ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള നമ്മുടെ ചരിത്രത്തിലും നാഗരികതയിലും സംസ്‌കാരത്തിലും നമ്മള്‍ അഭിമാനം കൊള്ളുന്നു. ലോകത്തിലെ പല നാഗരികതകളും ഇല്ലാതായി. ഭൂമിശാസ്ത്രപരമായും സാംസ്‌കാരികമായും സാമൂഹികമായും ആശയപരമായും രാജ്യത്തെ തകര്‍ക്കാര്‍ പല ശ്രമങ്ങളും നടന്നു. പക്ഷേ അവയൊന്നും പൂര്‍ത്തീകരിക്കാന്‍ അവര്‍ക്കായില്ല, പ്രധാനമന്ത്രി പറഞ്ഞു.
ജയ്പൂര്‍: ഇന്ത്യയെ തകര്‍ക്കാന്‍ ലോകത്തിന്റെ പലയിടങ്ങളില്‍ നിന്നും ശ്രമങ്ങളുണ്ടായെന്നും എന്നാല്‍ ആര്‍ക്കും അതിന് കഴിഞ്ഞില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിലെ ഭില്‍വാരയില്‍ ഗുജ്ജര്‍ സമുദായത്തിന്റെ ആരാധനാ മൂര്‍ത്തിയായ ദേവ നാരായണന്റെ 1111-മത് ജന്മവാര്‍ഷികത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള നമ്മുടെ ചരിത്രത്തിലും നാഗരികതയിലും സംസ്‌കാരത്തിലും നമ്മള്‍ അഭിമാനം കൊള്ളുന്നു. ലോകത്തിലെ പല നാഗരികതകളും ഇല്ലാതായി. ഭൂമിശാസ്ത്രപരമായും സാംസ്‌കാരികമായും സാമൂഹികമായും ആശയപരമായും രാജ്യത്തെ തകര്‍ക്കാര്‍ പല ശ്രമങ്ങളും നടന്നു. പക്ഷേ അവയൊന്നും പൂര്‍ത്തീകരിക്കാന്‍ അവര്‍ക്കായില്ല, പ്രധാനമന്ത്രി പറഞ്ഞു.
ഇന്നിവിടെ ഒരു പ്രധാനമന്ത്രിയും വന്നിട്ടില്ല. നിങ്ങളെപോലെ, നിറഞ്ഞ ഭക്തിയോടെയെത്തിയ ഒരു സാധാരണ സഞ്ചാരിയാണ് ഞാനും. ഭഗവാന്‍ ദേവനാരായണന്റെയും ജനതാ ജനാര്‍ദ്ധന്റെയും ദര്‍ശനം ലഭിച്ചതിനാല്‍ ധന്യനായി. ഇന്ത്യ ഒരു ഭൂപ്രദേശം മാത്രമല്ല. നമ്മുടെ നാഗരികതയുടെ, സംസ്‌കാരത്തിന്റെ, സാധ്യതകളുടെ മുഖം കൂടിയാണ്. ഇന്ന് നമ്മുടെ രാജ്യം അതിന്റെ ഭാവിയിലേക്കുള്ള അടിത്തറ പാകുകയാണ്. രാജ്യത്തെ ജനങ്ങളുടെ, സമൂഹത്തിന്റെ ശക്തിയാണ് അതിന് പ്രചോദനമാകുന്നത്. അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ പഞ്ചപ്രാണങ്ങളെ പിന്തുടരാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു. നമ്മുടെ പൈതൃകത്തില്‍ അഭിമാനം കൊള്ളുകകയും കൊളോണിയല്‍ ചിന്താഗതി ഇല്ലാതാക്കുകയും രാഷ്ട്രത്തോടുള്ള ഉത്തരവാദിത്തം ഓര്‍മിപ്പിക്കുകയുമാണ് ഇത് ലക്ഷ്യമിടുന്നത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെള്ളത്തിന്റെ മഹത്വം മറ്റാരെക്കാളും നന്നായി അറിയുന്നത് രാജസ്ഥാനിലെ ജനങ്ങള്‍ക്കാണ്. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച് പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും മൂന്ന് കോടി ജനങ്ങള്‍ക്ക് മാത്രമാണ് കുടിവെള്ള കണക്ഷന്‍ ഉണ്ടായിരുന്നത്. 16 കോടിയിലധികം ജനങ്ങള്‍ വെള്ളം കിട്ടാതെ ദുരിതത്തിലായിരുന്നു. കഴിഞ്ഞ മൂന്നര വര്‍ഷത്തിനുള്ളില്‍ 11 കോടിയിലധികം കുടുംബങ്ങള്‍ക്ക് എന്‍ഡിഎ സര്‍ക്കാര്‍ കുടിവെള്ളമെത്തിച്ചു നല്കിയെന്നും അദ്ദേഹം വ്യക്തമാക്കി.
കൊച്ചി നഗരത്തിന്റെ വിവിധ സ്ഥലങ്ങളില്‍ രാസവാതക ചോര്‍ച്ച; എല്‍പിജി ചോര്‍ച്ചയുണ്ടായാല്‍ ചേര്‍ക്കുന്ന രാസവസ്തുവിന്റെ ഗന്ധം പരന്നതെന്ന് വിശദീകരണം
വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു, 92 രൂപ കുറഞ്ഞ് 2034 രൂപ 50 പൈസ ആയി
കോഴിക്കോട് കല്ലായ്റോഡിലെ ജയലക്ഷ്മി സിൽക്സിൽ തീപ്പിടിത്തം, രണ്ട് കാറുകൾ പൂർണമായും കത്തി നശിച്ചു
ഒരു മുത്തച്ഛനും കൊച്ചുമോനും
ആര്‍എസ്എസിന്റെ ലക്ഷ്യം ഹിന്ദുരാഷ്ട്രമല്ല
'നാര്‍മടിപ്പുടവ' ചുറ്റിയ ജീവിതം വരച്ചുകാട്ടിയ എഴുത്തുകാരി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്കി; കേസെടുത്ത് യുപി പോലീസ്
രാഹുല്‍ഗാന്ധി മാപ്പ് പറയണം; ഇല്ലെങ്കില്‍ കേസ്; സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പ് ചോദിച്ചതിന്റെ തെളിവ് ഹാജരാക്കാന്‍ സവര്‍ക്കറുടെ കൊച്ചുമകന്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
രാഹുല്‍ ഗാന്ധി അയോഗ്യന്‍; ലോക്സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തു നിന്ന് പുറത്താക്കി വിജ്ഞാപനം ഇറക്കി
ഇന്ത്യയുടെ ശത്രുവായ സക്കീര്‍ നായിക്ക് ഖത്തറില്‍ മതപ്രഭാഷണം നടത്തുന്ന പ്രശ്നം ഇന്ത്യ ഏറ്റെടുക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്ങ് പുരി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്