ന്യൂദല്‍ഹി: ഉക്രൈനില്‍ നിന്നു കൊണ്ടുവന്ന നായയെ കേരളത്തിലെത്തിക്കുന്നതില്‍ വീണ്ടും പ്രതിസന്ധി. ദല്‍ഹിയില്‍നിന്നുള്ള ചാര്‍ട്ടേഡ് വിമാനത്തില്‍ നായയെ കയറ്റില്ലെന്നാണ് എയര്‍ ഏഷ്യ വിമാനക്കമ്പനി അറിയിച്ചു. ഇതേത്തുടര്‍ന്ന് മറ്റു വിമാന സര്‍വീസുകള്‍ പരിഗണിക്കുമെന്ന് നായയുമായെത്തിയ ആര്യ പറഞ്ഞു. ഇടുക്കി വണ്ടിപ്പെരിയാര്‍ സ്വദേശി ആര്യയാണ് സൈബീരിയന്‍ ഹസ്കി ഇനത്തില്‍പെട്ട നായയുമായി ദല്‍ഹി വിമാനത്താവളത്തിലെത്തിയത്.
സൈറയെന്ന നായയെ ഇടുക്കി സ്വദേശിയായ ആര്യയ്ക്ക് കിട്ടുന്നത് കീവില്‍ പഠനത്തിന് എത്തിയപ്പോഴാണ്. അന്നുമുതല്‍ തുടങ്ങിയതാണ് സൈറയും ആര്യയും തമ്മിലുള്ള ആത്മബന്ധം. യുദ്ധം തുടങ്ങി എല്ലാവരും കയ്യില്‍ കിട്ടിയ സാധനങ്ങളുമായി ബങ്കറുകകളില്‍ അഭയം പ്രാപിച്ചു. അപ്പോള്‍ സൈറയെയും സൈറയുടെ ഭക്ഷണവും ആര്യ കൃത്യമായി എടുത്തുവച്ചു. തന്റെ ഭക്ഷണം പോലും എടുക്കാന്‍ ആര്യമറന്നു. പിന്നീട് ഇന്ത്യയില്‍ എത്തുക എന്ന ചിന്തയായി. എന്നാല്‍ സൈറയെ ഉപേക്ഷിക്കാന്‍ ആര്യയ്ക്ക് മനസുവന്നില്ല. ഷെല്ലിംഗിനിടയിലും അവള് ഓഫീസുകള്‍ കയറി ഇറങ്ങി സൈറയ്ക്ക് പാസ്പോര്‍ട്ട് സംഘടിപ്പിച്ചു. ഒടുവില്‍ സൈറയുടെ മുനഷ്യ സ്നേഹത്തിന് മുന്നില്‍ സൈറയക്കും പാസ്പോര്ട് ലഭിച്ചു.
കീവില്‍ നിന്നും റൊമാനിയന്‍ ബോഡറിലേക്ക് ഒരു ബസ്സിലായിരുന്നു യാത്ര. റൊമാനിയയ്ക്ക് 12 കിലോമീറ്റര്‍ ദൂരത്തു വച്ചു െ്രെഡവര്‍ വണ്ടി നിര്‍ത്തി. അതുവരെ പോകാനെ വാഹനത്തിന് അനുമതിയുണ്ടായിരുന്നുള്ളൂ. കൊടും തണുപ്പില്‍ ആര്യ സൈറയെ എടുത്തുകൊണ്ട് നടന്നു. ഭാരം താങ്ങാനാകാതെ വന്നപ്പോള്‍ കുടിവെള്ളം വഴിയില്‍ ഉപേക്ഷിച്ചു. സൈറയെ കടത്തിവിടാതെ താനും വരില്ലെന്ന് ആര്യ ശഠിച്ചു. സൈറയുമായി അതിര്‍ത്തിയിലെത്തി. ആര്യയ്ക്ക് സൈറയോടുള്ള സ്നേഹം മനസിലാക്കിയത് കൊണ്ടാകണം റൊമാനവിയന്‍ പട്ടാളക്കാര്‍ അവള്‍ക്കൊപ്പം സൈറയെയും അതിര്‍ത്തി കടക്കാന്‍ അനുവദിച്ചു. ഇന്ത്യന്‍ എംബസി ഇരുകരങ്ങളും നീട്ടി ആര്യയെയും സൈറയെയും സ്വീകരിച്ചു. എന്നാല്‍, ദല്‍ഹിയിലെത്തിയ ശേഷം വിമാനക്കമ്പനിയുടെ പോളിസി അനുസരിച്ച് വളര്‍ത്തു മൃഗങ്ങളെ വിമാനത്തില്‍ കയറ്റില്ലെന്നു വ്യക്തമാക്കുകായിരുന്നു. സൈനിക വിമാനത്തിലാണ് ആര്യയും സൈറയും സംഘവും ദല്‍ഹിയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: