ബീഹാറിലെ സിവനിലെ ഒരു പള്ളിയിലെ മൗലവിയെ ഹിന്ദുക്കള്‍ കഴുത്തറുത്ത് കൊന്നതായി വ്യാജവാര്‍ത്ത പ്രചരിപ്പിച്ച് ഖത്തറിലെ അല്‍ ജസീറ അറബിക് പത്രം. ബീഹാറിലെ സിവനിലുള ഖാലിസ്പൂര് ഗ്രാമത്തിലെ പള്ളിയില്‍ ഉറങ്ങിക്കിടക്കുന്ന മൗലവിയെ ഹിന്ദുക്കള്‍ കഴുത്തറുത്ത് കൊന്നു എന്നാണ് വാര്‍ത്ത പ്രചരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി അല്‍ ജസീറ അറിബിക് ട്വിറ്ററില്‍ അറബിക് ഭാഷയില്‍ നടത്തിയ ഒരു ട്വീറ്റ് ഇന്ത്യയുടെ വൈറലായി പ്രചരിക്കുകയാണ്.
മൗലവിയുടെ മൃതദേഹം (ഇടത്ത്) പള്ളിക്ക് മുന്നില്‍ മരണവാര്‍ത്തയറിഞ്ഞെത്തിയ ജനക്കൂട്ടം (വലത്ത്)
ന്യൂദല്‍ഹി:ബീഹാറിലെ സിവനിലെ ഒരു പള്ളിയിലെ മൗലവിയെ ഹിന്ദുക്കള്‍ കഴുത്തറുത്ത് കൊന്നതായി വ്യാജവാര്‍ത്ത പ്രചരിപ്പിച്ച് ഖത്തറിലെ അല്‍ ജസീറ അറബിക് പത്രം. ബീഹാറിലെ സിവനിലുള ഖാലിസ്പൂര് ഗ്രാമത്തിലെ പള്ളിയില്‍ ഉറങ്ങിക്കിടക്കുന്ന മൗലവിയെ ഹിന്ദുക്കള്‍ കഴുത്തറുത്ത് കൊന്നു എന്നാണ് വാര്‍ത്ത പ്രചരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി അല്‍ ജസീറ അറിബിക് ട്വിറ്ററില്‍ അറബിക് ഭാഷയില്‍ നടത്തിയ ഒരു ട്വീറ്റ് ഇന്ത്യയുടെ വൈറലായി പ്രചരിക്കുകയാണ്.
മൗലവിയെ കൊന്നത് ഹിന്ദുക്കളാണെന്ന വ്യാജവാര്‍ത്ത ഉള്‍പ്പെടുത്തി അല്‍ ജസീറ അറബിക് ട്വിറ്ററില്‍ നല്കിയ വിവാദ ട്വീറ്റ്:
Twitter tweet: https://twitter.com/AJArabic/status/1538461596145557508
വാസ്തവത്തില്‍ പള്ളിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു മൗലവിയെ കഴുത്തറുത്തു കൊന്നു എന്ന വാര്‍ത്ത ശരിയാണ്. എന്നാല്‍ ആ കൊലപാതകത്തിന് പിന്നില്‍ മൗലവിയുടെ ബന്ധുക്കള്‍ തന്നെയാണ് കൊലപാതകത്തില്‍ കലാശിച്ചത്.
അല്‍ജസീറ അറബിക് നല്കിയ വ്യാജവാര്‍ത്ത ഉള്‍പ്പെട്ട അറബികില്‍ നല്കിയ ട്വീറ്റിന്റെ ഇംഗ്ലീഷ് പരിഭാഷ
സിവനിലെ മൗലവിക്ക് നീതി നല്കു എന്ന ഹാഷ്ടാഗില് (ജസ്റ്റിസ് ഫോര്‍ സിവന് മൗലവി ) ഈ വ്യാജവാര്‍ത്ത പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. മൗലവിയെക്കൊന്ന ഹിന്ദു ക്രിമിനലുകളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരിക എന്ന ആഹ്വാനത്തോടെയാണ് അല്‍ ജസീറ അറബിക് ട്വിറ്ററില്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിനൊപ്പം മരിച്ചുകിടക്കുന്ന മൗലവിയുടെ ചിത്രവും നല്‍കിയിട്ടുണ്ട്.
ജൂണ്‍ 9നും 10നും ഇടയ്ക്കുള്ള അര്‍ദ്ധരാത്രിയിലാണ് മൗലവി കൊല്ലപ്പെടുന്നത്. ഖാലിസ്പൂരിലെ മുഫസ്സില്‍ പൊലീസ് സ്റ്റേഷന് പ്രദേശത്താണ് സിവനിലെ പള്ളി നിലകൊള്ളുന്നത്. 85 വയസ്സ് പ്രായമുള്ള സാഫി അഹമ്മദ് എന്ന മൗലവിയാണ് പള്ളിക്കുള്ളില്‍ കൊല ചെയ്യപ്പെട്ടതായി കണ്ടെത്തിയത്. ജാഗരണ്‍ പത്രവാര്‍ത്തയനുസരിച്ച് ഒരു ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ടുള്ള വ്യക്തിഗതമായ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കുടുംബാംഗങ്ങളുടെ പരാതിയെത്തുടര്‍ന്ന് ഒരു കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നും സ്റ്റേഷന് ചുമതലയുള്ള വിനോദ് കുമാര്‍ സിങ്ങ് പറഞ്ഞു. ഭൂമിയുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ മൗലവി സാഫി അഹമ്മദും ഉള്‍പ്പെട്ടിരുന്നു.
പള്ളി തൂത്തുവാരാന്‍ ചെന്ന തൂപ്പുകാരിയാണ് ജൂണ്‍10ന് രാവിലെ മൗലവിയുടെ മൃതദേഹം കണ്ടെത്തുന്നത്. ഉടനെ നാട്ടുകാരെ വിളിച്ചു. പിന്നീട് പൊലീസിന് അറിയച്ചതോടെ പൊലീസ് തൊട്ടടുത്തുള്ള സദര്‍ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി. മൗലവിയുടെ മകന് അഷ്ഫാക് അഹമ്മദ് പറയുന്നത് ഒരു പുരാതന തറവാട് വീടിനെച്ചൊല്ലി തര്‍ക്കമുണ്ടെന്നാണ്. സാഫിയുടെ മൂന്ന സഹോദരന്റെ പേരക്കുട്ടിയുടെ വിവാഹമായിരുന്നു മെയ് 22ന്. മൂത്ത അമ്മാവന് ഉമര്‍ അഹമ്മദിനോട് വീട്ടില്‍ നിന്നും പുറത്തുപോകാനും അപ്പോള്‍ മറ്റ് ബന്ധുക്കള്‍ക്ക് ആ വീട്ടില്‍ താമസിക്കാമെന്നും ചില ബന്ധുക്കള്‍ ആവശ്യപ്പെട്ടു. വിവാഹത്തിന് ശേഷം അവര്‍ വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ ഒരു മുറി പൂട്ടിയ നിലയിലായിരുന്നു. ഉമര്‍ അഹമ്മദ് ഈ മുറി തുറക്കാന്‍ സമ്മതിച്ചില്ല. അതിന്റെ പേരില്‍ അഷ് ഫാകിനെയും ബാപ്പയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പ്രശ്നം പിന്നീട് പഞ്ചായത്തില്‍ ചര്‍ച്ചയായി. പക്ഷെ ഇവര്‍ക്ക് നീതി കിട്ടിയില്ല. എന്നാല്‍ പിന്നീട് കോടിയില്‍ നിന്നും ഷാഫി അഹമ്മദിനും കൂട്ടര്‍ക്കും അനുകൂലമായി വിധി കിട്ടി. എന്നാല്‍ അമ്മാവന് ഉമര്‍ അഹമ്മദ് അടച്ചിട്ട മുറിയിലേക്ക് പ്രവേശനം കിട്ടിയില്ല. ഇക്കാര്യത്തില്‍ പരിഹാരമുണ്ടാക്കാന്‍ പൊലീസ് സ്റ്റേഷനിലെ ജനതാ ദര്‍ബാറിനെ സമീപിക്കാന്‍ ഇരിക്കുകയായിരുന്നു. പള്ളിയില്‍ ചൂടായതിനാല്‍ മട്ടുപ്പാവിലേക്ക് കിടക്കാന്‍ പോയതാണ് ഷാഫി അഹമ്മദ് എന്ന മൗലവി. അഞ്ജാതരായ അക്രമികള്‍ അദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നു.
ഖത്തറില്‍ മോദി സര്‍ക്കാരിനും ഇന്ത്യയിലെ ഹിന്ദുക്കള്‍ക്കും എതിരെ വ്യാജവാര്‍ത്തകളും ഹിന്ദുഫോബിയയും നിറയ്ക്കുന്നതില്‍ അല്‍ജസീറയ്ക്കും പങ്കുണ്ടെന്ന തരത്തില്‍ ചില പഠനങ്ങള്‍ വരുന്നുണ്ട്.
ചൈനയെ പ്രകോപിപ്പിച്ച് ഇന്ത്യ; ജി20 യോഗം കശ്മീരില്‍ സംഘടിപ്പിക്കുന്നതിനെ ചൈന എതിര്‍ത്തപ്പോള്‍ ലഡാക്കില്‍ കൂടി യോഗം നടത്താന്‍ തീരുമാനിച്ച് ഇന്ത്യ
പി ടി ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്; പി ടി ഉഷ ഓരോ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണെന്ന് പ്രധാനമന്ത്രി
മഹുവ-മമത ബന്ധം ഉലയുന്നു;തൃണമൂലിനെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്ത് മഹുവ മൊയ്ത്ര: മഹുവയ്ക്കെതിരെ ബിജെപി കേസ്
താലിബാനിലുമുണ്ട് സ്വജനപക്ഷപാതം; താലിബാന് കമാന്‍ഡര്‍ സ്വന്തം വധുവിനെ വീട്ടിലെത്തിച്ചത് ഹെലികോപ്റ്ററില്‍; സ്ത്രീധനം നല്‍കിയത് 1.2 കോടി
1962 മുതല്‍ മന്ത്രി സ്ഥാനം രാജിവയ്ക്കെണ്ടി വന്നത് അമ്പതിലേറെ പേര്‍ക്ക്; ഭരണഘടന അവഹേളം ഇത് ആദ്യം; അറിയാം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം
പിണറായി സര്‍ക്കാരില്‍ രാജിവെയക്കുന്ന രണ്ടാമത്തെ സിപിഎം മന്ത്രിയായി സജി ചെറിയാന്; കേരള ചരിത്രത്തില്‍ ഭരണഘടനയെ അവഹേളിച്ച പുറത്തു പോയ ആദ്യത്തെ ആളും
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്
കേന്ദ്രസര്‍ക്കാര്‍ നന്നായി ഇടപെടുന്നു; ഞാന്‍ പറഞ്ഞാല്‍ റഷ്യന്‍ പ്രസിഡന്റ് യുദ്ധം നിര്‍ത്തുമോ?; ഹര്‍ജിക്കാരനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
ഉദയ്പൂരിലെ കൊലപാതകികള്‍ വിവരങ്ങള്‍ മറയ്ക്കാന്‍ രാജസ്ഥാനിലെ ബിജെപിയില്‍ ചേരാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
കോളെജില്‍ അല്ലാഹു അക്ബര്‍ വിളിച്ച പെണ്‍കുട്ടിക്ക് നല്കുന്ന സമ്മാനങ്ങള്‍ രഹസ്യ അജണ്ട വെളിവാക്കുന്നു