കൊല്‍ക്കൊത്ത: മൂന്ന് തരം പൗരന്മാരാണ് പശ്ചിമബംഗാളിലുള്ളതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അതില്‍ നുഴഞ്ഞുകയറ്റക്കാരായവരെയാണ് മമതയ്ക്ക് ഏറെ ഇഷ്ടമെന്നും ഷാ കുറ്റപ്പെടുത്തി.
സാധാരണ ജനങ്ങള്‍ അവിടെ രണ്ടാംകിട പൗരന്മാരായാണ് ജീവിക്കുന്നത്. മൂന്നാമത്തെ പൗരന്മാര് അഭയാര്‍ത്ഥികളാണ്. അവര്‍ അവിടെ പൗരത്വത്തിന് വേണ്ടി കാത്തിരിക്കുകയാണ്. കഴിഞ്ഞ 70 വര്‍ഷമായി പൗരത്വം ലഭിക്കാത്ത മതുവകളും നാംശൂദ്രരരും ദരിദ്രന്മാരാണ്- അമിത് ഷാ പറഞ്ഞു.
ബംഗാളിലെ വികസനത്തിനായി ദീദിക്ക് ഒരു അജണ്ടയുമില്ല. 12 മിനിറ്റ് ബംഗാളില്‍ റാലി നടത്തിയ ദീദി 10 മിനിറ്റ് പ്രധാനമന്ത്രി മോദിയെ കുറ്റം പറയാനും രണ്ട് മിനിറ്റ് കേന്ദ്രസേനയെ കുറ്റം പറയാനുമാണ് ചെലവഴിച്ചത്. ദീദി എപ്പോഴും അങ്ങിനെയാണ്. ഞങ്ങളെ മുഴുവന്‍ പുറത്തുള്ളവര്‍ എന്നാണ് അവര്‍ ആരോപിക്കുന്നത്. ബോംബ്, തോക്കുകള്‍, സ്ഫോടകവസ്തുക്കള്‍ എന്നിവ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വികസനമാണ് മമത നടപ്പാക്കിയത്. എന്നാല്‍ ഈ സാഹചര്യം മാറ്റാനാണ് ബിജെപി ലക്ഷ്യമിടുന്നത്- അമിത് ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: