ന്യൂദല്‍ഹി: ആധാര്‍ സേവനങ്ങള്‍ വീട്ടു വാതില്‍ക്കലെത്തിക്കാന്‍ കേന്ദ്രം നടപടി തുടങ്ങി. തപാല്‍ വകുപ്പിലെ പോസ്റ്റ്മാന്മാരും പോസ്റ്റ്വുമണ്മാരുമാണ് ആധാറിനെ മൊബൈലുമായി ബന്ധിപ്പിക്കുന്നതടക്കമുള്ള സേവനങ്ങള്‍ നല്കാന് നിയുക്തരായത്. ഇവര്‍ വീട്ടുമുറ്റത്തെത്തി സേവനങ്ങള്‍ ലഭ്യമാക്കും.
ഇതിന് രാജ്യത്തൊട്ടാകെ 48,000 പോസ്റ്റ്മാന്മാര്ക്കും പോസ്റ്റ്വുമണ്മാര്ക്കും യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ പരിശീലനം നല്‍കിവരികയാണ്. മൊബൈല്‍ ആധാര്‍ ലിങ്കിങ് മാത്രമല്ല ആധാറില്‍ കുട്ടികളെ ഇവര്‍ ചേര്‍ക്കും. വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യും.
പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ 15,000 പോസ്റ്റല്‍ ഓഫീസര്‍മാര്‍ക്കും പരിശീലനം നല്‍കും. പോസ്റ്റ്മാന്മാര്ക്ക് ലാപ്ടോപ്പ്, ടാബ്ലറ്റ് അടക്കമുള്ള ഡിജിറ്റല്‍ സൗകര്യങ്ങളും നല്‍കും. ഇതിനു പുറമേ രാജ്യത്തെ 755 ജില്ലകളില്‍ ആധാര്‍ സേവന കേന്ദ്രങ്ങളും തുറക്കും. നിലവില്‍ എഴുപത്തിരണ്ടുജില്ലകളിലായി എണ്‍പത്തെട്ടു കേന്ദ്രങ്ങളുണ്ട്. ഇവയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ കെട്ടിട സൗകര്യം ഒരുക്കി നല്‍കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: