മുസ്ലിം സ്ത്രീകളെ ഓണ്‍ലൈനില്‍ വില്പനയ്ക്ക് വെച്ചതിന്റെ പേരില്‍ വിവാദമായ ബുള്ളി ബായി എന്ന ആപിന്റെ സൂത്രധാരനായ നീരജ് ബിഷ്നോയി കോണ്‍ഗ്രസ് കുടുംബത്തിലെ അംഗം.
ന്യൂദല്‍ഹി: മുസ്ലിം സ്ത്രീകളെ ഓണ്‍ലൈനില്‍ വില്പനയ്ക്ക് വെച്ചതിന്റെ പേരില്‍ വിവാദമായ ബുള്ളി ബായി എന്ന ആപിന്റെ സൂത്രധാരനായ നീരജ് ബിഷ്നോയി കോണ്‍ഗ്രസ് കുടുംബത്തിലെ അംഗം.
നേരത്തെ ഈ ആപിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെല്ലാം തീവ്രഹിന്ദു വാദികളാണെന്നും ആര്‍എസ്എസ്കാരാണെന്നും പ്രചാരണമുണ്ടായിരുന്നു. നീരജ് ബിഷ്നോയിയുടെ കുടുംബക്കാരില്‍ അധികവും കോണ്ഗ്രസ്കാരും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരുമാണ്. നീരജ് ബിഷ്നോയിയുടെ അച്ഛന് ദാസരഥ് ബിഷ്നോയി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അനുഭാവിയാണ്. രാജസ്ഥാനിലെ നാഗോറില്‍ ഉണ്ടായിരുന്ന നീരജിന്റെ മരിച്ചുപോയ അപ്പൂപ്പന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവായിരുന്നു.
ഇപ്പോള്‍ അസമിലെ ജോര്‍ഹട്ടില്‍ ഒരു പലചരക്ക് കട നടത്തുന്ന നീരജിന്റെ അച്ഛന് ദാസ് രഥ് പറയുന്നത് അച്ഛന്റെ രാഷ്ട്രീയവീക്ഷണങ്ങള്‍ നീരജിനെ സ്വാധീനിച്ചിട്ടില്ലെന്നാണ്. ' ഞാന്‍ എപ്പോഴും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അനുഭാവിയായിരുന്നു. എന്റെ മകന് അന്തര്‍മുഖനാണ്. അതിവൈകാരികമായി പ്രതികരിക്കുന്ന വ്യക്തിയായാണ് എനിക്ക് തോന്നിയിട്ടുള്ളത്. രാഷ്ട്രീയക്കാരും ടിവി വാര്‍ത്ത ആങ്കര്‍മാരും കുറച്ചുകൂടി ഉത്തരവാദിത്വത്തോടെ സംസാരിക്കണം. കാരണം ഇവരുടെ വാക്കുകളാല്‍ ആരൊക്കെയാണ് സ്വാധീനിക്കപ്പെടുകയെന്ന് അറിയില്ല,' - നീരജിന്റെ അച്ഛന് പറയുന്നു.
മുസ്ലിം യുവതികളെ വില്പനയ്ക്ക് വെക്കുകയായിരുന്നു ബുള്ളി ബായി എന്ന ആപ്. സമ്മതം പോലും ചോദിക്കാതെയാണ് മുസ്ലിം യുവതികളുടെ ചിത്രം സംഘടിപ്പിച്ച് ആപില്‍ ഇട്ടിരുന്നത്. പിന്നീട് ഇവരില്‍ സാമൂഹ്യപ്രവര്‍ത്തകരും രാഷ്ട്രീയക്കാരുമായ മുസ്ലിം യുവതികള്‍ എതിര്‍ത്തതോടെയാണ് ഈ ആപിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
'എന്നാല്‍ തന്റെ സഹോദരന് മുസ്ലിം വിരുദ്ധനല്ലെന്നും നീരജിന്റെ സഹോദരി പറയുന്നു. ഇസ്ലാം തീവ്രവാദികളും കമ്മ്യൂണിസ്റ്റുകളും ഈ അവസരം മുതലെടുത്ത് ആപിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ഹിന്ദു തീവ്രവാദികളാണെന്ന് പ്രചരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.
'ആസാദ് കശ്മീര്‍ എന്നെഴുതിയത് ഡബിള്‍ ഇന്‍വര്‍ട്ടഡ് കോമയില്‍', അര്‍ത്ഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രം; വിവാദത്തില്‍ മറുപടിയുമായി ജലീല്‍
കയറ്റം കയറുന്നതിനിടെ റെഡിമിക്സ് വാഹനത്തിന്റെ ടയർ പൊട്ടി; വണ്ടി പതിച്ചത് വീടിന് മുകളിലേക്ക്, വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
നെയ്യാറ്റിൻകരയിൽ ബിജെപി ഉയർത്തിയ ദേശീയ പതാക സിപിഎം പ്രവർത്തകൻ പിഴുതെറിഞ്ഞു; കോട്ടക്കൽ സ്വദേശിയെ അറസ്റ്റ് ചെയ്ത് പോലീസ്
സല്മാന് റുഷ്ദി വെന്റിലേറ്ററില്‍, കാഴ്ചശക്തി നഷ്ടപ്പെട്ടേക്കാം; ഇസ്ലാമിനെ വിമര്‍ശിക്കുന്നവര്‍ ആക്രമിക്കപ്പെട്ടേക്കാമെന്ന് തസ്ലിമ നസ്രിന്
'ഹര് ഘര്‍ തിരംഗ എല്ലാ പൗരന്മാരും ആഹ്വാനമായി ഏറ്റെടുക്കണം'; എളമക്കരയിലെ വസതിയില്‍ ദേശീയ പതാക ഉയര്‍ത്തി മോഹന്‍ലാല്‍
ത്രിവര്‍ണ പതാകയില്‍ നിറഞ്ഞ് രാജ്യം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്കി; കേസെടുത്ത് യുപി പോലീസ്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്
ന്യൂനപക്ഷ മോര്‍ച്ച വഴി ബിജെപിയുടെ ഭാഗമാകാന്‍ തീവ്രവാദികളുടെ ശ്രമം; ജിഹാദിനെ കാവിയുടുപ്പിക്കാനുള്ള കോണ്‍ഗ്രസ് ഗൂഢപദ്ധതിയോ?
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
ഉദയ്പൂരിലെ കൊലപാതകികള്‍ വിവരങ്ങള്‍ മറയ്ക്കാന്‍ രാജസ്ഥാനിലെ ബിജെപിയില്‍ ചേരാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്