ബെംഗളൂരു: റെഹാന് ഷഹീദ് എന്ന ഉദ്യോഗസ്ഥനാണ് ബംഗ്ലൂര് സൗത്തില്‍ കോവിഡ് ബെഡ് അലോട്ട് ചെയ്യുന്ന ബെംഗളൂരു നഗരസഭയുടെ(ബിബിഎംപി) കീഴിലുള്ള കോവിഡ് വാര് റൂമിന്റെ ചുമതല. ഈയിടെ കോവിഡ് വാര് റൂം ശക്തിപ്പെടുത്താന്‍ ഇദ്ദേഹം റിക്രൂട്ട് ചെയ്ത 17 പേരും മുസ്ലിങ്ങള്‍. ഈ ബിബിഎംപി വാര് റൂം ഉദ്യോഗസ്ഥരും ആരോഗ്യ മിത്ര ആശുപത്രികളും സ്വകാര്യ ഏജന്റുകളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടായിരുന്നു ബെഡിന് കൈക്കൂലി എന്ന അഴിമതിക്ക് പിന്നില്‍.
ഒരു കോവിഡ് ബെഡ് കിട്ടാന്‍ സാധാരണക്കാരില്‍ നിന്നും 25,000 മുതല്‍ 50,000 രൂപ വരെ കൈക്കൂലി വാങ്ങിയിരുന്നുവെന്നാണ് ബിജെപി ബെംഗളൂരു സൗത്ത് എംപിയും യുവമോര്‍ച്ച ദേശീയ പ്രസിഡന്റുമായ തേജസ്വി സൂര്യ നേരിട്ടുള്ള അന്വേഷണത്തില്‍ കണ്ടെത്തിയത്.
ഡോ. റെഹാനാണ് ബിബിഎംപി ബെംഗളൂരു സൗത്ത് കോവിഡ് വാര് റൂമിന്റെ ചുമതല വഹിച്ചിരുന്നത്.
ബിജെപി യുവമോര്‍ച്ച കര്‍ണ്ണാടകയുടെ മീഡിയ കണ്‍വീനര്‍ സന്ദീപ് രവിയും തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ ഡോ.റെഹാനെയും കൂട്ടരെയും കുറ്റപ്പെടുത്തുന്നു.
വാര് റൂം ശക്തിപ്പെടുത്താന്‍ റിക്രൂട്ട് ചെയ്ത 17 പേരുടെയും രാഷ്ടീയ ബന്ധങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും തേജസ്വി സൂര്യ എംപി പറഞ്ഞു. ബിബിഎംപി വാര്‍റൂം ഉദ്യോഗസ്ഥരും ആരോഗ്യ മിത്ര ആശുപത്രികളും സ്വകാര്യ ഏജന്റുകളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടായിരുന്നു ബെഡിന് കൈക്കൂലി എന്ന അഴിമതിക്ക് പിന്നില്‍.
തന്റെ മണ്ഡലമായ ബെംഗളൂരു സൗത്തില്‍ സാധാരണക്കാരായ രോഗികള്‍ കോവിഡ് രോഗത്തിന് കിടക്ക കിട്ടാതെ മരിച്ച സംഭവമുണ്ടായതിനെതുടര്ന്നാണ് അന്വേഷണം തുടങ്ങിയത്. ഇതാണ് കോവിഡ് കിടക്കയുമായി ബന്ധപ്പെട്ടുള്ള അഴിമതിക്കഥകള്‍ പുറത്തുകൊണ്ടുവന്നത്.
ഒരു കോവിഡ് ബെഡ് ഒഴിഞ്ഞാല്‍ വീട്ടില്‍ കഴിയുന്ന ഒരു രോഗിയുടെ പേരില്‍ വാര് റൂം ഉദ്യോഗസ്ഥര്‍ കിടക്ക ബുക്ക് ചെയ്യും. പിന്നീട് 12 മണിക്കൂര്‍ നേരം ഈ കിടക്ക ബ്ലോക്ക് ചെയ്തിടും. അതിനുള്ളില്‍ ബുക്ക് ചെയ്ത രോഗി എത്തിയാല്‍ കൊടുക്കും. ഇല്ലെങ്കില്‍ മാത്രമേ പുറത്തുള്ള മറ്റൊരു രോഗിക്ക് കിടക്ക നല്‍കൂ. വാര് റൂമിലെ ഉദ്യോഗസ്ഥര്‍ വീടുകളില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളുടെ പേരില്‍ കോവിഡ് കിടക്കകള്‍ ബ്ലോക്ക് ചെയ്തിടുകയായിരുന്നു. പിന്നീട് പുറത്തുള്ളവര്‍ക്ക് കൈക്കൂലി വാങ്ങി മണിക്കൂറുകള്‍ക്കകം ഈ കിടക്ക വില്‍ക്കും. അതേ സമയം പുറത്ത് നിന്നുള്ള സാധാരണക്കാരായ കോവിഡ് രോഗികള്‍ കോവിഡ് കിടക്ക അന്വേഷിച്ച് ഓണ്‍ലൈന്‍ സൈറ്റുകളില്‍ നോക്കിയാല്‍ ഒരിക്കലും ബെഡുകള്‍ ഒഴിവുള്ളതായി കാണിക്കില്ല. ഇതായിരുന്നു തട്ടിപ്പിന്റെ രീതി. പുറത്തുനിന്നുള്ള രോഗികളില്‍ നിന്ന് 25,000 മുതല്‍ 50,000 രൂപ വരെ കൈക്കൂലി വാങ്ങിയാണ് ഈ കിടക്കകള്‍ വിറ്റിരുന്നത്. ബെംഗളൂരു സൗത്തില്‍ ഇങ്ങിനെ വാജ്യബുക്കിംഗ് കാണിച്ച് ഏകദേശം 4,065 കോവിഡ് ബെഡുകള്‍ ബ്ലോക്ക് ചെയ്തുവെച്ചിരിക്കുന്നതായി തേജസ്വി സൂര്യ എംപി കണ്ടെത്തി.
അന്വേഷണത്തില്‍ തട്ടിപ്പ് കണ്ടെത്തിയ തേജസ്വി സൂര്യ ബാംഗ്ലൂര്‍ നഗരസഭ (ബിബിഎംപി) ഉദ്യോഗസ്ഥരോട് തട്ടിക്കയറുന്ന വീഡിയോ വൈറലാണ്. ബാംഗ്ലൂര്‍ നഗരസഭ ഹജ്ജ് ഓഫീസാണോ എന്നാണ് തേജസ്വി സൂര്യ ചോദിക്കുന്നത്. മുസ്ലിംങ്ങളെ മാത്രം വാര് റൂമിലേക്ക് റിക്രൂട്ട് ചെയ്യാന്‍ ഇത് മദ്രസയാണോ എന്നും തേജസ്വി സൂര്യ ചോദിക്കുന്നതായി കേള്‍ക്കാം.
ബെഡിന് കൈക്കൂലി കേസുമായി ബന്ധപ്പെട്ട് കിടക്ക വിറ്റ രണ്ട് ഇടനിലക്കാരെ ജയനഗര്‍ പൊലീസ് പിടികൂടിയിട്ടുണ്ട്. രോഹിത്, നേത്ര എന്നിവരെയാണ് പിടികൂടിയത്. കൂടുതല്‍ പേര് കുടുങ്ങുമെന്ന് അറിയുന്നു. കൃത്യസമയത്ത് കോവിഡ് കിടക്ക കിട്ടാത്തതിന്റെ പേരില്‍ നിരവധി സാധാരണ രോഗികള്‍ക്ക് ജീവന് നഷ്ടപ്പെട്ടിട്ടുണ്ടെന്നും തേജസ്വി സൂര്യ എംപി പറഞ്ഞു. ഈ കേസ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷിച്ച് വരികയാണ്. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി യെദ്യുരപ്പ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: