ദിസ്പൂര്‍: ജനസംഖ്യ നിയന്ത്രിക്കണമെന്ന് ന്യൂനപക്ഷ സമുദായത്തോട് അഭ്യര്‍ത്ഥിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. ദാരിദ്ര്യത്തിന്റെയും നിരക്ഷരതയുടെയും മൂലകാരണമായ ജനസംഖ്യാവര്‍ധനവാണ്. ഇക്കാര്യത്തില്‍ സമുദായത്തിലെ സ്ത്രീകളെ ബോധവത്കരിക്കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങുമെന്നും ഹിമന്ത ബിശ്വ പറഞ്ഞു.
ജനസംഖ്യാ നിയന്ത്രണത്തിനായി മാന്യമായ കുടുംബാസൂത്രണ നയം സ്വീകരിക്കണം. ജനസംഖ്യാ വര്‍ദ്ധനവ് തടയുന്നതിലൂടെ ദാരിദ്ര്യം ലഘൂകരിക്കാന്‍ സാധിക്കും. ദാരിദ്ര്യത്തിന്റെയും നിരക്ഷരതയുടെയും മൂലകാരണമായ ജനസംഖ്യാവര്‍ദ്ധനവ് തടയാന്‍ ന്യൂനപക്ഷ സമുദായത്തിന്റെ പിന്തുണ ആവശ്യമാണെന്നും അസം മുഖ്യമന്ത്രി പറഞ്ഞു.
സമുദായ നേതാക്കള്‍ ആത്മ പരിശോധന നടത്തണമെന്നും ജനസംഖ്യാ നിയന്ത്രണം നടപ്പാക്കാന്‍ ആളുകളെ പ്രേരിപ്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാന ജനസംഖ്യയുടെ 40 ശതനമാനത്തിലധികം മുസ്ലീം മതവിഭാഗത്തില്‍പ്പെട്ടവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: