കൊല്‍ക്കൊത്ത: ബിജെപിയുടെ 18 കാര്യകര്‍ത്തകളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി തൃണമൂല്‍ കോണ്‍ഗ്രസ്. ഇവര്‍ക്ക് ഒരു സാധനവും നല്‍കരുതെന്ന് കടയുടമകളെ വിലക്കിയിരിക്കുകയാണ് തൃണമൂല്‍ നേതാക്കള്‍.
പല ബിജെപി നേതാക്കള്‍ക്കും സാധനങ്ങള്‍ നല്‍കരുതെന്ന് വിലക്കിയിരിക്കുകയാണ് തൃണമൂല്‍ എന്ന് ബിജെപി ആരോപിച്ചു. തൃണമൂല്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ 18 ബിജെപി നേതാക്കളുടെ പേരുള്‍പ്പെട്ട ലിസ്റ്റ് ബംഗാള്‍ ബിജെപി മഹിളാ മോര്‍ച്ച അധ്യക്ഷ കേയ ഘോഷാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്.
ഇവര്‍ക്ക് തേയില ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ തൃണമൂലിന്റെ അനുമതിയില്ലാതെ വില്‍ക്കരുതെന്നും ലിസ്റ്റില്‍ പറയുന്നു. ഉടനെ ട്വിറ്ററില്‍ കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്റെ പ്രതികരണം വന്നു- ബംഗാളിലെ എല്ലാ പൗരന്മാര്ക്കും ജീവിക്കാനാവശ്യമായ അടിസ്ഥാനകാര്യങ്ങള്‍ നല്‍കണമെന്ന് നിര്‍മ്മല സീതാരാമന് പറഞ്ഞു. ഇത് ഒറ്റപ്പെട്ട സംഭവമായി കാണാനാവില്ലെന്ന് ബിജെപി എംപി സ്വപന് ദാസ്ഗുപ്ത പറഞ്ഞു. കാര്യകര്‍ത്തകളുടെ സാമ്പത്തിക നട്ടെല്ലൊടിക്കുകയും ആത്മവിശ്വാസം തകര്‍ക്കുകയുമാണ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് പിന്നിലെ തൃണമൂലിന്റെ ലക്ഷ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: