ഹൈദരാബാദ്: യുവാക്കള്‍ക്ക് ആയുദ്ധ പരിശീലനം നല്കിയ മൂന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ നിസാമാബാദ് പോലീസ് അറസ്റ്റ് ചെയ്തു.ഷെയ്ഖ് അബ്ദുളള, മുഹമ്മദ് ഇമ്രാന്, മുഹമ്മദ് അബ്ദുള്‍ മൊബീന്‍ എന്നിവരെയാണ് അറ്സറ്റ് ചെയ്തത്.200 യുവാക്കള്‍ക്ക് ആയുദ്ധപരിശീലനം നല്‍കിയിട്ടുണ്ടെന്ന് ഇവര്‍ മൊഴി നല്കി.ഇവര്‍ക്കെതിരെ ഗൂഡാലോചന, മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിക്കുക തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തിരിക്കുന്നത് എന്ന് നിസാമബാദ് പോലീസ് കമ്മീഷണര്‍ കെ.ആര്. നാഗരാജു പറഞ്ഞു.
തെരഞ്ഞെടുക്കപ്പെടുന്ന 200ഓളം മുസ്ലീം യുവാക്കള്‍ക്ക് ആയുധപരിശീലനം നല്‍കുന്നതിനായി അറസ്റ്റിലായവര്‍, കദീര്‍ എന്ന ആളെ ഏല്‍പ്പിച്ചു.കദീറിന് വീട് വെയ്ക്കാന്‍ സഹായവും, ആറ് ലക്ഷം രൂപയും വാഗദാനം ചെയ്തതു.തെലങ്കാനയില്‍ വര്‍ഗീയ സംഘര്‍ഷത്തിന് സാധ്യതയുളളതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.ഇതേത്തുടര്‍ന്ന് സോഷ്യല്‍ മീഡിയ പോസ്റ്റുകളും മറ്റും പോലീസ് നിരീക്ഷിച്ചിരുന്നു.ഇതുവഴിയാണ് ഇവരെപ്പറ്റി വിവരങ്ങള്‍ ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: