×
login
ഭാരത് ജോഡോ യാത്ര‍യ്ക്കിടെ കശ്മീര്‍ സ്ത്രീകളെ കുറിച്ചുള്ള പരാമര്‍ശം; വിശദാംശങ്ങള്‍ തേടിയിട്ട് മറുപടിയില്ല, ദല്‍ഹി പോലീസ്‍ രാഹുല്‍ ഗാന്ധിയുടെ വസതിയില്‍

ഞായറാഴ്ച രാവിലെയാണ് സ്പെഷ്യൽ കമീഷണൽ സാഗർ പ്രീത് ഹൂഡയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം രാഹുലിന്റെ വസതിയിലെത്തിയത്.

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വീട്ടിലെത്തി ദല്‍ഹി പോലീസ്. ഭാരത് ജോഡ‍ോ യാത്രയ്ക്കിടയിൽ ലൈംഗിക പീഡന ഇരകളെ കുറിച്ച് നടത്തിയ പരാമർശത്തിന്റെ വിശദാംശങ്ങൾ അന്വേഷിക്കാനാണ് പോലീസെത്തിയത്.  ഞായറാഴ്ച രാവിലെയാണ് സ്പെഷ്യൽ കമീഷണൽ സാഗർ പ്രീത് ഹൂഡയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം രാഹുലിന്റെ വസതിയിലെത്തിയത്.

ലൈംഗികാതിക്രമം നേരിട്ടുവെന്ന് കശ്മീരി പെണ്‍കുട്ടികള്‍ തന്നോട് വെളിപ്പെടുത്തിയെന്ന് നേരത്തെ രാഹുല്‍ ഗാന്ധി പ്രസംഗമധ്യേ സൂചിപ്പിച്ചിരുന്നു. ഇതിൻ്റെ വിശദാംശങ്ങൾ തേടിയാണ് പോലീസ് എത്തിയത്. അതിക്രമം നേരിട്ടവരെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറണമെന്ന് ദല്‍ഹി പോലീസ് അദ്ദേഹത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. മാർച്ച് 16ന് ഇതുസംബന്ധിച്ച് ദൽഹി പോലീസ് രാഹുൽ ഗാന്ധിക്ക് നോട്ടീസ് നൽകിയിരുന്നു.  


വിശദമായ ചോദ്യാവലിയും ദൽഹി പോലീസ് രാഹുലിന് കൈമാറിയിട്ടുണ്ട്.  ഇരകള്‍ക്ക് നീതി ലഭിക്കുന്നതിന് വിശദാംശങ്ങള്‍ ശേഖരിക്കുന്നതിനുമാണ് എത്തിയതെന്നാണ്  സ്‌പെഷ്യല്‍ പോലീസ് കമ്മിഷണര്‍ സാഗര്‍ പ്രീത് ഹൂഡെ പ്രതികരിച്ചത്.

 

    comment

    LATEST NEWS


    സക്കീര്‍ നായിക്കിനെ ഒമാനില്‍ നിന്നും നാടുകടത്തിയേക്കും; സക്കീര്‍ നായിക്കിനെ വിട്ടുകിട്ടാന്‍ ഇന്ത്യ ഒമാന്‍ അധികൃതരുമായി ചര്‍ച്ച നടത്തി


    ഫാരിസ് അബൂബക്കറിനെതിരെ ഇ ഡി എത്തിയേക്കും;ഭൂമിയിടപാടില്‍ കള്ളപ്പണ ഇടപാട് നടന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍


    ഫ്രഞ്ച് ഫുട്‌ബോള്‍ പടയെ ഇനി എംബാപ്പെ നയിക്കും; ദേശീയ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനായത് ഹ്യൂഗോ ലോറിസ് കളി നിര്‍ത്തിയതിനു പിന്നാലെ


    നാളെ ഫൈനല്‍; ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനം ചെന്നൈയില്‍


    ചെലവുകുറഞ്ഞു ഭാഷകള്‍ പഠിക്കാന്‍ അവസരം; അസാപ് കേരളയില്‍ അഞ്ചു വിദേശ ഭാഷകള്‍ പഠിക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാം


    'ക്രൈസ്തവനല്ലെന്നു തെളിയിക്കാന്‍ പള്ളിയിലെ കുടുംബരജിസ്റ്റർ തിരുത്തി'; എ രാജയെ ജയിലലടയ്ക്കണമെന്ന് കെ സുധാകരൻ എം.പി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.