രാജസ്ഥാനില്‍ ബിജെപിയ്ക്കെതിരായ ശക്തിയായി സിപിഐ വളര്‍ത്തിക്കൊണ്ടുവന്ന മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാറിനെ ശക്തമായി ശാസിച്ച് സിപിഐ.
രാജസ്ഥാനിലെ പാറ്റ്നയില്‍ സിപിഐ ഓഫീസില്‍ അതിക്രമം കാട്ടിയെന്ന കുറ്റത്തിനാണ് പരസ്യശാസന. ജനവരി 31ന് അവസാനിച്ച സിപിഐയുടെ ഹൈദരാബാദില്‍ നടന്ന ത്രിദിന ദേശീയ കൗണ്‍സില്‍ യോഗത്തിനാണ് കനയ്യകുമാറിനെ ശാസിക്കാന്‍ തീരുമാനിച്ചത്.
ഡിസംബര്‍ ഒന്നിനാണ് കനയ്യ കുമാറിന്റെ അനുയായികള്‍ സിപിഐ ഓഫീസ് സെക്രട്ടറി ഇന്ദു ഭൂഷനെ ശാരീരികമായി ആക്രമിച്ചത്. ബെഗുസരായി ജില്ല കൗണ്‍സില്‍ യോഗത്തിന്റെ ഷെഡ്യൂളിലെ ആശയക്കുഴപ്പത്തിന്റെ പേരിലായിരുന്നു ആക്രമണം. നേരത്തെ ഡിസംബര്‍ 1ന് നടത്താന്‍ തീരുമാനിച്ച യോഗം പിന്നീട് നീട്ടിവെച്ചെങ്കിലും അത് കനയ്യ കുമാറിനെ അറിയിച്ചില്ലെന്നതായിരുന്നു പ്രകോപനത്തിന് കാരണം. മീറ്റിംഗുണ്ടെന്ന് കരുതി കനയ്യ കുമാര്‍ പാറ്റ്ന ഓഫീസില്‍ എത്തി. തുടര്‍ന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ സിപി ഐ ഓഫീസ് സെക്രട്ടറിയെ കൈകാര്യം ചെയ്യുകയായിരുന്നു. തന്റെ സമയം വെറുതെ പാഴാക്കിയെന്നതായിരുന്നു പ്രകോപനത്തിന് കാരണം.
ഇക്കാര്യത്തില്‍ പാര്‍ട്ടി നേതാക്കള്‍ മൗനം പാലിക്കുകയാണ്. ആരും ഈ സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറല്ല. ജനവരിയില്‍ നടന്ന രാജസ്ഥാന് സംസ്ഥാന കൗണ്‍സില്‍ യോഗത്തിലും ഈ പ്രശ്നം ചര്‍ച്ച ചെയ്തിരുന്നു. ഇക്കാര്യത്തില്‍ സംസ്ഥാന കൗണ്‍സിലിലെ അംഗങ്ങള്‍ ചേരിതിരിഞ്ഞ് വാക്കേറ്റമുണ്ടായി. കനയ്യ കുമാര്‍ പാര്‍ട്ടിയുടെ മുഖമാണെന്നും അദ്ദേഹത്തെ ശാസിക്കരുതെന്നുമായിരുന്നു ഒരു വിഭാഗത്തിന്റെ വാദം.
പാര്‍ട്ടിയുടെ ദേശീയ നേതാക്കളും ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ അക്രമസംഭവങ്ങളില്‍ താന്‍ പങ്കാളിയല്ലെന്നായിരുന്നു കനയ്യയുടെ വിശദീകരണം. അതേ സമയം ആരുടെയെങ്കിലും വികാരം വ്രണപ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്ക് വേണ്ടി മാപ്പ് പറയുന്നതില്‍ തെറ്റില്ലെന്നായിരുന്നു ഒരു സീനിയര്‍ പാര്‍ട്ടി നേതാവിന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: