മുസ്ലിം യുവാവിന് മകളെ വിവാഹം ചെയ്തു കൊടുക്കാനുള്ള തീരുമാനത്തിനെതിരെ എതിര്‍പ്പ് ശക്തമായതോടെ വിവാഹം റദ്ദാക്കിയതായി പ്രഖ്യാപിച്ച് ബിജെപി നേതാവ്. ഉത്തരാഖണ്ഡിലെ മുന്‍ എംഎല്‍എ കൂടിയായ യശ്പാല്‍ മകളെ മുസ്ലിം യുവാവിന് വിവാഹം ചെയ്തു കൊടുക്കാന്‍ തീരുമാനിച്ചിരുന്നു. മകളുടെ സന്തോഷം എന്ന് കരുതിയായിരുന്നു ഈ തീരുമാനം. എന്നാല്‍ ഹിന്ദു സംഘടനകളുടെ സമ്മര്‍ദ്ദം ശക്തമായതോടെയാണ് വിവാഹം യശ്പാല്‍ വേണ്ടെന്ന് വെച്ചത്.
ഡെറാഡൂണ്‍: മുസ്ലിം യുവാവിന് മകളെ വിവാഹം ചെയ്തു കൊടുക്കാനുള്ള തീരുമാനത്തിനെതിരെ എതിര്‍പ്പ് ശക്തമായതോടെ വിവാഹം റദ്ദാക്കിയതായി പ്രഖ്യാപിച്ച് ബിജെപി നേതാവ്. ഉത്തരാഖണ്ഡിലെ മുന്‍ എംഎല്‍എ കൂടിയായ യശ്പാല്‍ മകളെ മുസ്ലിം യുവാവിന് വിവാഹം ചെയ്തു കൊടുക്കാന്‍ തീരുമാനിച്ചിരുന്നു. മകളുടെ സന്തോഷം എന്ന് കരുതിയായിരുന്നു ഈ തീരുമാനം. എന്നാല്‍ ഹിന്ദു സംഘടനകളുടെ സമ്മര്‍ദ്ദം ശക്തമായതോടെയാണ് വിവാഹം യശ്പാല്‍ വേണ്ടെന്ന് വെച്ചത്.
വിവാഹക്ഷണക്കത്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ശക്തമായ എതിര്‍പ്പുമായി ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയത്. വിശ്വ ഹിന്ദു പരിഷത്ത്, ബജ്രംഗ്ദള്‍, ഭൈരവ് സേന എന്നീ സംഘടനകള്‍ എതിര്‍പ്പുമായി എത്തി. ഇത് ലവ് ജിഹാദാണെന്നും ബിജെപി നേതാവായിരിക്കെ മുസ്ലിം യുവാവിന് മകളെ വിവാഹം ചെയ്തുകൊടുക്കുന്നത് ഇരട്ടത്താപ്പാണെന്നും ആരോപണമുണ്ടായി.
മകള്‍ക്ക് കേരള സ്റ്റോറി സിനിമയിലെ അനുഭവമുണ്ടാകുമെന്നും ചിലര്‍ പ്രചാരണം അഴിച്ചുവിട്ടിരുന്നു. യശ്പാലിന്‍റെ മകള്‍ മുസ്ലിം യുവാവിനെ വിവാഹം കഴിക്കുന്നത് ആശങ്കയുണ്ടാക്കുന്നുവെന്ന് പൗരി ക്ഷേത്രകമ്മിറ്റിയും പ്രതികരിച്ചിരുന്നു. ബിജെപിയുടെ സ്വന്തം നേതാക്കള്‍ തന്നെ തങ്ങളുടെ പെണ്‍മക്കളെ മുസ്ലിം യുവാക്കള്‍ക്ക് വിവാഹം കഴിച്ചുകൊടുക്കുന്നത് ശരിയല്ലെന്നും ക്ഷേത്രകമ്മിറ്റി അഭിപ്രായപ്പെട്ടിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ഹിന്ദു സംഘടനകള്‍ യശ്പാലിന്‍റെ കോലവും കത്തിച്ചിരുന്നു.
ഇതോടെ മനം മടുത്ത യശ്പാല്‍ മകളുടെ വിവാഹം റദ്ദാക്കി. പൗരിയിലെ റിസോര്‍ട്ടിലായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. നേരത്തെ ലഖ്നൗ സര്‍വ്വകലാശാലയില്‍ പഠിയ്ക്കുമ്പോഴാണ് യശ്പാലിന്‍റെ മകള്‍ മുസ്ലിം യുവാവുമായി പ്രണയത്തിലായത്. മകളുടെ സന്തോഷത്തിന് വേണ്ടിയാണ് യശ്പാല്‍ വിവാഹത്തിന് സമ്മതിച്ചിരുന്നത്.
ഇബ്രാഹിമോവിച്ച്: സ്വീഡന് വേണ്ടി കൂടുതല്‍ ഗോള്‍ നേടിയ താരം
വിശ്രമമില്ലാതെ മൂന്ന് രാപകല്‍ ദുരന്തഭൂമിയില്‍ അശ്വിനി വൈഷ്ണവ്; ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ആത്മവിശ്വാസം പകര്‍ന്ന് റെയില്‍വേ മന്ത്രി
യോഗത്തിനില്ലെന്ന് ഖാര്‍ഗെയും സ്റ്റാലിനും; കല്ലുകടിയെ തുടര്‍ന്ന് പ്രതിപക്ഷ നേതൃയോഗം മാറ്റിവച്ചു
സമ്പര്‍ക്ക് കാ സമര്ത്ഥന് കോഴിക്കോട്ട് തുടക്കം
സുമേഷിന് ജന്മനാടിന്റ അന്ത്യാഞ്ജലി
സുമേഷ് വധം സിപിഎം ആസൂത്രണം ചെയ്തത്: പി.കെ. കൃഷ്ണദാസ്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്കി; കേസെടുത്ത് യുപി പോലീസ്
രാഹുല്‍ഗാന്ധി മാപ്പ് പറയണം; ഇല്ലെങ്കില്‍ കേസ്; സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പ് ചോദിച്ചതിന്റെ തെളിവ് ഹാജരാക്കാന്‍ സവര്‍ക്കറുടെ കൊച്ചുമകന്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
രാഹുല്‍ ഗാന്ധി അയോഗ്യന്‍; ലോക്സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തു നിന്ന് പുറത്താക്കി വിജ്ഞാപനം ഇറക്കി
ഹത്രാസ് ദൗത്യത്തിനു സിദ്ദിഖ് കാപ്പനു 20,000 രൂപ കമാല്‍ നല്കി; യുപി പൊലീസിനു തെളിവുകള്‍ ലഭിച്ചത് റൗഫ് ഷെറീഫിന്റെയും ബദറുദ്ദീന്റെയും മൊഴികളില്‍ നിന്ന്
ഇന്ത്യയുടെ ശത്രുവായ സക്കീര്‍ നായിക്ക് ഖത്തറില്‍ മതപ്രഭാഷണം നടത്തുന്ന പ്രശ്നം ഇന്ത്യ ഏറ്റെടുക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്ങ് പുരി