ലക്നൗ: അഖിലേഷ് യാദവിനെയും സമാജ് വാദി പാര്‍ട്ടിയേയും രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. 1990 ല്‍ കര്സേകരെ വെടിവെച്ചു കൊന്നത് മൂലായാം സിംഗ് യാദവിന്റെ നേതൃത്വത്തിലുണ്ടായിരുന്ന എസ്പി സര്‍ക്കാരായിരുന്നു. ഇപ്പോള്‍ ധൈര്യമുണ്ടെങ്കില്‍ രാമക്ഷേത്ര നിര്‍മ്മാണം തടഞ്ഞുനോക്കാനും അഖിലേഷ് യാദവിനെ അമിത് ഷാ വെല്ലുവിളിച്ചു.
ഇന്ത്യയിലെ ആദ്യ ആഭ്യന്തര മന്ത്രി സര്‍ദാര്‍ പട്ടേലാണ് സോമ നാഥ ക്ഷേത്രം പുനര്‍ നിര്‍മ്മിച്ചത്. ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാമക്ഷേത്ര നിര്‍മ്മാണത്തിന് തറക്കല്ലിട്ടിരിക്കുന്നുവെന്നും അമിത്ഷാ പറഞ്ഞു.
യോഗി സര്‍ക്കാര്‍ ഉത്തര്‍പ്രദേശിലെ ഗുണ്ടാരാജിന് അവസാനം കുറിച്ചു. പുതിയ വിമാനത്താവളങ്ങളും, മെഡിക്കല്‍കോളേജുകളും സര്‍വകലാശാലകളും നിര്‍മ്മിച്ച് യുപിയില്‍ വികസനം കൊണ്ടുവന്നതായും തെരഞ്ഞെടുപ്പ് റാലിയില്‍ അമിത് ഷാ പ്രസംഗിച്ചു.
1990 ഒക്ടോബര്‍ 30നും നവംബര്‍ രണ്ടിനുമായി അയോദ്ധ്യയില്‍ കര്സേകര്ക്ക് നേരേ പോലീസ് വെടിയുതിര്‍ത്തു. മുഖ്യമന്ത്രിയായിരുന്ന മൂലായാംസിംഗ് യാദവിന്റെ ഉത്തരവ് പ്രകാരമായിരുന്നു വെടിവെയ്പ്പ്. പോലീസിന്റെ നരവേട്ടയില്‍ 16 കര്‍സേവകര്‍ ബലിദാനികളായി. നിരവധിപേര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: