ന്യൂദല്‍ഹി : രാജ്യത്തെ കല്‍ക്കരി ലഭ്യതയില്‍ വന്‍ ഇടിവ് നേരിട്ടതോടെ വൈദ്യുതി വിതരണത്തില്‍ തടസ്സം നേരിടാതിരിക്കാന്‍ അടിയന്തിര നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും മൂലം കല്‍ക്കരി ഖനനവും ചരക്ക് നീക്കവും തടസ്സപ്പെട്ടതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം വ്യക്തമാക്കുന്നത്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും മൂലം കല്‍ക്കരി ഖനനവും ചരക്ക് നീക്കവും തടസ്സപ്പെട്ടതാണ് പ്രതിസന്ധിക്ക് കാരണമെന്ന്കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ മിക്ക താപനിലയങ്ങളിലും ആവശ്യത്തിന് കരുതല്‍ ശേഖരം ഉണ്ടായിരുന്നില്ല. ഉയര്‍ന്ന വിലയായതിനാല്‍ കല്‍ക്കരി ഇറക്കുമതി പ്രായോഗികമല്ല. കോള്‍ ഇന്ത്യയില്‍ നിന്നും സ്വന്തം ഉപയോഗത്തിന് മാത്രമായി ഖനനം ചെയ്യുന്ന സ്ഥാപനങ്ങളില്‍ നിന്നും പരമാവധി കല്‍ക്കരി ശേഖരിക്കുവാനാണ് സര്‍ക്കാരിന്റെ തീരുമാനം.
പ്രതിസന്ധി മറികടന്നില്ലെങ്കില്‍ വിവിധ സംസ്ഥാനങ്ങളില്‍ വൈദ്യുതി ക്ഷാമത്തിന് അത് കാരണമായേക്കാം. ഇതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രം അടിയന്തിര നടപടികളാണ് സ്വീകരിക്കുന്നത്. അടുത്ത കാലയളവില്‍ രാജ്യത്തെ വൈദ്യുതി ഉപഭോഗത്തില്‍ അഭൂതപൂര്‍വമായ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. 2021 സെപ്തംബറില്‍ കല്‍ക്കരി ഖനന മേഖലകളില്‍ കനത്ത മഴ അനുഭവപ്പെട്ടിട്ടുണ്ട്. ഇത് കല്‍ക്കരി ഉത്പ്പാദനത്തെ പ്രതികൂലമായി ബാധിച്ചത്.
കല്‍ക്കരി കരുതല്‍ ശേഖരം കുറയുന്നത് രാജ്യത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണമായതിനാല്‍ കല്‍ക്കരി മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള ഒരു അന്തര്‍ മന്ത്രി ഉപ സംഘം ആഴ്ചയില്‍ രണ്ടുതവണ കല്‍ക്കരി സ്റ്റോക്ക് സ്ഥിതി നിരീക്ഷിക്കുന്നുണ്ടെന്ന് വൈദ്യുതി മന്ത്രാലയം അറിയിച്ചു. 135 കല്‍ക്കരി വൈദ്യുതി നിലയങ്ങളാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ മൊത്തം വൈദ്യുതിയുടെ 70 ശതമാനവും ഉല്പാദിപ്പിക്കുന്നത് കല്‍ക്കരി വൈദ്യുതി നിലയങ്ങളില്‍ നിന്നാണ്.
കല്‍ക്കരിക്ക് ക്ഷാമം നേരിട്ടതോടെ പഞ്ചാബ്, രാജസ്ഥാന് ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ പവര്‍കട്ട് പ്രഖ്യാപിച്ചു. ദല്‍ഹിയില്‍ ബ്ലാക്ക്ഔട്ട് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് കേരളത്തിലേക്ക് എത്തുന്ന വൈദ്യുതിയിലും കുറവുണ്ടായിട്ടുണ്ട്. എനര്‍ജി എക്സ്ചേഞ്ചില്‍ നിന്ന് വൈദ്യുതി വാങ്ങിയാണ് കേരളം തല്ക്കാലം പ്രതിസന്ധിയെ മറികടക്കുന്നത്.
അതേസമയം കല്‍ക്കരിയുടെ ലഭ്യതയില്‍ വലിയതോതിലുള്ള ഇടിവ് നേരിട്ടതിനാല്‍ പുറത്തുനിന്നും കേരളത്തിന് ലഭിക്കേണ്ടിയിരുന്ന വൈദ്യുതിയില്‍ ഇന്നുമുതല്‍ വ്യാഴാഴ്ച വരെ ഏകദേശം 220 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് ഉണ്ടാകും. ഈ കുറവ് പരിഹരിക്കുന്നതിനായി കെഎസ്ഇബി ശ്രമം നടത്തുന്നതിനാല്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല.
എന്നിരുന്നാലും ഉപഭോക്താക്കള്‍ പീക് അവറായ വൈകുന്നേരം 6.30 മുതല്‍ രാത്രി 11 മണി വരെ വൈദ്യുതി കരുതലോടെ ഉപയോഗിക്കുക. കൂടുതല്‍ വൈദ്യുതി ആവശ്യം വരുന്ന ഹീറ്റര്‍, മിക്സി, ഇലക്ട്രിക് ഓവന്, ഇലക്ട്രിക് അയണ്‍, വാഷിങ് മെഷീന് തുടങ്ങിയ ഉപകരണങ്ങള്‍ ഈ സമയത്തു കഴിവതും ഉപയോഗിക്കാതിരിക്കുക. പീക് അവര്‍ സമയത്ത് വൈദ്യുതിക്കു വില യൂണിറ്റിന് 20രൂപ വരെ നല്‍കിയാണ് കേന്ദ്ര പവര്‍ എക്സ്ചേഞ്ചില്‍ നിന്നും ലഭ്യമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: