ന്യൂദല്‍ഹി : രാജ്യത്തെ കോവിഡ് കേസുകള്‍ താഴേയ്ക്ക്. 1.61 ലക്ഷം പേര്‍ക്ക് പുതുതായി 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും പത്ത് ശതമാനത്തിലും താഴെയായി. 9.26 ശതമാനമാണ് നിലവിലെ ടിപിആര്‍. കഴിഞ്ഞ ദിവസം 11.6 ശതമാനമായിരുന്നു. അതേസമയം പ്രതിവാര ടിപിആര്‍ 14.15 ശതമാനമാണ്.
24 മണിക്കൂറിനിടെ 1733 കോവിഡ് മരണങ്ങളും രാജ്യത്തുണ്ടായി. 2.81 ലക്ഷം പേര് ഒരു ദിവസത്തിനിടെ കോവിഡ് മുക്തരാകുകയും ചെയ്തു. 94.6 ശതമാനമാണ് ഇന്ത്യയിലെ നിലവിലുള്ള കോവിഡ് മുക്തി നിരക്ക്.
അതേസമയം കേരളത്തിലെ കോവിഡ് കേസുകളുടെ എണ്ണം ഉയരുകയാണ്. കഴിഞ്ഞ ആറ് ദിവസവും അമ്പതിനായിരത്തിന് മുകളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിന് ആനുപാതികമായി മരണസംഖ്യയും ഉയരുകയാണ്. ഇത് ഏറെ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. വന്‍ വ്യാപനം ഉണ്ടായ തിരുവനന്തപുരത്തും പാരമ്യഘട്ടം കടന്നെന്നാണ് ആരോഗ്യവിദഗ്ധരുടെ നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: