ജില്ലയില്‍ തന്നെ ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന പഞ്ചായത്തുകളാണ് രാജാക്കാട്, ബൈസണ്‍വാലി, രാജകുമാരി, സേനാപതി, ശാന്തന്‍പാറ എന്നിവ. 3 പോലീസ് സ്റ്റേഷന് പരിധിയില്‍പ്പെടുന്നതാണ് ഈ മേഖല. കൂടാതെ വനം വകുപ്പിന്റേയും എക്സൈസ് വകുപ്പിന്റേയും കേസ്സുകള്‍ നിരവധിയാണ്. ഇതെല്ലാം ചാര്‍ജായി പോകുന്നത് പ്രധാനമായും അടിമാലി, നെടുങ്കണ്ടം കോടതികളിലാണ്.
കെ.എസ്. പുരുഷോത്തമന്
രാജാക്കാട്: നിര്‍ദ്ദിഷ്ട മുന്‍സിഫ്- മജിസ്ട്രേട്ട് കോടതി രാജാക്കാടിന് നഷ്ടമാകാന്‍ സാദ്ധ്യത. ജില്ലയില്‍ തന്നെ ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന പഞ്ചായത്തുകളാണ് രാജാക്കാട്, ബൈസണ്‍വാലി, രാജകുമാരി, സേനാപതി, ശാന്തന്‍പാറ എന്നിവ.
3 പോലീസ് സ്റ്റേഷന് പരിധിയില്‍പ്പെടുന്നതാണ് ഈ മേഖല. കൂടാതെ വനം വകുപ്പിന്റേയും എക്സൈസ് വകുപ്പിന്റേയും കേസ്സുകള്‍ നിരവധിയാണ്. ഇതെല്ലാം ചാര്‍ജായി പോകുന്നത് പ്രധാനമായും അടിമാലി, നെടുങ്കണ്ടം കോടതികളിലാണ്.
30 കിലോമീറ്റര്‍ അകലെയുള്ള ഈ കോടതികളില്‍ രണ്ടും മൂന്നും വര്‍ഷങ്ങള്‍ കേസ്സ് നടത്തിപ്പുമായി ബന്ധപ്പെട്ട് സാധാരണക്കാര്‍ വലയുകയാണ്. പോലീസും മറ്റ് ഡിപ്പാര്‍ട്ടുമെന്റുകളും രാഷ്ട്രീയ മുള്‍പ്പെടെ വിവിധ കാരണങ്ങളാല്‍ ചാര്‍ജ് ചെയ്യപ്പെട്ട കേസ്സുകളില്‍ 90 ശതമാനവും നിരപരാധികളാണെന്നതാണ് വസ്തുത. ഇത് തെളിയിക്കുന്നതിന് ജോലിയും വരുമാനവും നഷ്ടപ്പെടുത്തി വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളത്.
ഇതിനൊരു പരിഹാരത്തിനായാണ് രാജാക്കാട് വികസന കൂട്ടായ്മ മേഖലയില്‍ കോടതി വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. രാജാക്കാട് പഞ്ചായത്തിന്റെ പിന്തുണയോടെ ഇതിനാവശ്യമായ നടപടികളുമായി മുന്നോട്ടു പോയിരുന്നു. മാസങ്ങളുടെ പരിശ്രമത്തിന്റെ ഭാഗമായി ബഹു.. കേരള ഹൈക്കോടതി ഈ ആവശ്യം പരിഗണനയില്‍ എടുത്തിട്ടുള്ളതുമാണ്. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ഗ്രാമ പഞ്ചായത്ത് തയ്യാറായാല്‍ കോടതി അനുവദിക്കുമെന്ന ഘട്ടത്തിലാണിപ്പോള്‍. വര്‍ഷങ്ങളായുള്ള ജനങ്ങളുടെ ആഗ്രഹമാണിത്. ജനകീയ കൂട്ടായ്മയുടെ മെമ്മോറാണ്ടത്തിന് ഇപ്പോള്‍ ജീവന് വെച്ചിരിക്കുകയാണ്.
സംസ്ഥാന ഹോം ഡിപ്പാര്ട്ടുമെന്റില് നിന്നും സി. 5/243/2021നമ്പരായി അണ്ടര്‍ സെക്രട്ടറി ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കത്ത് കൊടുത്തിരിക്കുകയാണ്. രാജാക്കാട്ടില്‍ മുന്‍സിഫ് - മജിസ്ട്രേട്ട് കോടതി അനുവദിക്കുന്ന ആവശ്യം പരിഗണനയിലാണെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. ഇനി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് പഞ്ചായത്ത് തയ്യാറായാല്‍ ഇവിടെ കോടതി അനുവദിക്കുമെന്ന കാര്യത്തില്‍ ഏകദേശം ഉറപ്പായിട്ടുണ്ട്. ഇതു നഷ്ടപ്പെട്ടാതെ വേണ്ടത് ചെയ്യാന്‍ പഞ്ചായത്ത് തയ്യാറാകണമെന്നാണ് വികസന കൂട്ടായ്മ ആവശ്യപ്പെടുന്നത്.
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
സിന്‍ഹയെക്കാളും മികച്ച സ്ഥാനാര്‍ത്ഥി മുര്‍മു; പിന്തുണയ്ക്കുന്ന കാര്യം ആലോചിക്കും; സ്വന്തം നേതാവിനെ തള്ളി മലക്കം മറിഞ്ഞ് മമത; പ്രതിപക്ഷത്തിന് ഞെട്ടല്‍
പ്രതിരോധരംഗത്ത് സുപ്രധാന ചുവടുവയ്പ്; ആളില്ലാ വിമാനത്തിന്റെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം
അമിത് ഷാ എത്തിയ ദിവസം സ്വാമിയുടെ കാര്‍ കത്തിച്ചു; രാഹുല്‍ ഗാന്ധി വന്ന ദിവസം എകെജി സെന്ററില്‍ ബോംബേറും
മലേഷ്യ ഓപ്പണ്‍; സിന്ധു, പ്രണോയ് പുറത്ത്
102ല്‍ മിന്നി ഋഷഭ്; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ പന്തിന് തകര്‍പ്പന്‍ സെഞ്ച്വറി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഇടുക്കി ജില്ലയില്‍ വന്യമൃഗവേട്ട വ്യാപകം വിവരങ്ങള്‍ മറച്ചുവയ്ക്കാനും നീക്കം
കേന്ദ്രസര്‍ക്കാരിന് നന്ദി; ദിവസങ്ങള്‍ നീണ്ട കഷ്ടതകള്‍ക്കൊടുവില്‍ നാടണഞ്ഞ് ലക്ഷ്മി
ജീവനക്കാരുടെ ശമ്പളം നിഷേധിക്കുന്നത് വര്‍ഗ്ഗ വഞ്ചന: കെഎസ്ടി എംപ്ലോയീസ് സംഘ്
ഇടുക്കി ജില്ലയില്‍ വെള്ളിയാഴ്ച ഇടത് മുന്നണി ഹര്‍ത്താല്‍; 16ന് യുഡിഎഫ് ഹര്‍ത്താല്‍
മൂന്നാറില്‍ നിന്ന് ഒരു ദിവസം ശേഖരിച്ചത് ഏഴ് ടണ്‍ മാലിന്യം
ട്രാന്‍സ്ഫോര്‍മറിന് മുകളിലേക്ക് ബൈക്ക് ഇടിച്ച് കയറി