രാജ്യം ഭരിച്ച അന്‍പത് രാജവംശങ്ങളെയാണ് ദല്‍ഹിയിലെ കലാ അക്കാദമിയില്‍ ഫെബ്രുവരി ആറ് വരെ തുടരുന്ന പ്രദര്‍ശിനിയിലുള്‍പ്പെടുത്തിയിട്ടുള്ളത്. മുഗള്‍ രാജവംശമടക്കമുള്ള കൈയേറ്റ ഭരണകൂടങ്ങളെ ഒഴിവാക്കിയാണ് പട്ടിക തയാറാക്കിയിട്ടുള്ളത്.
ഐസിഎച്ച്ആര്‍ പ്രദര്‍ശനത്തില്‍ നിന്ന്
ന്യൂദല്‍ഹി: ഇന്ത്യയിലെ ഭരണകൂടങ്ങളെക്കുറിച്ചുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് (ഐസിഎച്ച്ആര്‍) പ്രദര്‍ശിനിയില്‍നിന്ന് അധിനിവേശ രാജവംശങ്ങളുടെ ചരിത്രം ഒഴിവാക്കി. രാജ്യം ഭരിച്ച അന്‍പത് രാജവംശങ്ങളെയാണ് ദല്‍ഹിയിലെ കലാ അക്കാദമിയില്‍ ഫെബ്രുവരി ആറ് വരെ തുടരുന്ന പ്രദര്‍ശിനിയിലുള്‍പ്പെടുത്തിയിട്ടുള്ളത്. മുഗള്‍ രാജവംശമടക്കമുള്ള കൈയേറ്റ ഭരണകൂടങ്ങളെ ഒഴിവാക്കിയാണ് പട്ടിക തയാറാക്കിയിട്ടുള്ളത്.
'മധ്യകാല ഇന്ത്യയുടെ മഹത്വം: പര്യവേക്ഷണം ചെയ്യപ്പെടാത്ത ഇന്ത്യന്‍ രാജവംശങ്ങളുടെ പ്രകടനം, 8-18 നൂറ്റാണ്ടുകള്‍' എന്ന വിഷയത്തിലാണ് പ്രദര്‍ശനം. വിദേശകാര്യ സഹമന്ത്രി ഡോ രാജ്കുമാര്‍ രഞ്ജന്‍ സിങ് ആണ് പ്രദര്‍ശനം കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തത്. മധ്യേഷ്യയില്‍ നിന്ന് കടന്നുവന്ന അധിനിവേശ ശക്തികള്‍ക്ക് ഇന്ത്യന്‍ സംസ്‌കാരവുമായും ജീവിതവുമായും നേരിട്ട് ബന്ധമില്ലെന്ന് ഒഴിവാക്കാനുള്ള തീരുമാനം വിശദീകരിച്ച് ഐസിഎച്ച്ആര്‍ മെമ്പര്‍ സെക്രട്ടറി പ്രൊഫ. ഉമേഷ് അശോക് കദം പറഞ്ഞു, ഇന്ത്യന്‍ നാഗരികതയെ പിഴുതെറിയുകയും വിജ്ഞാന സമ്പത്ത് നശിപ്പിക്കുകയും ചെയ്തതാണ് അധിനിവേശശക്തികളുടെ 'സംഭാവന.'
ഇന്ത്യന്‍ ചരിത്രത്തെ മുഗളന്മാരും ദല്‍ഹി സുല്‍ത്താന്മാരുമല്ല പ്രതിനിധാനം ചെയ്യുന്നത്. ഇസ്ലാമിക ആക്രമണകാരികളെ ഇന്ത്യന്‍ രാജവംശങ്ങളായി കണക്കാക്കാനാകില്ല, അദ്ദേഹം പറഞ്ഞു. പര്യവേക്ഷണം ചെയ്യപ്പെടാത്ത ഭൂതകാലത്തിന്റെ മഹത്വത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനായി ഐസിഎച്ച്ആര്‍ രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രദര്‍ശനം സംഘടിപ്പിക്കും. ചോളര്‍, റാത്തോറുകള്‍, യാദവര്‍, കാകതീയര്‍, രജപുത്രര്‍, മൗര്യന്മാര്‍, മറാത്ത, വിജയനഗരം തുടങ്ങി അമ്പതോളം രാജവംശങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.
വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു, 92 രൂപ കുറഞ്ഞ് 2034 രൂപ 50 പൈസ ആയി
കോഴിക്കോട് കല്ലായ്റോഡിലെ ജയലക്ഷ്മി സിൽക്സിൽ തീപ്പിടിത്തം
ഒരു മുത്തച്ഛനും കൊച്ചുമോനും
ആര്‍എസ്എസിന്റെ ലക്ഷ്യം ഹിന്ദുരാഷ്ട്രമല്ല
'നാര്‍മടിപ്പുടവ' ചുറ്റിയ ജീവിതം വരച്ചുകാട്ടിയ എഴുത്തുകാരി
പ്രതിക്കൂട്ടില്‍ ലോകായുക്ത
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്കി; കേസെടുത്ത് യുപി പോലീസ്
രാഹുല്‍ഗാന്ധി മാപ്പ് പറയണം; ഇല്ലെങ്കില്‍ കേസ്; സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പ് ചോദിച്ചതിന്റെ തെളിവ് ഹാജരാക്കാന്‍ സവര്‍ക്കറുടെ കൊച്ചുമകന്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
രാഹുല്‍ ഗാന്ധി അയോഗ്യന്‍; ലോക്സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തു നിന്ന് പുറത്താക്കി വിജ്ഞാപനം ഇറക്കി
ഇന്ത്യയുടെ ശത്രുവായ സക്കീര്‍ നായിക്ക് ഖത്തറില്‍ മതപ്രഭാഷണം നടത്തുന്ന പ്രശ്നം ഇന്ത്യ ഏറ്റെടുക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്ങ് പുരി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്