×
login
മഥുര ശ്രീകൃഷ്ണ ജന്മഭൂമി‍യിലെ മുസ്ലിം പള്ളി: പൊളിച്ചു മാറ്റാന്‍ ആവശ്യപ്പെട്ട ഹര്‍ജിയില്‍ വഖഫ് ബോര്‍ഡിന് കോടതി നോട്ടീസ്

മഥുര ശ്രീകൃഷ്ണ ജന്മഭൂമിയിലെ മുസ്ലിം പള്ളി: പൊളിച്ചു മാറ്റാന്‍ ആവശ്യപ്പെട്ട് സുന്നി വഖഫ് ബോര്‍ഡിന് കോടതി നോട്ടീസ്

ലഖ്‌നൗ: മഥുര ശ്രീകൃഷ്ണ ജന്മഭൂമിയില്‍ അനധികൃതമായി നിര്‍മിച്ച മുസ്ലിം പള്ളി പൊളിച്ചു മാറ്റാന്‍  ആവശ്യപ്പെട്ട ഹര്‍ജിയില്‍ നോട്ടീസ്. ഷാഹി ഈദ്ഗാഹ്  മസ്ജിദ് കമ്മിറ്റിയായ സുന്നി വഖഫ് ബോര്‍ഡിനാണ് കോടതി നോട്ടീസ് അയച്ചത്. ശ്രീകൃഷണ ജന്മഭൂമിയിലെ പള്ളി പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് കേശവ്വേദ് ക്ഷേത്ര പുരോഹിതന്‍ പവന്‍കുമാര്‍ ശാസ്ത്രിയാണ് ഹര്‍ജി നല്‍കിയത്.

ക്ഷേത്ര ഭൂമി അനധികൃതമായി കയ്യേറിയാണ് മസ്ജിദ് നിര്‍മിച്ചത്. അതിനാല്‍ പൊളിച്ചു നീക്കണംഎന്നതായിരുന്നു ആവശ്യം. സിവില്‍ കോടതിയില്‍  കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ച് വാദം കേള്‍ക്കുകയും  മസ്ജിദ് കമ്മിറ്റിക്ക് നോട്ടീസ് നല്‍കുകയുമായിരുന്നു.


അടുത്ത മാസം എട്ടിന് വിശദമായ വാദം കേള്‍ക്കും. ശ്രീകൃഷ്ണ ക്ഷേത്ര കോംപ്ലക്‌സില്‍ 13.37 ഏക്കര്‍ ഭൂമിയിലാണ് മസ്ജിദ് സ്ഥിതിചെയ്യുന്നത്. ഇത് ക്ഷേത്രത്തിനായി തന്നെ തിരിച്ചു നല്‍കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.



ശ്രീകൃഷ്ണ ജന്മഭൂമിയുടെ ചരിത്രം ഇവിടെ വായിയ്ക്കാം

    comment

    LATEST NEWS


    നികുതി വെട്ടിച്ചെന്ന് സമ്മതിച്ച് ബിബിസി; വെട്ടിച്ചത് 40 കോടിയെന്ന് കുറ്റസമ്മതം; ആദായനികുതി റെയ്ഡിനെ വിമര്‍ശിച്ചവരുടെ വായ അടപ്പിച്ച് റിപ്പോര്‍ട്ട്


    എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോയ്ക്ക് മാര്‍ക്ക് ലിസ്റ്റില്‍ വട്ടപൂജ്യം; എന്നിട്ടും പട്ടികയില്‍ പാസായവരുടെ കൂട്ടത്തില്‍; വിവാദം


    കര്‍ഷക മോര്‍ച്ചയുടെ സെക്രട്ടറിയേറ്റ് ധര്‍ണ നാളെ; കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും


    മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജരേഖയുണ്ടാക്കി; പൂര്‍വവിദ്യാര്‍ത്ഥി ഗസ്റ്റ് ലക്ചറര്‍ ആയി; കള്ളി വെളിച്ചത്ത്; പിന്നില്‍ എസ്എഫ്‌ഐ എന്ന് ആരോപണം


    വിദ്യാർത്ഥിനിയുടെ ആത്മഹത്യ: പ്രതിഷേധം ശക്തമാകുന്നു, കോളേജ് അനിശ്ചിതകാലത്തേയ്ക്ക് അടച്ചു, ഹോസ്റ്റൽ ഒഴിയാൻ വിദ്യാർഥികൾക്ക് നിർദ്ദേശം


    വാഹനം കടത്തിവിടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; ബംഗളുരുവിൽ ടോള്‍ ഗേറ്റ് ജീവനക്കാരനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.