ന്യൂദല്‍ഹി: പോലീസ് അനുമതി നിഷേധിച്ച സ്ഥലത്ത് റാലി നടത്തിയ കേസില്‍ ജിഗ്നേഷ് മേവാനിയടക്കം ഒന്‍പതുപേര്‍ക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. ഗുജറാത്തിലെ മെഹ്സാനയില്‍ നടത്തിയ റാലിക്കെതിരെയാണ് കോടതി മൂന്നുമാസം തടവ് ശിക്ഷ വിധിച്ചത്. 2017 ജൂലായില്‍ പോലീസ് അനുമതിയില്ലാതെ റാലി നടത്തിയതിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസിലാണ് നടപടി. Â
അനുമതിയില്ലാതെ റാലി നടത്തുന്നത് തെറ്റ് തന്നെയാണെന്ന് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് ശിക്ഷ പ്രഖ്യാപിച്ച് പറഞ്ഞു. നിയമലംഘനം പൊറുക്കാനാവില്ല. അതു തെറ്റായ സന്ദേശം നല്‍കും. മെഹ്സാന എക്സിക്യൂട്ടീവ് മജിസ്ട്രേട്ട് ആദ്യം റാലിക്ക് അനുമതി നല്‍കിയിരുന്നുവെങ്കിലും പിന്നീട് പിന്‍വലിച്ചു. Â
എന്നാല്‍ ഇതിനെ വെല്ലുവിളിച്ച് സംഘാടകര്‍ റാലി നടത്തുകയായിരുന്നു. റാലിക്ക് അനുമതി തേടി ഉന്നത ഉദ്യോഗസ്ഥരെ സമീപിക്കുന്നതിന് പകരം സംഘാടകര്‍ എക്സിക്യൂട്ടീവ് മജിസ്ട്രേട്ടിന്റെ ഉത്തരവ് ലംഘിക്കാനാണ് ശ്രമിച്ചതെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു. മെഹ്സാന പോലീസാണ് ജിഗ്നേഷ് മേവാനിയടക്കമുള്ളവര്ക്കെതിരെ അനധികൃതമായി കൂട്ടംകൂടിയതിന് കേസെടുത്തത്. 12 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതില്‍ വാദം കേട്ടാണ് കോടതി ശിക്ഷ പ്രഖ്യാപിച്ചത്. Â
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: