ബെംഗളൂരു: സെലബ്രിറ്റികളുടേയും രാഷ്ട്രീയക്കാരുടേയും ഉള്‍പ്പെടെയുള്ള പിറന്നാള്‍ ആഘോഷം ബാലസദനങ്ങളില്വെച്ച് നടത്തുന്നത് നിരോധിച്ച് കര്‍ണാടക സര്‍ക്കാര്‍. ബാലസദനങ്ങളിലെ അന്തേവാസികളായ കുട്ടികളുടെ മാനസിക വളര്‍ച്ചയെ ഇത്തരം രീതികള്‍ പ്രതികൂലമായി ബാധിക്കും എന്ന റിപ്പോര്ട്ടിന്മേലാണ് സംസ്ഥാന ശിശുസംരക്ഷണ ഡയറക്ടറേറ്റില്‍ നിന്നുള്ള ഉത്തരവ്.
തെരുവില്‍ ഉപേക്ഷിക്കപ്പെവരും ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാകേണ്ടിവന്നവരും ബാലവേല, ബാലവിവാഹം എന്നീ കൃത്യങ്ങളില്‍ നിന്നും രക്ഷിക്കപ്പെവര് എന്നിങ്ങനെയുള്ളവരാണ് ബാല സദനങ്ങളില്‍ താമസിക്കുന്നത്. ഇത്തരത്തിലുള്ള പരിപാടികള്‍ അവരുടെ മാനസിക വളര്‍ച്ചയ്ക്ക് ദോഷം ചെയ്യുമെന്ന് പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
സര്‍ക്കാര്‍, സ്വാകാര്യ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍ക്കും ഉത്തരവ് ബാധകമാണ്. പ്രമുഖരുമായി ബന്ധപ്പെട്ട വിശേഷ ദിവസങ്ങള്‍ ഇത്തരത്തിലുള്ള ബാലസദനങ്ങളില്‍ ആഘോഷിക്കുന്നത് കര്‍ണാടകയില്‍ സര്‍വ സാധാരണമാണ്. ഇതിനാണ് ബൊമ്മെ സര്‍ക്കാര്‍ തടയിട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: