ഇന്റര്‍വ്യൂകള്‍ക്കും മാറ്റമുണ്ടാകില്ല. മലയോരമേഖലകളില്‍ മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ സുരക്ഷയുടെ ഭാഗമായി നിയന്ത്രണങ്ങളും നിരോധനങ്ങളും ഏര്‍പ്പെടുത്തി. തുടര്‍ച്ചയായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഓള്‍ഡ് മൂന്നാര്‍- ദേവികുളം റോഡില്‍ ഗതാഗതവും നിരോധിച്ചു. ജില്ലയില്‍ ഇന്നും നാളെയും യെല്ലോ മുന്നറിയിപ്പാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ മരം ഒടിഞ്ഞ് വീണും മണ്ണിടിഞ്ഞും അടക്കം കാലവര്‍ഷക്കെടുതിയില്‍ 5 പേര് മരിച്ചിരുന്നു. ദേവിയാര്‍ പുഴയില്‍ മത്സ്യബന്ധനത്തിനിടെ കാണാതായ യുവാവിനെ ഇനിയും കണ്ടെത്താനുമായിട്ടില്ല. മഴ തുടരുന്നതിനാല്‍ വരും ദിവസങ്ങളില്‍ ജില്ലയില്‍ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതകളേറുകയാണ്. ഇത് മുന്നില്‍കണ്ട് അപകടമൊഴിവാക്കാനാണ് ജില്ലാ കളക്ടറുടെ നീക്കം. അതേസമയം ഇന്ന് തീവ്രമഴ പോലുള്ളവയ്ക്കുള്ള സാധ്യത ജില്ലയിലില്ല. ഇന്ന് മുതല്‍ കിഴക്കന്‍ മലയോര മേഖലയില്‍ മഴയുടെ ശക്തിയില്‍ കുറവുണ്ടാകുമെന്നാണ് അധികൃതര്‍ നല്കുന്ന സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: