×
login
നരസിംഹത്തില്‍ മോഹന്‍ലാലിന്‍റെ നായികയായിരുന്ന ഐശ്വര്യ‍‍യ്ക്ക് പണമില്ല, സിനിമയില്ല; ജീവിക്കാന്‍ വേണ്ടി തെരുവുതോറും സോപ്പ് വില്‍ക്കുന്നു

നരസിംഹം എന്ന സിനിമയില്‍ ഇന്ദുചൂഢന്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രത്തിന്‍റെ കാമുകി അനുരാധയുടെ വേഷം അനശ്വരമാക്കിയ നടി ഐശ്വര്യയ്ക്ക് ഇന്ന് സിനിമയുടെ വെള്ളിവെളിച്ചങ്ങള്‍ അന്യം. ജീവിക്കാന്‍ പണമോ സിനിമയോ സീരിയലുകളോ ഇല്ലാത്ത ഈ നടി ഇപ്പോള്‍ വരുമാനം കണ്ടെത്തുന്നത് തെരുവില്‍ സോപ്പ് വിറ്റാണ്. ഇന്നലെകളിലെ മലയാളത്തിലെ നായികയായിരുന്ന നടി ലക്ഷ്മിയുടെ മകള്‍ കൂടിയാണ് ഐശ്വര്യ.

നടി ഐശ്വര്യ അമ്മയായ നടി ലക്ഷ്മിയോടൊപ്പം (വലത്ത്)

ചെന്നൈ: നരസിംഹം എന്ന സിനിമയില്‍ ഇന്ദുചൂഢന്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രത്തിന്‍റെ കാമുകി അനുരാധയുടെ വേഷം അനശ്വരമാക്കിയ നടി ഐശ്വര്യയ്ക്ക് ഇന്ന് സിനിമയുടെ വെള്ളിവെളിച്ചങ്ങള്‍ അന്യം. ജീവിക്കാന്‍ പണമോ സിനിമയോ സീരിയലുകളോ ഇല്ലാത്ത ഈ നടി ഇപ്പോള്‍ വരുമാനം കണ്ടെത്തുന്നത് തെരുവില്‍ സോപ്പ് വിറ്റാണ്. ഇന്നലെകളിലെ മലയാളത്തിലെ നായികയായിരുന്ന നടി ലക്ഷ്മിയുടെ മകള്‍ കൂടിയാണ് ഐശ്വര്യ.  

ഏറെ പ്രതിസന്ധിയിലൂടെയാണ് താനിപ്പോൾ ജീവിക്കുന്നതെന്നും  ഒരു തമിഴ് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഐശ്വര്യ വെളിപ്പെടുത്തി.അതേസമയം തനിക്ക് മറ്റ് സാമ്പത്തിക ബാധ്യതകൾ ഒന്നുമില്ലെന്ന് ഐശ്വര്യ പറയുന്നു. കടങ്ങളില്ല. എനിക്ക് യാതൊരു ജോലി ചെയ്യാനും മടിയില്ല. നാളെ നിങ്ങളുടെ ഓഫീസില്‍ ജോലി തന്നാല്‍ അതും ഞാന്‍ സ്വീകരിക്കും. അടുച്ചുവാരി കക്കൂസ് കഴുകി സന്തോഷത്തോടെ തിരികെപ്പോകുമെന്നും ഐശ്വര്യ പറഞ്ഞു. മകളുടെ വിവാഹം കഴിഞ്ഞു. ഇനി കുടുംബത്തിൽ താൻ മാത്രമാണുള്ളത്. എന്ത് ജോലിയും ചെയ്യാൻ തയ്യാറാണ്. യാതൊരു മടിയുമില്ലെന്നും ഐശ്വര്യ പ്രതികരിച്ചു. ഇപ്പോഴും സിനിമ ചെയ്യാന്‍ താല്‍പര്യമുണ്ട്. ആരെങ്കിലും വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഐശ്വര്യ പറഞ്ഞു.  

അമ്മ ലക്ഷ്മിയുമായും അമ്മയുടെ വീട്ടുകാരുമായും നല്ല ബന്ധത്തിലല്ലാത്തതിനാല്‍ അങ്ങോട്ട് പോകാറില്ല. ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം നേടിയ കാര്യവും ഐശ്വര്യ തുറന്നുപറഞ്ഞു.  പ്രണയവിവാഹമായിരുന്നു ഐശ്വര്യയുടേത്. 'തന്‍വീര്‍ മുഹമ്മദായിരുന്നു ഭര്‍ത്താവ്. മുസ്ലീമായിരുന്നതിനാല്‍ ബന്ധുക്കളെല്ലാം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. പൊരുത്തക്കേടുകള്‍ പതിവായതോടെ വിവാഹമോചിതരായി.. വിവാഹ മോചനത്തിന് ശേഷം അമ്മയുടെ വീട്ടുകാര്‍ മംഗളകാര്യങ്ങളിലൊന്നും തന്നെ പങ്കെടുപ്പിച്ചിരുന്നില്ല.1994ല്‍ വിവാഹിതയായ ഐശ്വര്യ മൂന്ന് വര്‍ഷത്തിനപ്പുറം വിവാഹമോചിതയായി. കല്യാണം കഴിഞ്ഞ് ആറ് മാസം കഴിഞ്ഞപ്പോഴേ ബന്ധം ശരിയാകില്ലെന്ന് തിരിച്ചറിഞ്ഞതാണ്. പിന്നീട് കുഞ്ഞ് ജനിച്ച് ഒന്നരവർഷം പിന്നിടപ്പോൾ തന്നെ വേർപിരിഞ്ഞു. പിന്നീട് പല പ്രണയബന്ധങ്ങളുണ്ടായെങ്കിലും അവയൊന്നും തന്നെ തന്‍റെ വ്യക്തിത്വം പണയപ്പെടുത്താതെ ജീവിക്കാൻ അനുവദിക്കുന്നതായിരുന്നില്ല. ചില പുരുഷന്മാര്‍ക്ക് ഐ ലവ് യൂ എന്ന് പറഞ്ഞാല്‍ പിന്നെ നിയന്ത്രണങ്ങളായി. സ്ത്രീകളെ ഇഷ്ടമുള്ള വസ്ത്രും ധരിയ്ക്കാന്‍ പോലും സമ്മതിക്കുകയില്ല. നമ്മള്‍ കാശ് മുടക്കി വാങ്ങിയ വസ്ത്രം ഇടാന്‍ സാധിക്കുന്നില്ലെങ്കില്‍ പോടാ എന്ന് പറയും. - ഐശ്വര്യ പറയുന്നു.  

ആണ്‍കുട്ടികള്‍ കാമുകിയിലും ഭാര്യയിലും അമ്മ സങ്കല്‍പ്പങ്ങള്‍ തേടുകയാണ്. അമ്മയെപ്പോലെ വേണമെങ്കില്‍ നിങ്ങള്‍ അമ്മയുടെ അടുത്ത് തന്നെ പോകണം. ഭാര്യയില്‍ നിന്നും അത് പ്രതീക്ഷിക്കരുത്.- ഐശ്വര്യ പറഞ്ഞു.  


ഉല്‍കണ്ഠ മൂലമുള്ള മാനസികാസ്വാസ്ഥ്യങ്ങളുണ്ടെന്നും സുഹൃത്തുക്കളുടെ പിന്തുണയും യോഗയും ആശ്വാസം നല്‍കുന്നുണ്ടെന്നും ഐശ്വര്യ പറയുന്നു.  

പ്രജ, ബട്ടർഫ്‌ളൈസ്, അഗ്നിനക്ഷത്രം, ഇൻസ്‌പെക്ടർ ഗരുഡ്, നോട്ട്ബുക്ക്, നത്തോലി ഒരു ചെറിയ മീനല്ല തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് ഐശ്വര്യ.  പാരിജാതം എന്ന ടിവി പരമ്പരയിലെ ആന്‍റിയമ്മയെന്ന ലളിതാ ഭായിയായും  ഐശ്വര്യ തിളങ്ങിയിരുന്നു.  തെലുങ്ക്, കന്നട, തമിഴ് സിനിമാ മേഖലകളിൽ സജീവയായിരുന്നു.  

 

 

 

    comment

    LATEST NEWS


    'സത്യമാണ് എന്റെ ദൈവം, അഹിംസയാണ് അതിലേക്കുള്ള മാര്‍ഗം'; വിധി പ്രസ്താവനയ്ക്ക് പിന്നാലെ ഗാന്ധിയുടെ വചനം ട്വീറ്റ് ചെയ്ത് രാഹുല്‍ ഗാന്ധി


    മധ്യപ്രദേശ് സർക്കാരിൻ്റെ ചന്ദ്രശേഖർ ആസാദ് പുരസ്കാരം ഏറ്റുവാങ്ങി ബാലഗോകുലം; സംഘടനയുടെ ചരിത്രത്തിലെ പുതിയ നാഴികക്കല്ല്


    മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയാല്‍ നടപടിയുണ്ടാകും; ജനപ്രതിനിധിയുടെ പരാതിയില്‍ നടപടിയില്ല, കേസെടുക്കാത്തതിന് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദം


    സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡനം: രണ്ട് മലപ്പുറം സ്വദേശികൾ കസ്റ്റഡിയിൽ, പെൺകുട്ടിയെ ഫ്ലാറ്റിലെത്തിച്ചത് സീരിയൽ നടിയുടെ സഹായത്തോടെ


    വേനല്‍ച്ചൂട് കനത്തു; പാല്‍ ഉത്പാദനത്തില്‍ കുറവ്, പാലക്കാട് പ്രതിദിനം കുറഞ്ഞത് 22,000 ലിറ്ററിന്റെ ഉത്പാദനം, ക്ഷീരകര്‍ഷകരും പ്രതിസന്ധിയില്‍


    രാഹുല്‍ ഗാന്ധിക്ക് രണ്ടു വര്‍ഷം തടവുശിക്ഷ; കോടതി വിധി എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന കുടുംബപ്പേരെന്ന പരാമര്‍ശത്തിലെ മാനനഷ്ടക്കേസില്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.