×
login
ലയിച്ചുവോ? ഇല്ലയോ?- കമല്‍ ഹാസന്‍‍റെ പാര്‍ട്ടി ‍കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന പ്രഖ്യാപനം മക്കള്‍ നീതി മയ്യം വെബ്സൈറ്റില്‍ കാണാനില്ല; അണികളില്‍ ആശയക്കുഴപ്പം

രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ തന്‍റെ പാര്‍ട്ടി ഇല്ലാതായെന്നും കോണ്‍ഗ്രസില്‍ ലയിക്കുകയാണെന്നും നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്‍ പ്രഖ്യാപിച്ചു. ഇതോടെ മക്കള്‍ നീതി മയ്യം കോണ്‍ഗ്രസില്‍ ലയിക്കുകയാണെന്ന സന്ദേശം പാര്‍ട്ടിയുടെ വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ടു.

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ തന്‍റെ പാര്‍ട്ടി ഇല്ലാതായെന്നും കോണ്‍ഗ്രസില്‍ ലയിക്കുകയാണെന്നും നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്‍ പ്രഖ്യാപിച്ചു. ഇതോടെ മക്കള്‍ നീതി മയ്യം കോണ്‍ഗ്രസില്‍ ലയിക്കുകയാണെന്ന സന്ദേശം പാര്‍ട്ടിയുടെ വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ടു.  

എന്നാല്‍ മണിക്കൂറുകള്‍ക്കകം മക്കള്‍ നീതി മയ്യം വെബ്സൈറ്റില്‍ നിന്നും ഈ സന്ദേശം അപ്രത്യക്ഷമായി. ഇതിന് ശേഷം മക്കള്‍ നീതി മയ്യം കോണ്‍ഗ്രസില്‍ ലയിച്ചതുമായി ബന്ധപ്പെട്ട് ഒരു ഔദ്യോഗിക പ്രഖ്യാപനവും പുറത്തുവിട്ടിട്ടില്ല.  

ജനവരി 30ന് കോണ്‍ഗ്രസില്‍ ലയിക്കുകയാണെന്ന അറിയിപ്പാണ് ആദ്യം മക്കള്‍ നീതി മയ്യം വെബ്സൈറ്റില്‍ വന്നത്. "ജനവരി 30ന് ബാപ്പുവിനെ മരണത്തില്‍ നിന്നും തിരിച്ചുകൊണ്ടുവരും"- ഇതായിരുന്നു മക്കള്‍ നീതി മയ്യം വെബ്സൈറ്റില്‍ നല്‍കിയ സന്ദേശം.  


രാഹുല്‍ ഗാന്ധിയെ ഭാരത് ജോഡോ യാത്രയില്‍ സന്ധിച്ച ശേഷം കമല്‍ ഹാസന്‍ പറഞ്ഞത് രാഹുല്‍ ഗാന്ധി രാഹുല്‍ഗാന്ധിയെ കൊന്നതുപോലെ താന്‍ മക്കള്‍ നീതി മയ്യത്തെയും കൊല്ലുകയാണെന്നും ഇനി മുതല്‍ എല്ലാവരും കോണ്‍ഗ്രസാണെന്നുമായിരുന്നു കമല്‍ ഹാസന്‍റെ നടത്തിയ പ്രതികരണം.  

ഇപ്പോള്‍ മക്കള്‍ നീതി മയ്യം പിആര്‍ഒയും പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിച്ചുവെന്ന കാര്യം സ്ഥിരീകരിക്കുന്നില്ല. പാര്‍ട്ടി അറിയാതെ, ആരോ വെബ് സൈറ്റില്‍ ഈ സന്ദേശം പങ്കുവെച്ചതാണെന്നും തങ്ങളുടെ വെബ്സൈറ്റ് ആരോ ഹാക്ക് ചെയ്തെന്നും മക്കള്‍ നീതി മയ്യം പിആര്‍ഒ ആരോപിച്ചിരുന്നു.  ഇതിന് പിന്നാലെ, മക്കള്‍ നീതി മയ്യം വെബ്സൈറ്റും പ്രവര്‍ത്തനരഹിതമായിരിക്കുകയാണ്. ഇതോടെ അണികള്‍ ആകെ ആശയക്കുഴപ്പത്തിലാണ്. എല്ലാവരും ഇത് സംബന്ധിച്ച് കമല്‍ഹാസന്‍റെ പ്രതികരണം കാത്തിരിക്കുകയാണ്.  

 

 

    comment

    LATEST NEWS


    നായയെ വളര്‍ത്തുന്നത് പരിസരവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മനുഷ്യാവകാശ കമ്മിഷന്‍


    പിഎസ്‌സി നിയമന ശിപാര്‍ശകള്‍ ജൂണ്‍ ഒന്നു മുതല്‍ ഡിജിലോക്കറിലും ലഭ്യം


    മിസിസിപ്പിയിലും അലബാമയിലും ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ മരണം 26 ആയി


    നടന്‍ സൂര്യ മുംബൈയിലേക്ക് താമസം മാറ്റിയതിനെതിരെ സൈബറിടത്തില്‍ രൂക്ഷവിമര്‍ശനം; 'ഹിന്ദി തെരിയാത് പോടാ എന്ന് ഇനി സൂര്യ പറയുമോ?'


    ശ്രീരാമന്‍റെ കുടുംബമായി ഗാന്ധി കുടുംബം സ്വയം കണക്കാക്കുന്നു; 14 വര്‍ഷം ജയിലില്‍ കഴിഞ്ഞ നേതാവാണ് സവര്‍ക്കര്‍: അനുരാഗ് താക്കൂര്‍


    സ്ത്രീകളുടെ കായിക ഇനങ്ങളില്‍ മത്സരിക്കുന്നതില്‍ നിന്ന് ട്രാന്‍സ്ജന്‍ഡര്‍ അത്‌ലറ്റുകളെ വിലക്കി അന്താരാഷ്ട്ര അത്‌ലറ്റിക്‌സ് ഭരണ സമിതി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.