ന്യൂദല്‍ഹി: ട്രെയിനപകടങ്ങള്‍ മൂലമുള്ള സുരക്ഷാഭയം കാരണം തീവണ്ടി യാത്രക്കാര്‍ അവരുടെ ടിക്കറ്റുകള്‍ റദ്ദാക്കുകയാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗവും മണിപ്പൂര്‍, ബീഹാര്‍, മിസോറാം ചുമതലയുമുള്ള നേതാവ് ഭക്തചരണ്‍ ദാസ്. എന്നാല്‍ ടിക്കറ്റുകള്‍ റദ്ദാക്കുന്ന പ്രവണത കുറഞ്ഞുവരികയാണെന്ന് ഇന്ത്യന്‍ റെയില്‍വേ ടിക്കറ്റ് വില്പനയുടെ ചുമതലയുള്ള ഐആര്‍സിടിസി കണക്കുകള്‍ നിരത്തി മറുപടി നല്‍കിയതോടെ കോണ്‍ഗ്രസിന്റെ ഈ നട്ടാല്‍ മുളയ്ക്കാത്ത നുണ പൊളിഞ്ഞു. .
ഇതുപോലെ ഒരു ട്രെയിനപകടം ഉണ്ടായിട്ടില്ലെന്നും നൂറുകണക്കിന് പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടുവെന്നും ആയിരങ്ങള്‍ക്ക് പരിക്കുപറ്റിയെന്നും ഭക്തവചരണ് ദാസ് പറയുന്നു. വാസ്തവത്തില്‍ 275 പേര് മാത്രമാണ് മരിച്ചത്, അല്ലാതെ നൂറുകണക്കിന് പേര് എന്ന അതിശയോക്തി വസ്തുതയ്ക്ക് നിരക്കാത്തതാണ്. പരിക്കേറ്റവരുടെ എണ്ണം 1000 ആണ്. ഇതിനും കോണ്‍ഗ്രസ് നേതാവ് ആയിരങ്ങള്‍ മരിച്ചു എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
ഭക്തചരണ്ദാസിന്റെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ പ്രധാന ആരോപണം കണക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് ഐആര്‍സിടിസി രംഗത്തെത്തി. “വാസ്തവത്തില്‍ തീവണ്ടികളില്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്ന പ്രവണത കുറഞ്ഞുവരികയാണെന്ന് ഒരു ട്വീറ്റിലൂടെ ഐആര്‍സിടിസി പറയുന്നു. ജൂണ്‍ 1ന് 7.7 ലക്ഷം പേര് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തിട്ടുണ്ടെങ്കില്‍ ജൂണ്‍ 3ന് 7.5 ലക്ഷം പേര് മാത്രമാണ് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തിരിക്കുന്നത്.”-ഐആര്‍സിടിസി ട്വീറ്റില്‍ പറയുന്നു. ഒഡിഷയിലെ ട്രെയിനപകടത്തിന് ശേഷം ടിക്കറ്റ് റദ്ദാക്കുന്നവരുടെ എണ്ണം കുറയുമ്പോഴാണ് അന്ധമായ ആരോപണവുമായി ഭക്തചരണ്‍ ദാസ് രംഗത്തെത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: