×
login
രാജ്യത്ത് ഡിജിറ്റല്‍ കറന്‍സി ഇടപാട് ആരംഭിച്ചു; തുടക്കത്തില്‍ ഇറക്കിയത് 1.71 കോടി രൂപയുടെ ഇ-രൂപ

ചില്ലറ ഇടപാടുകള്‍ സുഗമമാക്കാന്‍ ഉദ്ദേശിച്ച് റിസര്‍വ്വ് ബാങ്ക് പുറത്തിറക്കിയ ഡിജിറ്റല്‍ കറന്‍സിയുടെ ഇടപാട് രാജ്യത്ത് ആരംഭിച്ചു. റിസര്‍വ്വ് ബാങ്ക് തുടക്കത്തില്‍ 1.71 കോടി രൂപയുടെ ഡിജിറ്റല്‍ കറന്‍സിയാണ് പുറത്തിറക്കിയത്.

ന്യൂദല്‍ഹി: ചില്ലറ ഇടപാടുകള്‍ സുഗമമാക്കാന്‍ ഉദ്ദേശിച്ച് റിസര്‍വ്വ് ബാങ്ക് പുറത്തിറക്കിയ ഡിജിറ്റല്‍ കറന്‍സിയുടെ ഇടപാട് രാജ്യത്ത് നാല് നഗരങ്ങളില്‍  ആരംഭിച്ചു. മുംബൈ, ദല്‍ഹി, ബെംഗളൂരു, ഭുവനേശ്വര്‍ എന്നീ നാല് നഗരങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട ഏതാനും ആളുകള്‍ക്കിടയിലാണ് ആദ്യം ഡിജിറ്റല്‍ കറന്‍സി ഇടപാട് അനുവദിക്കുകയുള്ളൂ.  

റിസര്‍വ്വ് ബാങ്ക് തുടക്കത്തില്‍ 1.71 കോടി രൂപയുടെ ഡിജിറ്റല്‍ കറന്‍സിയാണ് പുറത്തിറക്കിയത്. പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കിയ ഡിജിറ്റല്‍ കറന്‍സി  തുടക്കത്തില്‍ എസ് ബിഐ, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, ഐഡിഎഫ്സി ഫെസ്റ്റ് ബാങ്ക് എന്നിവ വഴിയാണ് അനുവദിക്കുക. അതത്  ബാങ്കുകളുടെ ആപ് വഴിയായിരിക്കും ഡിജിറ്റല്‍ കറന്‍സി ഉപയോഗിക്കാന്‍ കഴിയുക.  ഈ ആപിലെ ഡിജിറ്റല്‍ വാലറ്റ് വഴി കടക്കാരുമായും മറ്റ് വ്യക്തികളുമായും ചെറിയ തുകകളുടെ ഇടപാടുകള്‍ നടത്താന്‍ കഴിയും. 


ഇതില്‍ എന്തെങ്കിലും പോരായ്മകളുണ്ടോ എന്ന കാര്യം റിസര്‍വ്വ് ബാങ്ക് പഠിച്ച ശേഷമായിരിക്കും വ്യാപകമായി നടപ്പാക്കുക. ചെറുകിട ഇടപാടുകാരുടെ ആവശ്യവും ബാങ്കുകളിലെ പണലഭ്യതയും കണക്കിലെടുത്താണ് കൂടുതല്‍ ഇ-രൂപ അനുവദിക്കുക.  

ഇപ്പോള്‍ തെരഞ്ഞെടുത്ത വിശ്വസ്ത സുഹൃദ് വലയങ്ങള്‍ക്കകത്തും തെരഞ്ഞെടുക്കപ്പെട്ട കച്ചവടക്കാരും ഉപഭോക്താക്കളും തമ്മിലും ഡിജിറ്റല്‍ കറന്‍സി ഉപയോഗിച്ച് ഇടപാടുകള്‍ തുടങ്ങി. 

    comment

    LATEST NEWS


    സാറ്റിയൂട്ടറി പെന്‍ഷന്‍ നിര്‍ത്തലാക്കി സംസ്ഥാനത്ത് പങ്കാളിത്ത പെന്‍ഷന്‍ നടപ്പക്കിയിട്ട് 10 വര്‍ഷം; ഏപ്രില്‍ ഒന്ന് എന്‍ജിഒ സംഘ് വഞ്ചനാദിനമായി ആചരിക്കും


    ഡോ. കെവി. പണിക്കര്‍: വൈക്കം സത്യഗ്രഹത്തിലെ സൂര്യതേജസ്


    നാനിയുടെ 'ദസറ' ആദ്യ ദിനം വാരിയത് കോടികള്‍; നാനിയ്ക്കൊപ്പം ശ്രദ്ധേയരായി കീര്‍ത്തി സുരേഷും ഷൈന്‍ ടോം ചാക്കോയും സായ് കുമാറും


    പോലീസ് സ്റ്റേഷനുകള്‍ മര്‍ദന കേന്ദ്രങ്ങളായി മാറി; പിണറായി ഭരണത്തില്‍ കേരളത്തിലുണ്ടാകുന്നത് മനോഹരന്റേത് പോലുള്ള കുടുംബങ്ങള്‍: സി.കെ. പത്മനാഭന്‍


    വാവ സുരേഷിന് പാമ്പുപിടിക്കണമെങ്കില്‍ വനംവകുപ്പിന്‍റെ സര്‍ട്ടിഫിക്കറ്റ് വേണം; സര്‍ട്ടിഫിക്കറ്റുള്ളവര്‍ പാമ്പു പിടിക്കുന്നത് അപകടരമായ രീതിയില്‍


    പുഴ മുതല്‍ പുഴ വരെ ജനങ്ങള്‍ പ്രതികരിക്കുന്നു 'ഒരു തുള്ളി കണ്ണീര് പോകാതെ കാണാന്‍ പറ്റില്ല. നടന്നത് ഹിന്ദു ഉന്മൂലനം'

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.