ന്യൂദല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുടെ വാഹന വ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. ബംഗാളിലെ മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തിരികെ വിളിപ്പിച്ചു. കേന്ദ്ര ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുന്നതിനായാണ് ഇവരെ ശനിയാഴ്ച തിരികെ വിളിച്ചത്. രാജീവ് മിശ്ര, പ്രവീണ്‍ കുമാര്‍, ഭോലാനാഥ് പാണ്ഡെ എന്നിവര്‍ക്കെതിരെയാണ് നദ്ദയുടെ സുരക്ഷാ വീഴ്ചയില്‍ കുറ്റക്കാരെന്ന് കണ്ടെത്തി കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.
രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ജെ പി നദ്ദ കൊല്‍ക്കത്തയില്‍ എത്തിയപ്പോഴായിരുന്നു വ്യാഴാഴ്ച ആക്രമണമുണ്ടായത്. പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗീയ, സംസ്ഥാന വൈസ് പ്രസിഡന്റ് മുകുള്‍ റോയ് തുടങ്ങിയവര്‍ക്ക് അക്രമണത്തില്‍ പരിക്കേറ്റിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പിന്നിലെന്ന് ചൂണ്ടിക്കാട്ടി ആക്രമണം നടന്നതിന് പിന്നാലെ ബിജെപി രംഗത്ത് എത്തിയിരുന്നു.
24 സൗത്ത് പര്‍ഗാനാസ് ജില്ലയിലെ ഡയമണ്ട് ഹാര്‍ബര്‍ നഗരത്തില്‍ പാര്‍ട്ടിപ്രവര്‍ത്തകരുടെ യോഗത്തില്‍ പങ്കെടുക്കാനെത്തുമ്പോഴായിരുന്നു 200 ഓളം വരുന്ന സംഘം വഴി തടയുകയും കല്ലെറിയുകയും ചെയ്തത്. ആക്രമണത്തിന് പിന്നാലെ ആഭ്യന്തരമന്ത്രി അമിത് ഷാ ബംഗാള്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. സംഭവത്തില്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: