ചോദ്യങ്ങളില്‍ നാലില്‍ ഒന്ന് എണ്ണത്തിനും മറുപടി നല്‍കാതെ ഒഴിഞ്ഞുമാറുകയായിരുന്നു. എല്ലാ കാര്യങ്ങളും പെരുപ്പിച്ച് കാണിച്ചാണ് മറുപടി നല്‍കിയതെന്നും എന്‍ഫോഴ്‌സ്‌മെന്റ്
ന്യൂദല്‍ഹി : എന്‍ഫോഴ്‌മെന്റ് ഉന്നയിച്ച മിക്ക ചോദ്യങ്ങള്‍ക്കും കൃത്യമായ ഉത്തരം നല്‍യില്ലെന്ന് രാഹുല്‍ ഗാന്ധിയുടെ വാദങ്ങള്‍ തള്ളി പ്രത്യേക സംഘം. ഇഡിയുടെ ചോദ്യങ്ങള്‍ക്കെല്ലാം ക്ഷമയോടെ കൃത്യമായി മറുപടി നല്‍കിയെന്ന രാഹുലിന്റെ വാദങ്ങളാണ് ഇതോടെ പൊളിഞ്ഞിരിക്കുന്നത്.
നാഷണല്‍ ഹെറാള്‍ക് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനിടെ പലപ്പോഴും രാഹുല്‍ താന്‍ ക്ഷീണിതനാണെന്ന് പറഞ്ഞു. അന്വേഷണ സംഘം ഉന്നയിച്ച ചോദ്യങ്ങളില്‍ നാലില്‍ ഒന്ന് എണ്ണത്തിനും മറുപടി നല്‍കാതെ ഒഴിഞ്ഞുമാറുകയായിരുന്നു. എല്ലാ കാര്യങ്ങളും പെരുപ്പിച്ച് കാണിച്ചാണ് മറുപടി നല്‍കിയതെന്നും എന്‍ഫോഴ്‌സ്‌മെന്റ് വിശദീകരിച്ചു.
നാഷണല്‍ ഹെറാള്‍ഡ് കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് അഞ്ച് ദിവസങ്ങളിലായി 54 മണിക്കൂറാണ് രാഹുലിനെ ഇഡി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തത്. ല്ലെന്നുമാണ് രാഹുല്‍ പറഞ്ഞത്. ഇഡിയെ ഭയമില്ല, അത് വലിയ വിഷയുമല്ല.എത്ര മണിക്കൂര്‍ ചോദ്യം ചെയ്താലും ഭയക്കില്ല. കോണ്‍ഗ്രസ് നേതാക്കളെ ഭയപ്പെടുത്താനുമാകില്ല. 2 മണിക്കൂര്‍ ഒരടി പോലും നടക്കാതെ കസേരയില്‍ ഇരുന്ന് ഇഡി ഉന്നയിച്ച ചോദ്യങ്ങള്‍ക്കെല്ലാം ശാന്തമായി മറുപടി നല്‍കിയെന്നാണ് രാഹുല്‍ കഴിഞ്ഞ ദിവസം പ്രവര്‍ത്തകരോട് പറഞ്ഞത്. എസിയുള്ള ഒരു ചെറിയ മുറിയിലായിരുന്നു ചോദ്യം ചെയ്തത്.
പലതും ചോദിച്ച് ബുദ്ധിമുട്ടിക്കാന്‍ നോക്കി. ഇടയ്ക്ക് അവര്‍ എഴുന്നേറ്റ് പുറത്തുപോവാറുണ്ടായിരുന്നു. എന്നാല്‍ ഒരിക്കല്‍ പോലും താന്‍ ആ സീറ്റില്‍ നിന്ന് എഴുന്നേറ്റില്ല. താന്‍ വിപാസനം ചെയ്യുന്നത് കൊണ്ട് ഒരുപാട് നേരം കസേരയില്‍ ഇരിക്കാന്‍ പറ്റുമെന്നും, തന്റെ ഊര്‍ജത്തില്‍ ഉദ്യോഗസ്ഥര്‍ അമ്പരന്നുപോയെന്നുമായിരുന്നു രാഹുലിന്റെ പ്രസ്താവന.
മുഖ്യമന്ത്രി പങ്കെടുക്കുന്ന ലോക കേരള സമ്മേളനത്തിന് ഭാരിച്ച ചെലവുണ്ട്; പരിപാടിക്ക് ശേഷം പണത്തിന്റെ വരവ് ചെലവുകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തും
നദികളിലെ ആഴംകൂട്ടല്‍ പദ്ധതി കടലാസില്‍ ഒതുങ്ങി
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പേവിഷ പ്രതിരോധ മരുന്നില്ല
മോദി ഭരണത്തിലെ സാമ്പത്തിക വിപ്ലവം
അധ്യയന കാലമെന്ന വസന്തകാലം
സ്കൂളിന് ചുറ്റും കുറ്റിക്കാട്; ഇഴജന്തു ഭീതിയില്‍ വിദ്യാര്‍ത്ഥികള്‍
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്കി; കേസെടുത്ത് യുപി പോലീസ്
രാഹുല്‍ഗാന്ധി മാപ്പ് പറയണം; ഇല്ലെങ്കില്‍ കേസ്; സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പ് ചോദിച്ചതിന്റെ തെളിവ് ഹാജരാക്കാന്‍ സവര്‍ക്കറുടെ കൊച്ചുമകന്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
രാഹുല്‍ ഗാന്ധി അയോഗ്യന്‍; ലോക്സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തു നിന്ന് പുറത്താക്കി വിജ്ഞാപനം ഇറക്കി
ഹത്രാസ് ദൗത്യത്തിനു സിദ്ദിഖ് കാപ്പനു 20,000 രൂപ കമാല്‍ നല്കി; യുപി പൊലീസിനു തെളിവുകള്‍ ലഭിച്ചത് റൗഫ് ഷെറീഫിന്റെയും ബദറുദ്ദീന്റെയും മൊഴികളില്‍ നിന്ന്
ഇന്ത്യയുടെ ശത്രുവായ സക്കീര്‍ നായിക്ക് ഖത്തറില്‍ മതപ്രഭാഷണം നടത്തുന്ന പ്രശ്നം ഇന്ത്യ ഏറ്റെടുക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്ങ് പുരി