×
login
ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ വിദേശഇടപെടല്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് അനുരാഗ്‌സിങ് താക്കൂര്‍;വിമര്‍ശനവുമായി നിര്‍മ്മലാ സീതാരാമനും കിരണ്‍ റിജിജുവും

ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ വിദേശ ഇടപെടലാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്ന് വ്യക്തമാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രതികരിച്ചു. സര്‍ക്കാരിനെ മാറ്റാന്‍ സഹായി ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് മുമ്പ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ഒരു ധാരണാപത്രത്തില്‍ ഒപ്പുവെച്ചിട്ടുണ്ടെന്നും നിര്‍മ്മല സീതാരാമന്‍ ട്വീറ്റ് ചെയ്തു.

ന്യൂദല്‍ഹി: ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ വിദേശ ഇടപെടല്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് കേന്ദ്രമന്ത്രി അനുരാഗ് സിങ് താക്കൂര്‍. രാഹൂല്‍ഗാന്ധി അയോഗ്യനാക്കപ്പെട്ടതുമായി ബന്ധപ്പെട്ട് അഭിപ്രായ പ്രകടനം നടത്തിയ ജര്‍മ്മനിക്ക് നന്ദി പറഞ്ഞുകൊണ്ട് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് നടത്തിയ ട്വീറ്റിനെക്കുറിച്ച് പ്രതികരിക്കുക യായിരുന്നു അനുരാഗ് സിങ് താക്കൂര്‍.

'കോണ്‍ഗ്രസിന്റെയും രാഹുല്‍ഗാന്ധിയുടെയും നടപടി രാജ്യത്തിന് അപമാനമാണ്. രാജ്യത്തിനുള്ളില്‍ നടക്കുന്ന ജനാധിപത്യരാഷ്ട്രീയനിയമപോരാട്ടത്തില്‍ കോണ്‍ഗ്രസ് വിശ്വസിക്കുന്നില്ല. അതിനാല്‍, രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാന്‍ വിദേശശക്തികളെ ക്ഷണിക്കുകയാണവര്‍. എന്നാല്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള പുതിയ ഇന്ത്യ ഒരു വിദേശ ഇടപെടലും വെച്ചുപൊറുപ്പിക്കില്ല' അനുരാഗ് സിങ് താക്കൂര്‍ ട്വീറ്റ് ചെയ്തു.

ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ വിദേശ ഇടപെടലാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്ന് വ്യക്തമാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രതികരിച്ചു. സര്‍ക്കാരിനെ മാറ്റാന്‍ സഹായി ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് മുമ്പ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ഒരു ധാരണാപത്രത്തില്‍ ഒപ്പുവെച്ചിട്ടുണ്ടെന്നും നിര്‍മ്മല സീതാരാമന്‍ ട്വീറ്റ് ചെയ്തു.


രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് കേന്ദ്രനിയമമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ കിരണ്‍ റിജിജുവും രംഗത്തുവന്നു. 'ഇന്ത്യ യുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ വിദേശ ശക്തികളെ ക്ഷണിച്ചതിന് രാഹുല്‍ ഗാന്ധിക്ക് നന്ദി. ഇന്ത്യന്‍ ജുഡീഷ്യറിയെ വിദേശ ഇടപെടലുകളാല്‍ സ്വാധീനിക്കാന്‍ കഴിയില്ലെന്ന് ഓര്‍ക്കുക. വിദേശ ശക്തികളുടെ ഇടപെടല്‍ ഇന്ത്യ ഇനി സഹിക്കില്ല, കാരണം നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്' അദ്ദേഹം ട്വീറ്റ് ചെയ്തു.

രാഹുല്‍ഗാന്ധി അയോഗ്യനാക്കപ്പെട്ടതിനെക്കുറിച്ച് ജര്‍മ്മന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് പ്രതികരിച്ചിരുന്നു. ഇതിനാണ് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് നന്ദി പറഞ്ഞത്.

 

 

    comment

    LATEST NEWS


    മുഖ്യമന്ത്രി പിണറായിയും സംഘവും അടുത്തയാഴ്ച അമേരിക്കയിലേക്ക്; അതുവഴി ക്യൂബയിലേക്ക്; കേന്ദ്രം അനുമതി നല്‍കി


    സാങ്കേതിക തകരാര്‍: കര്‍ണാടകയില്‍ പരിശീലന വിമാനം വയലില്‍ ഇടിച്ചിറക്കി, ആളപായമില്ല, പൈലറ്റിനും ട്രെയിനി പൈലറ്റിനും നിസാരപരിക്ക്


    സുരേശന്റെയും സുമലതയുടെയും 'ഹൃദയ ഹാരിയായ പ്രണയകഥ'


    മൂലമറ്റത്ത് പുഴയില്‍ രണ്ട് പേര്‍ മുങ്ങി മരിച്ചു; കുളിച്ചുകൊണ്ട് നിൽക്കവേ അപ്രതീക്ഷിതമായി വെള്ളം കുത്തിയൊലിച്ച് എത്തി, അപകടം ത്രിവേണി സംഗമ സ്ഥലത്ത്


    മാധ്യമ വേട്ടയ്ക്ക് ഇരയായ പെണ്‍കുട്ടിയുടെ കഥയുമായി ലൈവ്


    മനീഷ് സിസോദിയ ജയിലില്‍ തന്നെ തുടരും, ഇഡി ഉന്നയിക്കുന്ന ആരോപണങ്ങള്‍ അതീവ ഗുരുതരം; ജാമ്യാപേക്ഷ ദല്‍ഹി ഹൈക്കോടതിയും തള്ളി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.