വാരണാസിയിലെ ഗ്യാന്‍വാപി (ജ്ഞാന്‍വാപി) മസ്ജിദിനുള്ളില്‍ ശിവലിംഗം കണ്ടെത്തിയെന്ന് ഹിന്ദു പരാതിക്കാരെ പ്രതിനിധീകരിക്കുന്ന അഭിഭാഷകര്‍. ഇതേ തുടര്‍ന്ന് ശിവലിംഗം കണ്ടതായി പറയുന്ന പ്രദേശം സീല്‍ ചെയ്യാന്‍ വാരണാസി കോടതി ഉത്തരവിട്ടു. ഗ്യാന്‍വാപി മസ്ജിദിനുള്ളില്‍ ക്ഷേത്രവിഗ്രഹങ്ങളുണ്ടോ എന്നറിയാന്‍ കോടതി നിയോഗിച്ച സംഘം മൂന്നാം ദിവസമായ തിങ്കളാഴ്ചയും വീഡിയോ ചിത്രീകരണം നടത്തുന്നതിനിടയിലാണ് ശിവലിംഗം കണ്ടെത്തിയതായി ഹിന്ദു വിഭാഗത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷകര്‍ അവകാശപ്പെട്ടത്.
ന്യൂദൽഹി: വാരണാസിയിലെ ഗ്യാന്‍വാപി (ജ്ഞാന്‍വാപി) മസ്ജിദിനുള്ളില്‍ ശിവലിംഗം കണ്ടെത്തിയെന്ന് ഹിന്ദു പരാതിക്കാരെ പ്രതിനിധീകരിക്കുന്ന അഭിഭാഷകര്‍. ഇതേ തുടര്‍ന്ന് ശിവലിംഗം കണ്ടതായി പറയുന്ന പ്രദേശം സീല്‍ ചെയ്യാന്‍ വാരണാസി കോടതി ഉത്തരവിട്ടു. ഗ്യാന്‍വാപി മസ്ജിദിനുള്ളില്‍ ക്ഷേത്രവിഗ്രഹങ്ങളുണ്ടോ എന്നറിയാന്‍ കോടതി നിയോഗിച്ച സംഘം മൂന്നാം ദിവസമായ തിങ്കളാഴ്ചയും വീഡിയോ ചിത്രീകരണം നടത്തുന്നതിനിടയിലാണ് ശിവലിംഗം കണ്ടെത്തിയതായി ഹിന്ദു വിഭാഗത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷകര്‍ അവകാശപ്പെട്ടത്. മസ്ജിദിന്റെ വ്രതസ്നാനത്തിനുള്ള വാട്ടര്‍ ടാങ്കിലാണ് ശിവലിംഗം കണ്ടെത്തിയതെന്ന് പറയുന്നു. മസ്ജിദിനുള്ളില്‍ വീഡിയോ പരിശോധന നടത്തുന്നതിനിടയിലാണ് ശിവലിംഗം ശ്രദ്ധയില്‍പ്പെട്ടത്.
എന്നാല്‍ ഇത് ഒരു ശിവലിംഗമല്ല, വ്രതസ്നാന ടാങ്കിലെ ജലധാരയുടെ ഭാഗമായുള്ള കല്ലാണെന്ന് മസ്ജിദിന്റെ ചുമതലയുള്ളവര്‍ വാദിച്ചു. കോടതി ഉടന്‍ ഈ പ്രദേശം സീല്‍ ചെയ്ത് വേര്‍തിരിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
മാര്‍ച്ച് 17ന് വീഡിയോ ചിത്രീകരണത്തിന്റെ റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കോടതി നിയോഗിച്ച കമ്മീഷന്റെ നേരിട്ടുള്ള പരിശോധന തിങ്കളാഴ്ചയോടെ അവസാനിച്ചു. മസ്ജദിനുള്ളില് ശിവലിംഗം കണ്ടെത്തിയതായി ഹിന്ദു പരാതിക്കാരുടെ അഭിഭാഷകന് ഹരി ശങ്കര്‍ ജെയിന് വാരണാസി സിവില്‍ കോടതി ജഡ്ജി രവികുമാര്‍ ദിവാകറെ അറിയിച്ചു. ഇത് സുപ്രധാന തെളിവാണെന്നും ഹരിശങ്കര്‍ ജെയിന് പറഞ്ഞു.
മൂന്നാം ദിവസമായ തിങ്കളാഴ്ചയും കനത്ത പൊലീസ് സുരക്ഷയിലായിരുന്നു വീഡിയോ ചിത്രീകരണം. മുസ്ലിം സമുദായത്തിന്റെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച മുടങ്ങിയ സര്‍വ്വേയാണ് ശനിയാഴ്ച മുതല്‍ മൂന്ന് ദിവസം തടസ്സമില്ലാതെ നടന്നത്.
ഞായറാഴ്ച സര്‍വ്വേ നടത്തുമ്പോള്‍ അഞ്ചാം നിലവറയ്ക്കടുത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ മണ്ണ് കണ്ടെത്തിയതായി ചില സംഘാംഗങ്ങള്‍ ആരോപിച്ചു. വൈറ്റ് സിമന്റും ചിലയിടങ്ങളില്‍ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഇത് ഹിന്ദു വിഗ്രഹങ്ങള്‍ നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോ എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. ശനിയാഴ്ച രണ്ട് നിലവറകളുടെ ചിത്രീകരണമാണ് നടന്നത്. മസ്ജിദിനുള്ളില്‍ പാമ്പുകളുണ്ടോ എന്ന സംശയത്തെ തുടര്‍ന്ന് പാമ്പാട്ടികളെയും വിളിച്ചിരുന്നു. സര്‍വ്വേ ടീമംഗങ്ങള്‍ക്ക് ഉള്ളിലേക്ക് മൊബൈല്‍ കൊണ്ടുപോകാനുള്ള അനുവാദമില്ലായിരുന്നു.
ഗ്യാന്‍വാപി മസ്ജിദിലെ വീഡിയോ ചിത്രീകരണം തടയണമെന്ന ഹര്‍ജിക്കാരായ മുസ്ലിംസംഘടനയുടെ ആവശ്യം നേരത്തെ സുപ്രീംകോടതിയും തള്ളിയിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് മുസ്ലിം സമുദായം സര്‍വ്വേ നടപടികള്‍ തടയേണ്ടെന്ന് തീരുമാനിച്ചത്. വാരണാസി സിവില്‍ ജഡ്ജി രവി കുമാര്‍ ദിവാകരാണ് ഗ്യാന്‍വാപി മസ്ജിദിന്റെ വീഡിയോ ചിത്രീകരിക്കാന്‍ ഏപ്രില്‍ 26ന് ഉത്തരവിട്ടത്. ഈ കോടതി ഉത്തരവ് പ്രകാരമാണ് കമ്മീഷന് സംഘം വീഡിയോ ചിത്രീകരണം നടത്തിയത്.
ഗ്യാന്‍വാപി മസ്ജിദിന്റെ പടിഞ്ഞാറേ ചുമരിന് പിന്നില്‍ ശൃംഗാര്‍ ഗൗരി, ഗണപതി, ഹനുമാന്, നന്ദി എന്നിവരുടെ വിഗ്രങ്ങളുണ്ടെന്ന് തെളിവുകള്‍ സഹിതമാണ് എട്ടുപേര്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഈ വിഗ്രഹങ്ങള്‍ ആരാധിക്കാന്‍ അനുവാദം വേണമെന്നാവശ്യപ്പെട്ട് പരാതിക്കാര്‍ കോടതിയെ സമീപിച്ചത്. അവിടെ ദിവസേന പൂജ നടത്താൻ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് രാഖി സിംഗെന്ന വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകനും കേസ് നല്കി. ശൃംഗാര്‍ ഗൗരി ദേവിയുടെ ചിത്രം അവിടെ കണ്ട് തുടങ്ങിയിട്ട് നൂറ്റാണ്ടുകളായെന്നും ഇക്കാര്യം ഉറപ്പുവരുത്തണമെന്നും അവര്‍ കോടതിയില്‍ ആവശ്യപ്പെടിരുന്നു.
ജൂലൈ ഒന്നുവരെ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രത നിര്‍ദേശം നല്കി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി
ഏക ഭാരതം ശ്രേഷ്ഠ ഭാരതം: കേരള സന്ദര്‍ശനത്തിനായി ഹിമാചലില്‍ നിന്നുള്ള വിദ്യാര്‍ത്ഥി സംഘം നാളെ കൊച്ചിയില്‍ എത്തും
ആദ്യമൂന്നുദിനം എത്തിയത് 56,960 അപേക്ഷകള്‍; 'അഗ്നിവീര്‍ വായു' സൈനികരാകാന്‍ മുന്നോട്ടുവന്ന് യുവാക്കള്‍; വിവരങ്ങള്‍ പുറത്തുവിട്ട് വ്യോമസേന
'ചൊവ്വല്ലൂരിന്റെ വിയോഗം ഭക്തരെയും കലാ ആസ്വാദകരെയും ഒരുപോലെ ദുഖത്തിലാഴ്ത്തി'; അനുശോചനം അറിയിച്ച് കെ.സുരേന്ദ്രന്
ആവിക്കൽ തോട് മലിനജല സംസ്കരണ പ്ലാന്റ്: റോഡ് ഉപരോധിച്ച് നാട്ടുകാർ, പോലീസുമായുള്ള സംഘർഷത്തിൽ ഒരാൾക്ക് പരിക്ക്
1034 കോടിയുടെ ഭൂമി കുംഭകോണം; സജ്ഞയ് റാവത്തിന് ഇഡി നോട്ടീസ്; നാളെ ചോദ്യംചെയ്യലിന് ഹാജരാകണം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കേന്ദ്രസര്‍ക്കാര്‍ നന്നായി ഇടപെടുന്നു; ഞാന്‍ പറഞ്ഞാല്‍ റഷ്യന്‍ പ്രസിഡന്റ് യുദ്ധം നിര്‍ത്തുമോ?; ഹര്‍ജിക്കാരനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
കോളെജില്‍ അല്ലാഹു അക്ബര്‍ വിളിച്ച പെണ്‍കുട്ടിക്ക് നല്കുന്ന സമ്മാനങ്ങള്‍ രഹസ്യ അജണ്ട വെളിവാക്കുന്നു
അഗ്നിപഥ് പദ്ധതിയെ ചോദ്യം ചെയ്ത് പ്രിയങ്ക ഗാന്ധി ; സൈനിക ശക്തിയെ ബിജെപിയുടെ പരീക്ഷണശാലയാക്കുകയാണെന്ന് പ്രിയങ്കഗാന്ധി
വിദ്യാര്‍ത്ഥികളെ ഹിജാബ് ധരിക്കാന്‍ അനുവദിക്കില്ല; മതേതര പ്രതിച്ഛായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനിവാര്യം; ഹൈക്കോടതിയെ അറിയിച്ച് കര്‍ണാടക സര്‍ക്കാര്‍
'അഗ്നിവീറുകളെ റിക്രൂട്ട് ചെയ്യും': സൈന്യ പരിശീലനം ലഭിച്ചവരെ തൊഴില്‍ യോഗ്യരാക്കും; പരിശീലനം കിട്ടിയ യുവാകള്‍ക്ക് ജോലി വാഗ്ദാനവുമായി ആനന്ദ് മഹീന്ദ്ര
അഗ്നിപഥിനെതിരെ സെക്കന്തരാബാദില്‍ ട്രെയിനുകള്‍ കത്തിച്ചത് ആസൂത്രിതം; വാട്സ്ആപ്പിലൂടെ ആഹ്വാനം നല്‍കിയിരുന്നെന്ന് ആര്‍പിഎഫ്, 30 പേര് അറസ്റ്റില്‍