ഗുവാഹത്തി: ബംഗ്ലദേശിലെ തീവ്രവാദസംഘടനയായ അന്‍സറുള്ള ബംഗ്ലാ ടീം(എബിടി) എന്ന തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ടിനെതിരെ 16 പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അസം പൊലീസ്. പോപ്പുലര്‍ ഫ്രണ്ടിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കാമ്പസ് ഫ്രണ്ടിനെതിരെ രണ്ട് കേസുകളും രജിസ്റ്റര്‍ ചെയ്തു.
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് ബംഗ്ലദേശിലെ തീവ്രവാദസംഘടനയായ അന്‍സറുള്ള ബംഗ്ലാ ടീം(എബിടി) എന്ന തീവ്രവാദ സംഘടനയുമായി ബന്ധമുള്ളതായി കണ്ടെത്തിയതായി അസം പൊലീസ് എഡിജിപി ഹിരെന്‍ നാഥ് വെളിപ്പെടുത്തി. ഇതില്‍ 12ഓളം കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചതായും ബാക്കിയുള്ള കേസുകളില്‍ അന്വേഷണം നടക്കുന്നതായും എഡിജിപി ഹിരെന്‍ നാഥ് പറഞ്ഞു.
“അന്‍സറുള്ള ബംഗ്ലാ ടീമിലെ (എബിടി) 16 തീവ്രവാദികളെ ഏപ്രില്‍ 15ന് അറസ്റ്റ് ചെയ്തിരുന്നു. അതില്‍ ഒരാള്‍ മഖിബൂല് ഹുസൈനാണ്. ചോദ്യം ചെയ്യലിനെ തുടര്‍ന്ന് മഖീബുല്‍ ഹുസൈന് കീഴടങ്ങി. ഇയാള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ബാര്‍പേട്ട ജില്ലാ പ്രസിഡന്റാണ്. “- എഡിജിപി ഹിരെന്‍ നാഥ് പറഞ്ഞു.
“എബിടിയില്‍ ചേരുന്നതിന് മുന്‍പ് ലോവര്‍ അസമിലെ സജീവ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായിരുന്നു മഖിബുല്‍ ഹുസൈന്. പിന്നീട് ഇവിടെ നിന്നും രാജിവെച്ച് എബിടിയില്‍ ചേര്‍ന്നു. അവിടെ മെഹ്ദി ഹസ്സനാണ് പരിശീലനം നല്‍കുന്നത്.”- ഹിരെന്‍ നാഥ് വിശദമാക്കി. ഒസാമ ബിന്‍ ലാദന്റെ അല്‍ ഖ്വെയ്ദയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന ബംഗ്ലദേശിലെ തീവ്രവാദി സംഘടനയാണ് എബിടി. പല പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും എബിടിയ്ക്ക് കൂടിയും പ്രവര്‍ത്തിക്കുണ്ട്. അസമില്‍ 10 ജില്ലകളില്‍ പോപ്പുലര്‍ ഫ്രണ്ട് സജീവമാണെന്നും എഡിജിപി ഹിരെന്‍ നാഥ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: