പൂനെ: ഭീമാ കോറേഗാവ് സംഘര്‍ഷത്തില്‍ അക്രമത്തിന് നേതൃത്വം കൊടുത്ത മൂന്ന് മാവോയിസ്റ്റ് ഭീകരര്‍ എന്‍ഐഎ പിടിയില്‍. സാഗര്‍ താത്യാരാം ഗോര്‍ഖേ, രമേശ് മുരളീധര്‍ ഗായ്ച്ചോര്‍, ജ്യോതി രഗോഭാ ജഗ്ദീപ് എന്നിവരേയാണ് പിടികൂടിയത്.
മാവോയിസ്റ്റ് തീവ്രവാദ സംഘടനയുടെ ഉപവിഭാഗമായ കാലാ മഞ്ചില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നവരാണ് മൂവരുമെന്ന് എന്‍ഐഎ വ്യക്തമാക്കിയിട്ടുണ്ട്. എല്‍ഗാര്‍ പരിഷദിന്റെ പേരില്‍ പൂനെ ശനിവാര്‍ വാഡയില്‍ മൂവരും യോഗം സംഘടിപ്പിച്ചിരുന്നു. ഇവര്‍ നടത്തിയ പ്രകോപനപരമായ പ്രസംഗമാണ് ഭീമാ കൊറേഗാവ് സ്ഫോടനത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
മഹാരാഷ്ട്രയിലെ പ്രമുഖ നഗരങ്ങള്‍ കേന്ദ്രീകരിച്ചും ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചും ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നവരാണ് ഇവരെന്നും പോലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതികളെ മുംബൈ പ്രത്യേക കോടതിയില്‍ ഇന്ന് ഹാജരാക്കും.
2017 ഡിസംബര്‍ 31ന് നടത്തിയ പ്രസംഗം വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയും ശത്രുതയും വളര്‍ത്തിയെന്നും അന്വേഷണ സംഘം കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് 2018 നവംബര്‍ 15നാണ് പൂനെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. 2020 ജനുവരി 24നാണ് എന്‍ഐഎ കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: