മണിപ്പൂരില്‍ മെയ്‌തെയ്-കൂകി ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ വീണ്ടും സംഘര്‍ഷം. അക്രമത്തിനിടെ ബിഷ്ണുപൂര്‍ ജില്ലയില്‍ 29കാരന്‍ വെടിയേറ്റു മരിച്ചു. മറ്റൊരാക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ബിഷ്ണുപൂര്‍, ഇംഫാല്‍ ഈസ്റ്റ്, ഇംഫാല്‍ വെസ്റ്റ് ജില്ലകളിലെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിലവിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഉടന്‍ തന്നെ മണിപ്പൂര്‍ സന്ദര്‍ശിക്കുമെന്നും മൂന്ന് ദിവസം അവിടെ തങ്ങി പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു.
ഇംഫാല്‍: മണിപ്പൂരില്‍ മെയ്‌തെയ്-കൂകി ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ വീണ്ടും സംഘര്‍ഷം. അക്രമത്തിനിടെ ബിഷ്ണുപൂര്‍ ജില്ലയില്‍ 29കാരന്‍ വെടിയേറ്റു മരിച്ചു. മറ്റൊരാക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ബിഷ്ണുപൂര്‍, ഇംഫാല്‍ ഈസ്റ്റ്, ഇംഫാല്‍ വെസ്റ്റ് ജില്ലകളിലെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിലവിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഉടന്‍ തന്നെ മണിപ്പൂര്‍ സന്ദര്‍ശിക്കുമെന്നും മൂന്ന് ദിവസം അവിടെ തങ്ങി പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. സമാധാനത്തോടെയിരിക്കാനും ചര്‍ച്ചയിലൂടെ എല്ലാത്തിനും പരിഹാരം കാണാമെന്നും മണിപ്പൂരിലെ ജനങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു.
ബിഷ്ണുപൂരിലെ മൊയ്റാംഗിലെ ഗ്രാമങ്ങളില്‍ ആയുധധാരികളായ യുവാക്കള്‍ ആക്രമണം നടത്തിയതായി പോലീസ് പറഞ്ഞു. പുറത്തെന്താണ് സംഭവിക്കുന്നതെന്നറിയാന്‍ ദുരിതാശ്വാസ ക്യാംപില്‍ കഴിഞ്ഞിരുന്നവര്‍ പുറത്തിറങ്ങി. ഇതിനിടെയാണ് തോയ്ജാം ചന്ദ്രമണിക്ക് (29) വെടിയേറ്റത്. ചന്ദ്രമണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ചന്ദ്രമണിയുടെ മരണത്തെത്തുടര്‍ന്ന്, പ്രദേശത്ത് സംഘര്‍ഷം രൂക്ഷമായി. കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ അക്രമികള്‍ മൂന്ന് വീടുകള്‍ കത്തിച്ചതിന്റെ പ്രതികാരമായി മറ്റൊരു സമുദായത്തിലെ യുവാക്കള്‍ നാലു വീടുകള്‍ കത്തിച്ചു.
സംസ്ഥാനത്തെ 16 ജില്ലകളില്‍ പതിനൊന്നിലും അക്രമം ബാധിച്ചതോടെ മെയ് മൂന്ന് മുതല്‍ ഇവിടെ സംഘര്‍ഷം രൂക്ഷമാണ്. അനിശ്ചിതകാല കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തു.
സംഘര്‍ഷ മേഖലകളില്‍ സൈന്യം, അസം റൈഫിള്‍സ്, ടെറിട്ടോറിയല്‍ ആര്‍മി എന്നിവയെ വിന്യസിച്ചു. ആവര്‍ത്തിച്ചുള്ള അക്രമങ്ങള്‍ നേരിടാന്‍ കൂടുതല്‍ കേന്ദ്ര സേനയെ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മണിപ്പുര്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ് പറഞ്ഞു.
അക്രമത്തില്‍ ഇതുവരെ 71 പേര്‍ കൊല്ലപ്പെട്ടു. പോലീസുകാരുള്‍പ്പെടെ 300 പേര്‍ക്ക് പരിക്കേറ്റു. ഏകദേശം 1,700 വീടുകള്‍ കത്തിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ വ്യാപക മഴക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ വീതം നല്‍കാന്‍ മഹാരാഷ്ട്ര ഷിന്‍ഡെ സര്‍ക്കാര്‍ തീരുമാനം; പ്രയോജനം ലഭിക്കുക ഒരുകോടിയോളം പേര്‍ക്ക്
ഓരോ തീരുമാനവും പ്രവര്‍ത്തനവും ജനജീവിതം മെച്ചപ്പെടുത്താനുള്ള ആഗ്രഹത്താല്‍ നയിക്കപ്പെടുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി
സിദ്ദിഖിന്റെ കൊലപാതകം ആസൂത്രണം ചെയ്തത് ഷിബിലിയും ആഷിഖും ചേര്‍ന്ന്; കൊലചെയ്യുമ്പോള്‍ താന്‍ മുറിയില്‍ ഉണ്ടായിരുന്നെന്ന് ഫര്‍ഹാന
നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു; അന്ത്യം കരള്‍ സംബന്ധ അസുഖത്തിന് ചികിത്സയില്‍ കഴിയവേ
പിണറായിയുടെ പ്രസംഗം കേള്‍ക്കാന്‍ രണ്ടര ലക്ഷം അമേരിക്കക്കാര്‍ എത്തും; തള്ള് കേട്ട് കണ്ണുതള്ളി പ്രവാസികള്‍
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്കി; കേസെടുത്ത് യുപി പോലീസ്
രാഹുല്‍ഗാന്ധി മാപ്പ് പറയണം; ഇല്ലെങ്കില്‍ കേസ്; സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പ് ചോദിച്ചതിന്റെ തെളിവ് ഹാജരാക്കാന്‍ സവര്‍ക്കറുടെ കൊച്ചുമകന്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
രാഹുല്‍ ഗാന്ധി അയോഗ്യന്‍; ലോക്സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തു നിന്ന് പുറത്താക്കി വിജ്ഞാപനം ഇറക്കി
ഹത്രാസ് ദൗത്യത്തിനു സിദ്ദിഖ് കാപ്പനു 20,000 രൂപ കമാല്‍ നല്കി; യുപി പൊലീസിനു തെളിവുകള്‍ ലഭിച്ചത് റൗഫ് ഷെറീഫിന്റെയും ബദറുദ്ദീന്റെയും മൊഴികളില്‍ നിന്ന്
ഇന്ത്യയുടെ ശത്രുവായ സക്കീര്‍ നായിക്ക് ഖത്തറില്‍ മതപ്രഭാഷണം നടത്തുന്ന പ്രശ്നം ഇന്ത്യ ഏറ്റെടുക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്ങ് പുരി