×
login
ജി20‍ ഉച്ചകോടി‍യില്‍ ഇന്ത്യയിലെ സിനിമാ ടൂറിസത്തിന്‍റെ സാധ്യതകള്‍ പരിചയപ്പെടുത്തി പ്രശസ്ത തെലുങ്കു നടന്‍ രാം ചരണ്‍

ശ്മീരിലെ ശ്രീനഗറില്‍ മൂന്ന് ദിവസമായി നടക്കുന്ന ജി20 ഉച്ചകോടിയുടെ ഭാഗമായി തെലുങ്കു നടന്‍ രാംചരണും. ജി20 ഉച്ചകോടിയുടെ ഭാഗമായി സിനിമ ടൂറിസം കേന്ദ്രമെന്ന നിലയിലുള്ള ഇന്ത്യയുടെ പ്രാധാന്യത്തെക്കുറിച്ച് വിദേശ ഡെലിഗേറ്റുകള്‍ക്ക് രാം ചരണ്‍ വിശദീകരിച്ചു.

ശ്രീനഗര്‍: കശ്മീരിലെ ശ്രീനഗറില്‍ മൂന്ന് ദിവസമായി നടക്കുന്ന ജി20 ഉച്ചകോടിയുടെ ഭാഗമായി തെലുങ്കു നടന്‍ രാംചരണും. ജി20 ഉച്ചകോടിയുടെ ഭാഗമായി സിനിമ ടൂറിസം കേന്ദ്രമെന്ന നിലയിലുള്ള ഇന്ത്യയുടെ പ്രാധാന്യത്തെക്കുറിച്ച് വിദേശ ഡെലിഗേറ്റുകള്‍ക്ക്  രാം ചരണ്‍ വിശദീകരിച്ചു.  ശ്രീനഗറില്‍ മെയ് 22 മുതല്‍ 24 വരെ നടക്കുന്ന  ജി20 ഉച്ചകോടിയുടെ ഭാഗമായാണ് രാം ചരണിന്‍റെ പരിപാടി നടന്നത്.ഓസ്കാര്‍ നേടിയ നാട്ടു നാട്ടു എന്ന ഗാനത്തിലെ നൃത്തച്ചുവടുകള്‍ വെച്ച നടന്‍ എന്ന നിലയിലുള്ള രാംചരണിന്‍റെ അന്താരാഷ്ട്ര പ്രശസ്തിയും ഇദ്ദേഹത്തിന്‍റെ സാന്നിധ്യത്തെ തിളക്കുമുള്ളതാക്കി. 

സിനിമ ടൂറിസത്തെക്കുറിച്ചുള്ള പരിപാടി കേന്ദ്ര ടൂറിസം വകുപ്പാണ് സംഘടിപ്പിക്കുന്നത്. സിനിമ ടൂറിസംഛ സാംസ്കാരിക സംരക്ഷണവും സാമ്പത്തിക വളര്‍ച്ചയും എന്നതാണ് വിഷയം. ജി20യുടെ ടൂറിസം വര്‍ക്കിംഗ് ഗ്രൂപ്പ് യോഗത്തിലാണ് രാം ചര‍ണ്‍ പങ്കെടുക്കുക. തീവ്രവാദികളുടെ ഭീഷണി നിലനില്‍ക്കുന്നുണ്ടെങ്കിലും ശക്തമായ ഒരുക്കങ്ങളാണ് സൈന്യം നടത്തിയിരിക്കുന്നത്.  മോദി സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം തീവ്രവാദികളുടെ വെല്ലുവിളികളെ നേരിട്ട് ഈ പരിപാടി വിജയിപ്പിക്കുക എന്നതാണ് ലക്ഷ്യം. 

"1986 മുതല്‍ താന്‍ കശ്മീരില്‍ വരാറുണ്ട്. അച്ഛന്‍ (ചിരഞ്ജീവി) കശ്മീരില്‍ ഒട്ടേറെ സിനിമകള്‍ ഷൂട്ട് ചെയ്തിട്ടുണ്ട്. ഈ പ്രദേശത്തിന് ഒരു തരം മാന്ത്രികതയുണ്ട്. കശ്മീര്‍ എന്നെ ആകര്‍ഷിക്കുന്നു. സന്ദര്‍ശനത്തിന് പറ്റിയ ഒരു മായികസ്ഥലമാണിത്. ഇന്ത്യ സിനിമ ആരംഭിച്ചിട്ട് 95 വര്‍ഷമായി. കശ്മീരിനെ പൂര്‍ണ്ണമായും അറിയാന്‍ ഇനി അടുത്ത 95 വര്‍ഷം കൂടി എടുക്കും  ഈ സ്വര്‍ഗ്ഗം ഇങ്ങിനെ തന്നെ ഇരിക്കാന്‍ ഞാന്‍ ആഗ്രഹിയ്ക്കുന്നു"- രാം ചരണ്‍ പറഞ്ഞു. വേദിയില്‍ നാട്ടു നാട്ടു എന്ന പാട്ടിന് രാംചരണ്‍ ചുവടുവെച്ചതും കൗതുകമുണര്‍ത്തി. 

ജി20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് വന്‍ ഒരുക്കങ്ങളാണ് ശ്രീനഗറില്‍ നടക്കുന്നത്. കശ്മീരിന്‍റെ പ്രകൃതി ഭംഗിയും ശാന്തയും എല്ലാം വിദേശ പ്രതിനിധികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചുകൊണ്ടായിരിക്കും ഈ ജി20 ഉച്ചകോടി നടക്കുക. ശ്രീനഗര്‍ വിമാനത്താവളത്തിലാണ് പ്രതിനിധികള്‍ എത്തിച്ചേരുക. പ്രത്യേക പദവി എടുത്തകളഞ്ഞതിന് ശേഷം മാറിയ കശ്മീരിന്‍റെ മുഖം ലോകനേതാക്കള്‍ക്ക് കാണിച്ചുകൊടുക്കുക എന്ന ലക്ഷ്യവും മോദി സര്‍ക്കാരിനുണ്ട്.  

 


 

 

 

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.