ന്യൂദല്‍ഹി: രേഖകളില്ലാതെ അസാം വഴി ഇന്ത്യയിലേക്ക് എത്തുന്നവരെ പിടികൂടാനുള്ള നിരീക്ഷണം ശക്തമാക്കി. അസാം സര്‍ക്കാരും സൈന്യവും സംയുക്തമായാണ് നിരീക്ഷണം ആരംഭിച്ചിരിക്കുന്നത്. രണ്ടു ദിവസത്തെ നിരീക്ഷണത്തിനിടെ ഇന്ത്യയില്‍ പ്രവേശിച്ച 28റോഹിംഗ്യന്‍ വംശജരെ അറസ്റ്റ് ചെയ്തു. ആറ് കുട്ടികളും മൂന്ന് സ്ത്രീകളും ഇതില്‍ ഉള്‍പ്പെടുന്നു. ആര് പി എഫാണ് ഇവരെ പിടികൂടിയത്.
അസമിലെ കരിംഗഞ്ച് ജില്ലയിലെ ബര്‍ദാപൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് 15 പേരടങ്ങുന്ന ഒരു സംഘത്തെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. സില്ചാര് ആഗര്‍ത്തല പാസഞ്ചര്‍ ട്രെയിനില്‍ അഗര്‍ത്തലയിലേക്ക് പോകാനൊരുങ്ങുകയായിരുന്നു ഇവര്‍. മതിയായ രേഖകള്‍ ഇല്ലാതെയാണ് ഇവര്‍ ഇന്ത്യയിലേക്ക് പ്രവേശിച്ചതെന്ന് ആര് പി എഫ് വ്യക്തമാക്കി. ഉത്തര്‍പ്രദേശിലെ അലിഗഢില്‍ നിന്നും സിലിഗുരിയിലേക്ക് പോയ ഇവര്‍ പിന്നീട് ബര്ദാപൂരില് എത്തുകയായിരുന്നു.
മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമടങ്ങുന്ന ഒമ്പതു പേരുടെ മറ്റൊരു സംഘത്തെ ഇന്ന് ഗുവാഹത്തിയില്‍ നിന്ന് പിടികൂടി. യു എന്‍ ഹൈക്കമ്മീഷണര്‍ അഭയാര്‍ഥികള്‍ക്ക് അനുവദിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡുകളുടെ മാതൃകയില്‍ നിര്‍മിച്ച മൂന്ന് വ്യാജ രേഖകള്‍ ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ഇവരുടെ കൂടെ ഒരു ജമ്മു സ്വദേശിയും ഉണ്ടായിരുന്നതായി ആര് പി എഫ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അതിര്‍ത്തികളിലൂടെ എത്തുന്ന മയക്കുമരുന്നുകള്‍ തടയാന്‍ അസാം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രത്യേക പോലീസ് നിരീക്ഷണവും ഇപ്പോള്‍ നടക്കുന്നുണ്ട്. ഏജന്റുമാരുടെ ഇടയില്‍ നിന്നു വിവരങ്ങള്‍ ചോര്‍ത്താന്‍ പ്രത്യേക രഹസ്യപോലീസിനെയും അസാം സര്‍ക്കാര്‍ തയാറാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: