ന്യൂദല്‍ഹി: കോവിഡിനെതിരായ പോരാട്ടത്തിന് ഊര്‍ജ്ജം നല്‍കികൊണ്ട് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനികളായ മെര്‍ക്കും റിഡ്ജ്ബാക്ക് ബയോതെറാപ്പ്യൂട്ടിക്സും സംയുക്തമായി വികസിപ്പിച്ച കോവിഡ് 19 ഓറല്‍ ആന്റിവൈറല്‍ ഗുളികയ്ക്ക് അടിയന്തര ഉപയോഗ അനുമതി നല്‍കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍.
ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഈ മരുന്നിന് അനുമതി ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് സിഎസ്ഐആര്‍ കോവിഡ് സ്ട്രാറ്റജി ഗ്രൂപ്പ് ചെയര്മാന് ഡോ രാം വിശ്വകര്‍മ്മ പറഞ്ഞു. കോവിഡ് പിടിപെട്ട് ഉയര്‍ന്ന അപകട സാധ്യതയുള്ള രോഗികള്‍ക്കും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരുന്ന മരണസാധ്യതയുള്ളവര്‍ക്കും ഈ ഗുളിക ഫലപ്രദമാണെന്ന് ക്ലിനിക്കല്‍ ഗവേഷണങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. മോല്‍നുപിറാവറിന് ബ്രിട്ടണ് കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു.
ഫൈസര്‍ വികസിപ്പിക്കുന്ന മറ്റൊരു ഗുളികയായ പാക്സ്ലോവിഡ് കുറച്ച് കാലതാമസം എടുക്കുമെന്നും അടുത്ത ഒരു മാസത്തിനുള്ളില്‍ മെര്‍ക്ക് മരുിന്റെ അംഗീകാരം സംബന്ധിച്ച് തീരുമാനം അകുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. മുതിര്‍ന്നവരില്‍ 89 ശതമാനം വരെ മരണനിരക്ക് കുറയ്ക്കാന്‍ ഈ ഗുളികയ്ക്ക് സാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. മെര്‍ക്ക് ഇതിനകം അഞ്ച് കനമ്പനികളുമായി കരാര്‍ ഒപ്പിട്ടിട്ടുണ്ട്. നിരവധി കമ്പനികള്‍ക്കും ഇത് നിര്‍മിക്കാനുള്ള ലൈസന്‍സ് നല്‍കിക്കഴിഞ്ഞു.
യുഎസ്സില്‍ 700 ഡോളറിനും താഴെയാകും ഇതിന്റെ വില. ഇന്ത്യയില്‍ മോല്‍നുപിറാവിറിന് ചികിത്സയ്ക്കായി തുടക്കത്തില്‍ 2000 മുതല്‍ 4000 രൂപ വരെയും പിന്നീട് ഇത് 500 മുതല്‍ 600 വരെയോ അല്ലെങ്കില്‍ 1000 രൂപ എന്ന നിരക്കിലേക്കിത് മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: