കേരളം, കര്‍ണാടക, തമിഴ്നാട്, തെലങ്കാന, ആന്ധ്രാ പ്രദേശ്, പുതുച്ചേരി, ലക്ഷദ്വീപ്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലെ കുടുംബാരോഗ്യ സര്‍വ്വെ റിപ്പോര്‍ട്ടുകളുടെ പ്രകാശനമാണ് കേന്ദ്ര സഹമന്ത്രി നിര്‍വഹിച്ചത്. കുട്ടികളുടെ ജനന രജിസ്ട്രേഷന്, വൈദ്യുതിയുള്ള വീടുകളില്‍ താമസിക്കുന്ന ജനസംഖ്യ, ആശുപത്രികളിലെ ജനനം, പ്രസവ സമയങ്ങളിള്‍ വൈദഗ്ധ്യമുള്ള ആരോഗ്യപ്രവര്‍ത്തകരുടെ പങ്കാളിത്തം, തുടങ്ങിയ സൂചകങ്ങളില്‍ തെക്കന്‍ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഇതിനകം 100 ശതമാനമോ സാര്‍വത്രികമോ നേടിയതായാണ് സര്‍വ്വെ വ്യക്തമാക്കുന്നത്.
തിരുവനന്തപുരം: കേരളമുള്‍പ്പെടെയുള്ള ദക്ഷിണ മേഖലാ സംസ്ഥാനങ്ങള്‍ ആരോഗ്യ വികസന സൂചികയില്‍ മികച്ച പുരോഗതി കൈവരിച്ചതായി കേന്ദ്ര ആരോഗ്യ സഹമന്ത്രി ഡോ. ഭാരതി പവാര്‍ പറഞ്ഞു. തിരുവനന്തപുരത്ത് മസ്കറ്റ് ഹോട്ടലില്‍ സംഘടിപ്പിച്ച ദക്ഷിണ മേഖലാ കുടുംബാരോഗ്യ സര്‍വ്വെ-5 (2019-21) റിപ്പോര്‍ട്ട് പ്രകാശനവും ഏകദിന ശില്പശാലയും വെര്‍ച്വലായി ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്ര മന്ത്രി.
കേരളം, കര്‍ണാടക, തമിഴ്നാട്, തെലങ്കാന, ആന്ധ്രാ പ്രദേശ്, പുതുച്ചേരി, ലക്ഷദ്വീപ്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലെ കുടുംബാരോഗ്യ സര്‍വ്വെ റിപ്പോര്‍ട്ടുകളുടെ പ്രകാശനമാണ് കേന്ദ്ര സഹമന്ത്രി നിര്‍വഹിച്ചത്. കുട്ടികളുടെ ജനന രജിസ്ട്രേഷന്, വൈദ്യുതിയുള്ള വീടുകളില്‍ താമസിക്കുന്ന ജനസംഖ്യ, ആശുപത്രികളിലെ ജനനം, പ്രസവ സമയങ്ങളിള്‍ വൈദഗ്ധ്യമുള്ള ആരോഗ്യപ്രവര്‍ത്തകരുടെ പങ്കാളിത്തം, തുടങ്ങിയ സൂചകങ്ങളില്‍ തെക്കന്‍ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഇതിനകം 100 ശതമാനമോ സാര്‍വത്രികമോ നേടിയതായാണ് സര്‍വ്വെ വ്യക്തമാക്കുന്നത്.
രാജ്യത്തിന്റെ ആരോഗ്യമേഖലയിലെ ഘടനാപരമായ വിടവുകള്‍ തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യുക മാത്രമല്ല, വിടവുകള്‍ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണെന്നും ഭാരതി പ്രവിണ്‍ പവാര്‍ വ്യക്തമാക്കി. 2030 ഓടെ ആരോഗ്യ വികസന സൂചികകളില്‍ സുസ്ഥിര ലക്ഷ്യം കൈവരിക്കാനാകുമെന്നാണ് ദക്ഷിണ മേഖല ദേശീയ കുടുംബാരോഗ്യ സര്‍വ്വെ5 റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതെന്ന് കേന്ദ്ര സഹമന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളം, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ പെണ്‍കുട്ടികളുടെ നേരത്തെയുള്ള വിവാഹനിരക്ക് കുറവുണ്ടായി. രാജ്യത്തെ ആശുപത്രിയിലെ ജനനങ്ങള്‍ കഴിഞ്ഞ സര്‍വ്വെയിലെ 79 ശതമാനത്തില്‍ നിന്ന് നിലവില്‍ 89 ശതമാനമായി ഗണ്യമായി വര്‍ദ്ധിച്ചു.
എന്‍ എഫ് എച്ച് എസ് 5 ല്‍, 1223 മാസത്തിനിടയില്‍ പ്രായമുള്ള കുട്ടികളില്‍ 77% ത്തിലധികം പേര് പൂര്‍ണ്ണമായി പ്രതിരോധ കുത്തിവയ്പ്പ് നേടിയവരാണ്, എല്ലാ സംസ്ഥാനങ്ങളിലും/യുടികളിലും എസ് ഡി ജി സൂചകങ്ങളില്‍ മൊത്തത്തിലുള്ള പുരോഗതി കാണിക്കുന്നു. ദക്ഷിണമേഖലയില്‍ നിന്ന് 1.12 ലക്ഷം സ്ത്രീകളും 15,000 പുരുഷന്മാരുമുള്ള ഏകദേശം 1.12 ലക്ഷം വീടുകളില്‍ നിന്ന് എന്‍ എഫ് എച്ച് എസ് 5 വിവരങ്ങള്‍ ശേഖരിച്ചത്.
അതേസമയം മിക്ക സംസ്ഥാനങ്ങളിലെയും ജനങ്ങളില്‍ അമിത വണ്ണം വര്‍ധിച്ചതായി ദേശീയ കുടുംബാരോഗ്യ സര്‍വ്വെ വ്യക്തമാക്കുന്നു. ദേശീയ തലത്തില്‍ അത് സ്ത്രീകള്‍ക്കിടയില്‍ 21 ല്‍ നിന്ന 24 ശതമാനമായും പുരുഷന്മാരില് 19 ല്‍ നിന്ന് 23 ശതമാനമായും വര്‍ധിച്ചിട്ടുണ്ട്. കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഗോവ, സിക്കിം, മണിപ്പൂര്‍, പ,ഞ്ചാബ്, ഡല്‍ഹി, ഛണ്ഡിഗഡ്, പുതുച്ചേരി, ലക്ഷദ്വീപ്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലെ 3446 വയസ്സിനിടയിലെ മൂന്നിലൊന്നിലധികം സ്ത്രീകള്‍ക്കും അമിതഭാരമാണുള്ളത്.
ചടങ്ങില്‍ സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിച്ചു. കുറഞ്ഞ ചെലവില്‍ മെച്ചപ്പെട്ട ആരോഗ്യ സംവിധാനം ജനങ്ങള്‍ക്ക് നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ആര്‍ദ്രം ദൗത്യത്തിലൂടെ ഈ ലക്ഷ്യം കൈവരിക്കാനാകുന്നുണ്ടെന്നും വീണാ ജോര്‍ജ് പറഞ്ഞു. ആരോഗ്യവകുപ്പ് പ്രന്‍സിപ്പല്‍ സെക്രട്ടറി രാജന് എന്‍.ഖോ ബ്രഗഡെ മുഖ്യ പ്രഭാഷണം നടത്തി. മുംബൈ ഐ ഐ പി എസ് ഡയറക്ടര്‍ പ്രൊഫ. കെ.എസ്.ജെയിംസ്, ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥരായ സന്ധ്യ കൃഷ്ണമൂര്‍ത്തി, പി. മനോജ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
ദേശീയ ആരോഗ്യ സര്‍വ്വെ5 ന്റെ കണ്ടെത്തലുകളം, പ്രസക്തിയും, മാതൃശിശു ആരോഗ്യവും പോഷണവും, കുടുംബാസൂത്രണം, കൗമാരക്കാരുടെ ആരോഗ്യം എന്നീ വിഷയങ്ങളില്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ പോപ്പുലേഷന്‍ സയന്‍സിലെ വിദഗ്ധര്‍ അവതരണം നടത്തി. . ആരോഗ്യ രംഗത്ത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ പങ്ക്, ദക്ഷിണ സംസ്ഥാനങ്ങളിലെ മികച്ച ആരോഗ്യ മാതൃകകള്‍ എന്നീ വിഷയങ്ങളില്‍ ആരോഗ്യ രംഗത്തെ വിദഗ്ധര്‍ അവതരണം നടത്തി.
എകെജി സെന്ററില്‍ ബോബെറിഞ്ഞത് 'എസ്എഫ്ഐ പട്ടികള്‍'; അബദ്ധം പിണഞ്ഞ് സിപിഎം പ്രകടനം; വീഡിയോ വൈറല്‍
പേവിഷ ബാധയേറ്റ് രോഗികള്‍ മരിച്ച സംഭവം; സര്‍ക്കാരിനെതിരെ ബിജെപി; മരുന്ന് കമ്പനികള്‍ക്ക് വേണ്ടി ജനങ്ങളുടെ ജീവന് വെച്ച് പന്താടരുതെന്ന് കെ.സുരേന്ദ്രന്
നദ്ദ വിളിച്ചു, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് ശിരോമണി അകാലിദള്‍; മുര്‍മ്മുവിന് പിന്തുണയേറുന്നു
അട്ടപ്പാടി ക്രിമിനല്‍ സംഘങ്ങളുടെ താവളമായി മാറുന്നു, വിലക്കുണ്ടെങ്കിലും മദ്യവും കഞ്ചാവും സുലഭം, ഇടയ്ക്കിടെ മാവോയിസ്റ്റ് സാന്നിധ്യവും
കൃഷിയിടത്തിലെ ഗോകുലവാസൻ; കൃഷിയിൽ പൊന്നു വിളയിച്ച് ഗോകുൽ കരിപ്പിള്ളി
കേരള പോലീസ് രാജ്യം ശ്രദ്ധിക്കുന്ന സേനയായി മാറിയെന്ന് മുഖ്യമന്ത്രി; പോലീസിന്റെ പ്രതിച്ഛായമാറ്റിയെന്നും പിണറായി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്
കേന്ദ്രസര്‍ക്കാര്‍ നന്നായി ഇടപെടുന്നു; ഞാന്‍ പറഞ്ഞാല്‍ റഷ്യന്‍ പ്രസിഡന്റ് യുദ്ധം നിര്‍ത്തുമോ?; ഹര്‍ജിക്കാരനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
കോളെജില്‍ അല്ലാഹു അക്ബര്‍ വിളിച്ച പെണ്‍കുട്ടിക്ക് നല്കുന്ന സമ്മാനങ്ങള്‍ രഹസ്യ അജണ്ട വെളിവാക്കുന്നു
അഗ്നിപഥ് പദ്ധതിയെ ചോദ്യം ചെയ്ത് പ്രിയങ്ക ഗാന്ധി ; സൈനിക ശക്തിയെ ബിജെപിയുടെ പരീക്ഷണശാലയാക്കുകയാണെന്ന് പ്രിയങ്കഗാന്ധി
വിദ്യാര്‍ത്ഥികളെ ഹിജാബ് ധരിക്കാന്‍ അനുവദിക്കില്ല; മതേതര പ്രതിച്ഛായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനിവാര്യം; ഹൈക്കോടതിയെ അറിയിച്ച് കര്‍ണാടക സര്‍ക്കാര്‍
'അഗ്നിവീറുകളെ റിക്രൂട്ട് ചെയ്യും': സൈന്യ പരിശീലനം ലഭിച്ചവരെ തൊഴില്‍ യോഗ്യരാക്കും; പരിശീലനം കിട്ടിയ യുവാകള്‍ക്ക് ജോലി വാഗ്ദാനവുമായി ആനന്ദ് മഹീന്ദ്ര