ന്യൂദല്‍ഹി: കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയത് സത്യപ്രതിജ്ഞാലംഘനമെന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലറും ന്യൂനപക്ഷ മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റുമായ ഡോ. എം. അബ്ദുള്‍സലാം. കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഉള്‍പ്പെടെയുള്ള നിയമനങ്ങളില്‍ മുഖ്യമന്ത്രി പക്ഷപാതപരമായാണ് പെരുമാറിയത്.
മുഖ്യമന്ത്രി പാര്‍ട്ടിയുടെ മാത്രം മുഖ്യമന്ത്രിയല്ല. കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും മുഖ്യമന്ത്രിയാണ്. എല്ലാവരെയും ഒരുപോലെ കാണാനും ഒരുപോലെ ഉള്‍ക്കൊള്ളാനും തുല്യനീതി ഉറപ്പാക്കാനും മുഖ്യമന്ത്രിക്ക് സാധിക്കണമെന്നും ഡോ. എം. അബ്ദുള്‍ സലാം ദല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.
സര്‍വ്വകലാശാലകളുമായി ബന്ധപ്പെട്ട് തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ എങ്ങനെ വിദ്യാര്‍ത്ഥികള്‍ക്ക് ഗുണകരമാകും എന്നാണ് ചിന്തിക്കേണ്ടത്. എന്നാല്‍ ഇവിടെ എങ്ങനെ സിപിഎമ്മിന് ഗുണകരമാകും എന്നാണ് ചിന്തിക്കുന്നത്. പ്യൂണ്‍ മുതല്‍ വൈസ് ചാന്‍സലര്‍ വരെയുള്ള നിയമങ്ങള്‍ യോഗ്യതയ്ക്കപ്പുറം രാഷ്ട്രീയം നോക്കിയാണ് നടത്തുന്നത്. അക്കാദമിക രംഗത്തുള്ളവര്‍ക്ക് പകരം സിപിഎം ഇടപെ ടലിലൂടെ രാഷ്ട്രീയ നിയമനങ്ങളാണ് നടത്തുന്നത്. പാര്‍ട്ടിക്ക് വേണ്ടിയുള്ള നിയമനങ്ങള്‍ മാത്രമാണിത്. ഇതിന്റെ ഫലം അനുഭവിക്കുന്നത് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയും വിദ്യാര്‍ത്ഥികളുമാണ്.നിയമനങ്ങള്‍ പരിശോധിക്കുകയും അയോഗ്യരാവയവരുടെ നിയമനങ്ങള്‍ റദ്ദാക്കുകയും വേണം.
സഹികെട്ടാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് തന്റെ നിലപാട് വ്യക്തമാക്കിയത്. അദ്ദേഹം വിവാദമുണ്ടാക്കാന്‍ താല്പര്യമുള്ളയാളല്ല. കാര്യങ്ങള്‍ ശരിയായി നടക്കണമെന്ന് ആഗ്രഹിക്കുന്നയാളാണ്. അദ്ദേഹം തന്റെ നിലപാട് ജനങ്ങളെ അറിയിച്ചു. ഈ പാപഭാരം തനിക്ക് ഇനിയും ചുമക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കുകയായിരുന്നു.
സര്‍വ്വകലാശാലകളിലെ അക്കാദമിക മേഖലയുമായി ബന്ധപ്പെട്ട നിയമനങ്ങള്‍ക്കായി ദേശീയ തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഒരു ബോര്‍ഡ് രൂപീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: