ന്യൂദല്‍ഹി: അയോധ്യയില്‍ യാഥാര്‍ഥ്യമാകുന്ന മര്യാദ പുരുഷോത്തം ശ്രീറാം എയര്‍പോര്‍ട്ടിനായി 250 കോടി രൂപ അനുവദിച്ച് മോദി സര്‍ക്കാര്‍. അയോധ്യയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിനു വേണ്ടിയുള്ള യുപി സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തിന് കേന്ദ്രം അംഗീകാരം നല്കിയിതനു പിന്നാലെയാണ് തുക അനുവദിച്ചത്. വിമാനത്താവളം അടുത്ത വര്‍ഷം പ്രാവര്‍ത്തികമാകുമെന്നാണ് റിപ്പോര്‍ട്ട്. വിമാനത്താവളത്തിനായി കൈവശമുള്ള 377 ഏക്കറിനു പുറമേ 555.66 ഏക്കര്‍ സ്ഥലം കൂടി ഏറ്റെടുക്കും. എ -320, ബി -737 തുടങ്ങിയ വലിയ വിമാനങ്ങള്‍ക്കുള്ള എയര്‍സ്ട്രിപ്പ് , അനുയോജ്യമായ റണ്‍വേ, ടെര്‍മിനല്‍ കെട്ടിടം എന്നിവയും പദ്ധതിയിലുണ്ട്.അലിഗഡ്, മീററ്റ്, മൊറാദാബാദ് തുടങ്ങിയ നഗരങ്ങളെ വിമാന സര്‍വീസുകളിലൂടെ ബന്ധിപ്പിക്കും. 1,334 ഹെക്ടര്‍ സ്ഥലത്താണ് വിമാനത്താവളം പണിയുന്നത്. മൊത്തം 4,588 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
ഏകദേശം 1000 കോടി രൂപ ജില്ലാ ഭരണകൂടത്തിന് യുപി സംസ്ഥാന സര്‍ക്കാര്‍ നേരത്തേ അനുവദിച്ചിരുന്നു. ഇതിനു പുറമേയാണ് കേന്ദ്രസര്‍ക്കാര്‍ 250 കോടി രൂപ വിതരണം ചെയ്തതായും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കിയത്.
ആദ്യ ഘട്ടത്തില്‍ എടിആര്‍ 72 വിമാനങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കാനായിട്ടാണ് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം തുക അനുവദിച്ചിരിക്കുന്നത് . യോഗി ആദിത്യനാഥ് സര്‍ക്കാര്‍ സംസ്ഥാന ബജറ്റില്‍ അയോദ്ധ്യയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിര്‍മ്മാണത്തിനായി 101 കോടി രൂപ അനുവദിച്ച് ദിവസങ്ങള്‍ക്കകമാണ് കേന്ദ്രസര്‍ക്കാരും പണം അനുവദിച്ചത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: