×
login
ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ പഞ്ചാബിലെ ഏക സീറ്റും നഷ്ടപ്പെട്ട് എഎപി; ദയനീയ തോല്‍വി സംസ്ഥാനം ഭരണം നേടി ആറ് മാസം തികയ്ക്കും മുമ്പേ

മുഖ്യമന്ത്രി ഭഗവന്ത് സിങ് മന്‍ മുമ്പ് പ്രതിനിധീകരിച്ച സംഗ്രൂര്‍ മണ്ഡലമാണ് എഎപിക്ക് നഷ്ടമായത്.

പഞ്ചാബ് : ലോകസഭ ഉപതെരഞ്ഞെടുപ്പില്‍ പഞ്ചാബിലെ ഏക സീറ്റും നഷ്ടപ്പെട്ട് ആംആദ്മി പാര്‍ട്ടി. മുഖ്യമന്ത്രി ഭഗവന്ത് സിങ് മന്‍ മുമ്പ് പ്രതിനിധീകരിച്ച സംഗ്രൂര്‍ മണ്ഡലമാണ് എഎപിക്ക് നഷ്ടമായത്. ശിരോമണി അകാലിദളാണ് അമൃത്സര്‍ പാര്‍ട്ടി അധ്യക്ഷന്‍ എസ്.എസ്. മന്‍ ആണ് എഎപി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി സീറ്റ് പിടിച്ചെടുത്തത്.  

അയ്യായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എഎപിക്ക് സിറ്റിങ് സീറ്റ് നഷ്ടപ്പെട്ടത്. പഞ്ചാബില്‍ എഎപി സര്‍ക്കാര്‍ അധികാരത്തിലെത്തി ആറ് മാസം പിന്നിടും മുമ്പാണ് സംസ്ഥാനത്തെ ഏക എംപി സീറ്റ് തന്നെ പാര്‍ട്ടിക്ക് നഷ്ടമായത്. സിദ്ദു മൂസവാലയുടെ കൊലപാതകവും സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നങ്ങളും തെരഞ്ഞെടുപ്പില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ് തോല്‍വിക്ക് കാരണമെന്നാണ് വിലയിരുത്തല്‍.  

 


 

 

 

    comment

    LATEST NEWS


    പൊതുസ്ഥലത്ത് മദ്യപിക്കുന്നതിൽ നിരോധനം ഏർപ്പെടുത്തി മധ്യപ്രദേശ്; ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ, ലംഘിക്കുന്നവർക്കെതിരെ കർശന നടപടി


    'സത്യമാണ് എന്റെ ദൈവം, അഹിംസയാണ് അതിലേക്കുള്ള മാര്‍ഗം'; വിധി പ്രസ്താവനയ്ക്ക് പിന്നാലെ ഗാന്ധിയുടെ വചനം ട്വീറ്റ് ചെയ്ത് രാഹുല്‍ ഗാന്ധി


    മധ്യപ്രദേശ് സർക്കാരിൻ്റെ ചന്ദ്രശേഖർ ആസാദ് പുരസ്കാരം ഏറ്റുവാങ്ങി ബാലഗോകുലം; സംഘടനയുടെ ചരിത്രത്തിലെ പുതിയ നാഴികക്കല്ല്


    മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയാല്‍ നടപടിയുണ്ടാകും; ജനപ്രതിനിധിയുടെ പരാതിയില്‍ നടപടിയില്ല, കേസെടുക്കാത്തതിന് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദം


    സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡനം: രണ്ട് മലപ്പുറം സ്വദേശികൾ കസ്റ്റഡിയിൽ, പെൺകുട്ടിയെ ഫ്ലാറ്റിലെത്തിച്ചത് സീരിയൽ നടിയുടെ സഹായത്തോടെ


    വേനല്‍ച്ചൂട് കനത്തു; പാല്‍ ഉത്പാദനത്തില്‍ കുറവ്, പാലക്കാട് പ്രതിദിനം കുറഞ്ഞത് 22,000 ലിറ്ററിന്റെ ഉത്പാദനം, ക്ഷീരകര്‍ഷകരും പ്രതിസന്ധിയില്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.