×
login
'സിപിഎം ബന്ധു' സാന്റിയാഗോ മാര്‍ട്ടിന്റെ 410 കോടി കണ്ടുകെട്ടി; നടപടി ലോട്ടറി കുംഭകോണവുമായി ബന്ധപ്പെട്ടെന്ന് ഇ.ഡി.

സാന്റിയാഗോ മാര്‍ട്ടിനുമായുള്ള ബന്ധത്തെച്ചൊല്ലി മുന്‍പ് സിപിഎമ്മിനും സര്‍ക്കാരിനുമെതിരേ വലിയ വിവാദമുയര്‍ന്നിരുന്നതാണ്. മാര്‍ട്ടിനില്‍ നിന്ന് വലിയ തുകകള്‍ പാര്‍ട്ടി സംഭാവനയായി സ്വീകരിച്ചിരുന്നതായും ആരോപണമുയര്‍ന്നിരുന്നു. ഒന്നാം പിണറായി സര്‍ക്കാരിന്റെ നിയമോപദേഷ്ടാവായിരുന്ന എം.കെ. ദാമോദരന്‍ ലോട്ടറി കേസില്‍ സര്‍ക്കാരിനെതിരേ, മാര്‍ട്ടിനു വേണ്ടി ഹാജരായതും വലിയ രാഷ്ട്രീയ കോലാഹലമുണ്ടാക്കിയതാണ്.

ന്യൂദല്‍ഹി: ലോട്ടറി രാജാവും സിപിഎമ്മിന്റെയും പിണറായി സര്‍ക്കാരിന്റെയും വേണ്ടപ്പെട്ടയാളുമായ സാന്റിയാഗോ മാര്‍ട്ടിന്റെ 410 കോടി രൂപയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി. ഒരു ലോട്ടറി കുംഭകോണവുമായി ബന്ധപ്പെട്ടാണ് നടപടിയെന്ന് ഇ ഡി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

സാന്റിയാഗോ മാര്‍ട്ടിനുമായുള്ള ബന്ധത്തെച്ചൊല്ലി മുന്‍പ് സിപിഎമ്മിനും സര്‍ക്കാരിനുമെതിരേ വലിയ വിവാദമുയര്‍ന്നിരുന്നതാണ്. മാര്‍ട്ടിനില്‍ നിന്ന് വലിയ തുകകള്‍ പാര്‍ട്ടി സംഭാവനയായി സ്വീകരിച്ചിരുന്നതായും ആരോപണമുയര്‍ന്നിരുന്നു. ഒന്നാം പിണറായി സര്‍ക്കാരിന്റെ നിയമോപദേഷ്ടാവായിരുന്ന എം.കെ. ദാമോദരന്‍ ലോട്ടറി കേസില്‍ സര്‍ക്കാരിനെതിരേ, മാര്‍ട്ടിനു വേണ്ടി ഹാജരായതും വലിയ രാഷ്ട്രീയ കോലാഹലമുണ്ടാക്കിയതാണ്.


2002ല്‍ ഫ്യൂച്ചര്‍ ഗെയിമിങ് ആന്‍ഡ് ഹോട്ടല്‍ സര്‍വീസസിനെതിരായി എടുത്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് നടപടിയെന്നും 409.92 കോടിയാണ് താത്കാലികമായി കണ്ടുകെട്ടിയതെന്നും പത്രക്കുറിപ്പില്‍ പറയുന്നു. സാന്റിയാഗോ മാര്‍ട്ടിന്റെ സ്ഥാപനമാണിത്. ലോട്ടറി അച്ചടിച്ചും വിറ്റും കോടികളുണ്ടാക്കിയതിനാലാണ് ഇയാളെ ലോട്ടറി രാജാവ് എന്ന് വിളിക്കുന്നത്. മ്യാന്മര്‍ തലസ്ഥാനമായ യംഗൂണില്‍ തുടങ്ങിയ ലോട്ടറി ബിസിനസ് ആദ്യം തമിഴ്‌നാട്ടിലും പിന്നെ കേരളത്തിലും കര്‍ണാടകയിലും വ്യാപിപ്പിക്കുകയായിരുന്നു.  

ലോട്ടറി തിരിമറി വഴി 4500 കോടിയുടെ അഴിമതി ഇയാള്‍ നടത്തിയെന്നായിരുന്നു സിബിഐയുടെയും എന്‍ഫോഴ്‌സ്‌മെന്റിന്റെയും കേസ്. തമിഴ്‌നാട്ടിലുള്ള ഇയാളുടെ 122 കോടിയുടെ സ്വത്ത് ഇഡി നേരത്തേ കണ്ടുകെട്ടിയിരുന്നു.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.