×
login
ഉദ്ധവ് താക്കറെയും ശിവസേനയെയും വിഴുങ്ങി ഏക്നാഥ് ഷിന്‍ഡെ; ഇപ്പോള്‍ 46 ശിവസേന എംഎല്‍എമാര്‍ കൂടെ; ഹിന്ദുത്വത്തെ കൈവിട്ട ഉദ്ധവ് കുടുംബവാഴ്ച വീഴും

ശിവസേന മുഖ്യമന്ത്രി ഉദ്ധവ് താക്കറേയ്ക്കെതിരെ ചൊവ്വാഴ്ച പടയൊരുക്കം തുടങ്ങി 26 എംഎല്‍എമാരുമായി ഗുജറാത്തിലെ സൂറത്തിലേക്ക് തിരിക്കുമ്പോള്‍ ആര്‍ക്കും അത്ര ഉറപ്പില്ലായിരുന്നു. കാരണം എതിരാളികള്‍ എന്‍സിപിയുടെ തന്ത്രജ്ഞന്‍ ശരത് പവാര്‍ നേതൃത്വം നല്‍കുന്ന മഹാവികാസ് അഘാദിയാണ്. പക്ഷെ മണിക്കൂറുകള്‍ താണ്ടി ബുധനാഴ്ചയിലേക്ക് പ്രതിസന്ധി നീളുമ്പോഴേക്കും ഏക്നാഥ് ഷിന്‍ഡേയ്ക്കുള്ള ശിവസേന എംഎല്‍എമാരുടെ പിന്തുണ 46 ആയി.

മുംബൈ: ശിവസേന മുഖ്യമന്ത്രി ഉദ്ധവ് താക്കറേയ്ക്കെതിരെ ചൊവ്വാഴ്ച പടയൊരുക്കം തുടങ്ങി 26 എംഎല്‍എമാരുമായി ഗുജറാത്തിലെ സൂറത്തിലേക്ക് തിരിക്കുമ്പോള്‍ ആര്‍ക്കും അത്ര ഉറപ്പില്ലായിരുന്നു. കാരണം എതിരാളികള്‍ എന്‍സിപിയുടെ തന്ത്രജ്ഞന്‍ ശരത് പവാര്‍ നേതൃത്വം നല്‍കുന്ന മഹാവികാസ് അഘാദിയാണ്. പക്ഷെ മണിക്കൂറുകള്‍ താണ്ടി ബുധനാഴ്ചയിലേക്ക് പ്രതിസന്ധി നീളുമ്പോഴേക്കും ഏക്നാഥ് ഷിന്‍ഡേയ്ക്കുള്ള ശിവസേന എംഎല്‍എമാരുടെ പിന്തുണ 46 ആയി.  

ആകെ 55 എംഎല്‍എമാരുള്ള ശിവസേനയില്‍ 46പേരും ഏക്നാഥ് ഷിന്‍ഡെയെ പിന്തുണയ്ക്കുമ്പോള്‍ ഉദ്ധവ് താക്കറെയുടെ കൂടെയുള്ളത് അച്ഛനും മകനും മറ്റ് മന്ത്രിമാരായ ഒമ്പത് എംഎല്‍എമാരും. ഇതോടെ ഭരണം വീഴുമെന്ന് ഉറപ്പായി. കാരണം എന്‍സിപിയെയും കോണ്‍ഗ്രസിനെയും തള്ളി ബിജെപിയുമായി സഖ്യമുണ്ടാക്കി മഹാരാഷ്ട്ര ഭരിയ്ക്കണമെന്നാണ് ഏക്നാഥ് ഷിന്‍ഡെ മുന്നോട്ട് വെയ്ക്കുന്ന പരിഹാരം. അതെന്തായാലും ഉദ്ധവ് താക്കറെയ്ക്ക് സ്വീകാര്യമല്ല. എന്തായാലും ഒരു കാര്യം ഉറപ്പാണ് ശിവസേനയില്‍ നടന്നത് കുടുംബവാഴ്ചയാണ്. അച്ഛനും മകനും അമ്മയും അവരുടെ വേണ്ടപ്പെട്ടവരും നടത്തിയ കുടുംബവാഴ്ച. പാര്‍ട്ടിയിലും സര്‍ക്കാരിലും തീരുമാനമെടുക്കുന്നതില്‍ യുവാക്കളായ ആദിത്യ താക്കറെയ്ക്കും അനില്‍ പരബിനും ഉള്ള അധികാരം പോലും രണ്ടാം സ്ഥാനക്കരനായ ഏക് നാഥ് ഷിന്‍‍ഡെയ്ക്കുണ്ടായില്ല. സഞ്ജയ റാവുത്ത് എന്ന വായാടിയായ ആള്‍ ശിവസേനയില്‍ ഷിന്‍ഡെയേക്കാള്‍ കൂടുതല്‍ അധികാരം കൈയാളി. ബാല്‍താക്കറെയോടും അദ്ദേഹത്തിന്‍റെ പ്രഥമശിഷ്യനോടും ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിച്ച ഏക്നാഥ് ഷിന്‍ഡേയ്ക്ക് അത് തീരാവേദനയായി.  അധികാരത്തിന് വേണ്ടി ശിവസേനയുടേതായ എല്ലാം അവര്‍ ബലികഴിച്ചു. ഹിന്ദുത്വ ഉള്‍പ്പെടെ. അത് മഹാരാഷ്ട്രക്കാരേക്കാള്‍ ആദ്യം മനസ്സിലാക്കിയത് ശിവസേനയുടെ നിയമസഭാ സാമാജികര്‍ തന്നെ.  

നീറിപ്പുകഞ്ഞ് നിന്ന ഈ അതൃപ്തി രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പിന്നീട് ഉപരിസഭയിലേക്കുള്ള എംഎല്‍സി തെരഞ്ഞെടുപ്പിലും നിഴലിച്ചു. ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി ക്രോസ് വോട്ട് ചെയ്തത് ശിവസേനയിലെ എംഎല്‍എമാര്‍ തന്നെ.  


ഇപ്പോള്‍ 46 പേര്‍ കൂടെയുണ്ടെന്നും ഇനിയും കാത്തിരുന്നാല്‍ കൂടുതല്‍ പേര്‍ വരുമെന്നും ഏക്നാഥ് ഷിന്‍ഡെ വെല്ലുവിളിക്കുന്നു. അഞ്ച് മണിക്കുള്ളില്‍ എല്ലാ എംഎല്‍എമാരോടും യോഗത്തിനെത്തണമെന്നും അല്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്നുമാണ് ഉദ്ധവ് താക്കറെ മുഴക്കിയ ഭീഷണി.  

എന്തായാലും ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ തന്‍റെ ഫേസ്ബുക്ക് പേജിലെ സ്റ്റാറ്റസില്‍ നിന്നും വിനോദസഞ്ചാര മന്ത്രി എന്ന വിശേഷണം നീക്കിക്കഴിഞ്ഞു. ഇത് വരാനിരിക്കുന്ന സൂചനയാണ്. ഉദ്ധവ് താക്കറെയുടെ ഭരണം അവസാനിക്കുമെന്നതിന്‍റെ സൂചന.  

 

 

    comment

    LATEST NEWS


    പ്രിതം കോട്ടാല്‍ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ; താരം മോഹന്‍ ബഗാന്‍ വിടും


    ഗോള്‍കീപ്പര്‍ പ്രഭ്‌സുഖാന്‍ സിംഗ് ഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിടും; ഈസ്റ്റ് ബംഗാളിലേക്ക് പോകും


    എന്‍സിപിയിലും മക്കള്‍ രാഷ്ട്രീയം;അജിത് പവാറിനെ തള്ളി മകള്‍ സുപ്രിയ സുലെയെ പിന്‍ഗാമിയായി വാഴിച്ച് ശരത് പവാര്‍; എന്‍സിപി പിളരുമോ?


    ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ; മാഞ്ചസ്റ്റര്‍ സിറ്റിയും ഇന്റര്‍ മിലാനും നേര്‍ക്കുനേര്‍ വരുമ്പോള്‍ തീ പാറും


    നൈജീരിയയില്‍ തടവിലായിരുന്ന കപ്പല്‍ ജീവനക്കാരായ മലയാളികള്‍ തിരിച്ചെത്തി; തിരികെ എത്തിയത് മൂന്നു ലയാളികള്‍ അടക്കം പതിനാറംഗ സംഘം


    കേരളത്തിലെ സര്‍വ്വകലാശാലകള്‍ക്ക് സ്വാതന്ത്ര്യവും അന്തസ്സും ഉറപ്പാക്കണം; വിദ്യയ്‌ക്കെതിരായ ആരോപണത്തില്‍ പരാതി ലഭിച്ചാല്‍ നടപടി കൈക്കൊള്ളും

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.