ന്യൂദല്‍ഹി: വിസ ചട്ടങ്ങള്‍ ഉള്‍പ്പെടെ ലംഘിച്ച് ദല്‍ഹി നിസാമുദ്ദീന്‍ മര്‍ക്കസിലെ തബ്ലീഗ് ജമാഅത്തില്‍ പങ്കെടുത്ത 2550 വിദേശ പൗരന്മാരെ കേന്ദ്രസര്‍ക്കാര്‍ കരിമ്പട്ടികയില്‍ പെടുത്തി. ഇവര്‍ക്ക് പത്തു വര്‍ഷത്തേക്ക് ഇന്ത്യയില്‍ പ്രവേശിക്കുന്നതിനു വിലക്കുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഈ മാസം ആദ്യം ഡല്‍ഹി ക്രൈംബ്രാഞ്ച് 700 ഓളം വിദേശ തബ്ലീഗി ജമാഅത്ത് അംഗങ്ങളുടെ രേഖകള്‍ പിടിച്ചെടുത്തിരുന്നു. പിടിച്ചെടുത്ത രേഖകളില്‍ ഈ വ്യക്തികളുടെ പാസ്പോര്‍ട്ടുകളും ഉള്പ്പെടുന്നിരുന്നു. ചട്ടങ്ങള്‍ ലംഘിച്ച് മാര്‍ച്ചില്‍ നിസാമുദ്ദീന്‍ മര്‍ക്കസില്‍ നടന്ന പരിപാടിയിലും ഈ തബ്ലീഗി ജമാഅത്ത് അംഗങ്ങളെല്ലാം പങ്കെടുത്തതായാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 188, 269, 270, എന്നീ വകുപ്പുകളാണ് അറസ്റ്റിലായവര്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.
അറസ്റ്റിലായ പലരും ടൂറിസ്റ്റ് വിസയിലാണ് രാജ്യത്ത് എത്തിയത്. ടൂറിസ്റ്റ് വിസയില്‍ എത്തിയ വിദേശികള്‍ മത ചടങ്ങുകളില്‍ പങ്കെടുക്കുന്നത് വിസ ചട്ടങ്ങളുടെ ലംഘനമാണ്. കിര്ഗിസ്താന്, ഉസ്ബെക്കിസ്താന്, താന്‍സാനിയ, സൗത്ത് ആഫ്രിക്ക, മ്യാന്മാര് എന്നീ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണ് അറസ്റ്റിലായവര്‍. വിസ ചട്ടം ലഘിച്ചതിന് വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകള്‍ വിദേശീയര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിദേശികള്‍ക്കായുള്ള നിയമ പ്രകാരവും, ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരവുമാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: