ഒക്ടോബര്‍ 29 മുതല്‍ നാല് തവണയാണ് ഷട്ടര്‍ തുറന്ന് പൂര്‍ണ്ണമായും അടച്ചത്. നവംബര്‍ 28 മുതല്‍ തിങ്കളാഴ്ച വരെ തുടര്‍ച്ചയായി അനുവദനീയമായ പരമാവധി സംഭരണശേഷിയായ 142 അടിയില്‍ തമിഴ്നാട് ജലനിരപ്പ് നിലനിറുത്തി.
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ തുറന്നിരുന്ന അവസാന ഷട്ടറും തമിഴ്നാട് അടച്ചു. വൃഷ്ടി പ്രദേശത്ത് മഴ ഇല്ലാതായതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനാലാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് 10 സെന്റീമീറ്റര്‍ ഉയര്‍ത്തിവച്ചിരുന്ന മൂന്നാം നമ്പര്‍ സ്പില്‍വേ ഷട്ടര്‍ താഴ്ത്തിയത്.
ഒക്ടോബര്‍ 29 മുതല്‍ നാല് തവണയാണ് ഷട്ടര്‍ തുറന്ന് പൂര്‍ണ്ണമായും അടച്ചത്. നവംബര്‍ 28 മുതല്‍ തിങ്കളാഴ്ച വരെ തുടര്‍ച്ചയായി അനുവദനീയമായ പരമാവധി സംഭരണശേഷിയായ 142 അടിയില്‍ തമിഴ്നാട് ജലനിരപ്പ് നിലനിറുത്തി. ഇതിനിടെ പല തവണ അര്‍ദ്ധരാത്രിയും പുലര്‍ച്ചെയും മുന്നറിയിപ്പില്ലാതെ കൂടുതല്‍ വെള്ളം തുറന്നുവിട്ട് തമിഴ്നാട് തീര തീരദേശവാസികളെ വെള്ളത്തിലാക്കി.
2018 ലെ പ്രളയത്തിന് ശേഷം ഏറ്റവും കൂടുതല്‍ വെള്ളം മുന്നറിയിപ്പില്ലാതെ തമിഴ്നാട് ഒഴുക്കിയത് ഡിസംബര്‍ ആറിനാണ്. ഒമ്പത് ഷട്ടറുകള്‍ 120 സെന്റീമീറ്റര്‍ ഉയര്‍ത്തി 12,654 ഘനയടി വെള്ളമാണ് സെക്കന്‍ഡില്‍ പെരിയാറിലേക്ക് ഒഴുക്കിയത്. തീരത്തെ നിരവധി വീടുകളില്‍ വെള്ളം കയറി. ഇത് വലിയ വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവെച്ചിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം മുതല്‍ മഴ മാറിയതോടെ തമിഴ്നാട് ഒരു ഷട്ടര്‍ 10 സെന്റീമീറ്ററാക്കി നിലനിറുത്തി ബാക്കിയുള്ളവ അടച്ചു. ഇത് ഇടക്ക് കൂടുതല്‍ ഉയര്‍ത്തിയെങ്കിലും ഉടന്‍ തന്നെ താഴ്ത്തി 10 സെ.മീ ആക്കി.
തിങ്കളാഴ്ച രാത്രി ഏഴരവരെയുള്ള കണക്ക് പ്രകാരം 141.90 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്.
നാറ്റോയില്‍ ചേരാനൊരുങ്ങി സ്വീഡനും ഫിന്‍ലാന്‍ഡും
ജനക്ഷേമം ഉറപ്പാക്കാന്‍ സത്വര നടപടി
ഇന്ത്യ ഒരു രാഷ്ട്രമല്ലെന്നും സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണെന്നും വിശേഷിപ്പിച്ച രാഹുലിന് അംബേദ്കറുടെ പ്രസംഗത്തിലൂടെ കേന്ദ്രമന്ത്രിയുടെ ചുട്ട മറുപടി
കഥ പറച്ചിലിന്റെ നാടായ ഇന്ത്യ ലോകത്തിന്റെ ഉള്ളടക്ക കേന്ദ്രമായി: കാനില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകളുമായി സംവദിച്ച് കേന്ദ്രമന്ത്രി മുരുകന്
ക്വാഡ് യോഗത്തില്‍ പങ്കെടുക്കാന്‍ നരേന്ദ്രമോദി ജപ്പാനില്‍; 40 മണിക്കൂറിനുളളില്‍ പങ്കെടുക്കുന്നത് 23 പരിപാടികളില്‍
കര്‍ണാടകത്തില്‍ കരാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം; സംസ്ഥാനത്ത് സുപ്രധാന നീക്കവുമായി ബിജെപി സര്‍ക്കാര്‍
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കേന്ദ്രസര്‍ക്കാരിന് നന്ദി; ദിവസങ്ങള്‍ നീണ്ട കഷ്ടതകള്‍ക്കൊടുവില്‍ നാടണഞ്ഞ് ലക്ഷ്മി
മൂന്നാറില്‍ നിന്ന് ഒരു ദിവസം ശേഖരിച്ചത് ഏഴ് ടണ്‍ മാലിന്യം
കാട്ടുപോത്തിനെ വേട്ടയാടിയ കേസ്; മുഖ്യപ്രതിയടക്കം രണ്ടുപേര്‍ അറസ്റ്റില്‍
തൊടുപുഴയിലെ ആശുപത്രിയിലെത്താൻ വാഹനം എത്തിയില്ല; പതിപ്പള്ളിയില്‍ വനവാസി യുവതി റോഡരികില്‍ പ്രസവിച്ചു
ബജറ്റ്; ഇടുക്കിക്കാരെ ഇത്തവണയും പറ്റിച്ചു
ഇടുക്കി ജില്ലയില്‍ വന്യമൃഗവേട്ട വ്യാപകം വിവരങ്ങള്‍ മറച്ചുവയ്ക്കാനും നീക്കം